വിവാഹത്തിൽ നിന്ന് പിന്മാറിയ പെണ്ണിന്റെ വീടിന് നേരെ ലഹരി ഉപയോഗിച്ചെത്തി വെടിയുതിർത്ത് വരൻ; ആയുധം വാങ്ങി പരിശീലനം നേടിയത് ഒരു മാസം മുമ്പ്...
വിവാഹത്തിൽ നിന്ന് പിൻമാറിയ വൈരാഗ്യത്തിൽ യുവതിയുടെ വീടിനു നേരെ വെടിയുതിർത്ത് യുവാവ്. സംഭവത്തിൽ കോട്ടയ്ക്കൽ സ്വദേശിയായ അബു താഹിർ പൊലീസ് പിടിയിലായി. ഇന്നലെ രാത്രിയാണ് വീടിനു നേരെ എയർഗൺ ഉപയോഗിച്ച് മൂന്നു തവണ വെടിവച്ചത്. വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത പ്രതി അബു താഹിർ ലഹരിയ്ക്ക് അടിമയെന്ന് പൊലീസ് പറഞ്ഞു. ആക്രമണം നടത്തുമ്പോൾ അബു താഹിർ ലഹരി ഉപയോഗിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. വീട്ടിലുണ്ടായിരുന്നവർ കിടക്കുകയായിരുന്നതിനാലാണ് അപകടം ഒഴിവായത്. ആളുകൾ ഉണർന്നിരുന്നുവെങ്കിൽ മരണം വരെ സംഭവിക്കുമായിരുന്നു.
പ്രതിയുടെ കൈവശമുണ്ടായിരുന്ന എയർഗൺ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നിലവിൽ കോട്ടയ്ക്കല്‍ പൊലീസ് കസ്റ്റഡിയിലാണ് പ്രതി.അബു താഹിറിന്റെ ലഹരി ഉപയോഗമാണ് വിവാഹ ബന്ധം വേർപിരിയാനുള്ള കാരണം. ലഹരിയിലായിരുന്ന അബു താഹിർ വീടിന് മുന്നിൽ വന്ന് മൂന്ന് റൗണ്ട് വെടിയുതിർക്കുകയായിരുന്നു. വെടിവെയ്പ്പില്‍ വീടിന്റെ ജനലുകൾ തകര്‍ന്നിട്ടുണ്ട്. അബു താഹിറുമായുള്ള നിക്കാഹിന് ശേഷമാണ് വധു പിന്മാറിയതെന്നാണ് വിവരം. ഒരു വർഷം മുൻപാണ് കോട്ടക്കൽ അരിച്ചോൾ സ്വദേശിനിയുമായി പ്രതിയുടെ നിക്കാഹ് നടന്നത്.
എന്നാൽ പ്രതി ലഹരിമരുന്നിന് അടിമയാണെന്ന് ചൂണ്ടിക്കാട്ടി പെണ്കുട്ടിയിടെ കുടുംബം വിവാഹത്തിൽ നിന്ന് പിന്മാറി. ഇതിലുള്ള വിദ്വേഷമാണ് പ്രതിയെ പ്രകോപിപ്പിച്ചത്.ഒരു മാസം മുൻപ് തന്നെ ആയുധം വാങ്ങി പരിശീലനം നടത്തിയ ശേഷമായിരുന്നു പ്രതിയുടെ ആക്രമണം. ഒരു അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രതി ചികിത്സയിലായിരുന്നു.
അപകടത്തിന് ശേഷം പ്രതി എല്ലാം സംശയത്തോടുകൂടിയാണ് കണ്ടിരുന്നതെന്നാണ് പറയുന്നത്. ഈ സംശയം കാരണമാണ് പെണ്‍കുട്ടിയും വീട്ടുകാരും വിവാഹത്തില്‍ നിന്ന് പിന്മാറിയതെന്നാണ് വിവരം. യുവാവ് ലഹരിമരുന്ന് ഉപയോഗിക്കാറുണ്ടെന്ന വിവരം ലഭിച്ചതും വിവാഹത്തിൽനിന്ന് പിന്മാറാനുള്ള കാരണമായി പറയുന്നു.
ചൊവ്വാഴ്ച രാത്രി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ അബുതാഹിര്‍ എയര്‍ഗണ്‍ ഉപയോഗിച്ച് വീടിന് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. ആദ്യം വെടിയൊച്ച കേട്ടെങ്കിലും വീട്ടിലുള്ളവര്‍ക്ക് എന്താണ് സംഭവമെന്ന് മനസ്സിലായിരുന്നില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നനിലയില്‍ കണ്ടെത്തിയത്. സംഭവ സമയത്ത് മൂന്ന് സ്ത്രീകളടക്കം അഞ്ചുപേര്‍ വീട്ടിലുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല. കോട്ടയ്ക്കല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ അശ്വിത്.എസ്. കാരന്മയിലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ അബുതാഹിറിനെ പിടികൂടിയത്.
ഒരു മാസം മുമ്പാണ് പ്രതി എയർഗൺ വാങ്ങിയതെന്ന് പോലീസ് പറഞ്ഞു. തുടർന്ന് എയർഗൺ ഉപയോഗിച്ച് വെടിവെയ്ക്കാൻ പരിശീലനം നടത്തി. ഇതിനുശേഷമാണ് പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തി വെടിയുതിർത്തതെന്നും ആ സമയത്ത് ആർക്കെങ്കിലും വെടിയേറ്റിരുന്നെങ്കിൽ മരണംവരെ സംഭവിച്ചേനെയെന്നും പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha