മനു തോമസിന് പോലീസ് സംരക്ഷണം നൽകണണമെന്ന് രഹസ്യാന്വേഷണവിഭാഗം...വീടിനും വ്യാപാരസ്ഥാപനങ്ങൾക്കും സംരക്ഷണം നൽകണമെന്നാണ് റിപ്പോർട്ട്...ഫെയ്‌സ്ബുക്കിലൂടെ ഭീഷണിസന്ദേശങ്ങൾ ലഭിച്ചിരുന്നു...
![](https://www.malayalivartha.com/assets/coverphotos/w657/313731_1719655625.jpg)
സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജനും മകനുമെതിരേ ആരോപണം ഉന്നയിച്ച മുൻ ജില്ലാ കമ്മിറ്റി അംഗം മനു തോമസിന് പോലീസ് സംരക്ഷണം നൽകണണമെന്ന് രഹസ്യാന്വേഷണവിഭാഗം. വീടിനും വ്യാപാരസ്ഥാപനങ്ങൾക്കും സംരക്ഷണം നൽകണമെന്നാണ് റിപ്പോർട്ട് നൽകിയത്. മനു തോമസിന് ഫെയ്‌സ്ബുക്കിലൂടെ ഭീഷണിസന്ദേശങ്ങൾ ലഭിച്ചിരുന്നു. പി. ജയരാജനെതിരേ രൂക്ഷവിമർശനം ഉന്നയിച്ച് പോസ്റ്റ് ഇട്ടിരുന്നു.മനുവിന്റെ വീടും വ്യാപാര സ്ഥാപനങ്ങളും നിരീക്ഷണത്തിലാണ്. നിലവിൽ കാവൽ ഏർപ്പെടുത്തിയിട്ടില്ലെങ്കിലും ആവശ്യമുണ്ടെങ്കിൽ സുരക്ഷയൊരുക്കും. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മനുവിന് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി സന്ദേശങ്ങളെത്തുന്നുണ്ട്.
പാർട്ടിയെ പലവട്ടം പ്രതിസന്ധിയിലാക്കിയ ആളാണ് ജയരാജനെന്ന് മനു ഫെയ്സ്ബുക്കിൽ ആരോപിച്ചിരുന്നു. പാർട്ടിയെ പലവട്ടം ഇതുപോലെ പ്രതിസന്ധിയിലാക്കിയ ആളാണ് ജയരാജനെന്ന് മനു തോമസ് പറഞ്ഞിരുന്നു. ക്വാറി മുതലാളിക്കുവേണ്ടി മലയോരത്ത് പാർട്ടി ഏരിയാ സെക്രട്ടറിമാരെവരെ സൃഷ്ടിക്കാൻ കഴിയുന്ന താങ്കളുടെ പാടവവും വിദേശത്തും സ്വദേശത്തും മകനെയും ക്വട്ടേഷൻകാരെയും ഉപയോഗിച്ച് കെട്ടിപ്പൊക്കിയ 'കോപ്പി' കച്ചവടങ്ങളും എല്ലാം നമുക്ക് പറയാം -കുറിപ്പിലൂടെ പറഞ്ഞിരുന്നു. സിപിഎം സൈബർ ക്വട്ടേഷൻ സംഘങ്ങളിൽ നിന്നും മനു തോമസിന് ഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനായിപൊലിസ് സുരക്ഷ ഏർപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ആകാശ് തില്ലങ്കേരി മനു തോമസിന്റെ ചിത്രമടക്കം പോസ്റ്റു ചെയ്തു സംഘടനയെ വിമർശിച്ചാൽ വെറുതെ വിടില്ലെന്ന് ഭീഷണി മുഴക്കിയിരുന്നു.
ഇതിനു ശേഷം സ്വർണ്ണകടത്ത് ക്വട്ടേഷൻ സംഘത്തിലെ പ്രതികളിലൊരാളായ അർജുൻ ആയങ്കിയും പി. ജയരാജനെ അനുകൂലിക്കുന്ന റെഡ് ആർമിയും ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. എന്നാൽ തനിക്കെതിരെയുള്ള കൊലവിളിയിൽ ഭയമില്ലെന്നും ജനിച്ചാൽ ഒരിക്കൽ മരിക്കണമെന്നും മനു തോമസ് പ്രതികരിച്ചിരുന്നു.
സത്യം തുറന്നു പറയുന്നതിൽ തന്നെയാർക്കും ഭീഷണിപ്പെടുത്തി പിൻതിരിപ്പിക്കാൻ കഴിയില്ലെന്നാണ് മനു തോമസിന്റ നിലപാട്. കണ്ണൂരിലെ സ്വർണക്കടത്ത് -ക്വട്ടേഷൻ സംഘത്തിന് സംരക്ഷണം നൽകുന്നത് പി.ജയരാജനും ഇവരുടെ കോർഡിനേറ്ററായി പ്രവർത്തിക്കുന്നത് ജയരാജന്റെ മകൻ ജയ്ൻ രാജാ ണെന്നും മനു തോമസ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha