പാർട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിൽ രൂക്ഷവിമർശനം... സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച സംഭവിച്ചു....
![](https://www.malayalivartha.com/assets/coverphotos/w657/313735_1719658336.jpg)
പാർട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിൽ രൂക്ഷവിമർശനം. സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച സംഭവിച്ചു. എ എം ആരിഫ് ദുർബല സ്ഥാനാർത്ഥിയായിരുന്നു. ആരിഫിന്റെ സ്ഥാനാർത്ഥിത്തത്തോടെ തോൽവി ഉറപ്പായി. കെ സി വേണുഗോപാൽ മത്സരിച്ചില്ലായിരുന്നെങ്കിൽ ആരിഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ശോഭാ സുരേന്ദ്രൻ വിജയിക്കുകയും ചെയ്യുമായിരുന്നുവെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി.
പത്തനംതിട്ടയിലെ സ്ഥാനാർത്ഥി നിർണയത്തിലും വീഴ്ച പറ്റി. അവിടെ തോമസ് ഐസക്കിന് പകരം മത്സരിക്കേണ്ടിയിരുന്നത് രാജു എബ്രഹാമായിരുന്നു.
പാർട്ടിയുടെ അഭിപ്രായം പറയാൻ എ കെ ബാലനെ ആരും ഏൽച്ചിട്ടില്ലെന്നും ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനമുയർന്നു. പ്രകാശ് ജാവ്ദേക്കറെ കണ്ടെന്ന ഇ പി ജയരാജന്റെ തിരഞ്ഞെടുപ്പ് ദിവസത്തെ പ്രതികരണം ബിജെപിക്ക് ഗുണം ചെയ്തു.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളിക്ക് പിഴവുണ്ടായിട്ടില്ല. ഈഴവ വോട്ടുകൾ മാത്രമല്ല പാർട്ടിക്ക് നഷ്ടമായത്. മത്സ്യ തൊഴിലാളികളും കർഷക തൊഴിലാളികളും കയർ തൊഴിലാളികളും ഉൾപ്പടെ അടിസ്ഥാന വർഗം തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്ത് നിന്നകന്ന് നിന്നുവെന്നും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനമുയർന്നു.
കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട മൂന്നാംഘട്ട സ്വത്തുമരവിപ്പിക്കലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന്റേത്. 29 കോടിയുടെ സ്വത്തുക്കളാണ് മരവിപ്പിച്ചത്. കണ്ടുകെട്ടിയതിൽ അധികവും ബാങ്കിൽ നിന്ന് ലോണെടുത്ത് തിരിച്ചടയ്ക്കാത്തവരുടെ സ്വത്തുക്കളാണ്. സിപിഎമ്മിന്റെ എട്ട് ബാങ്ക് അക്കൗണ്ടുകളിലും ഇതിലുണ്ടായിരുന്ന 70 ലക്ഷത്തിലധികം രൂപയും മരവിപ്പിച്ചിട്ടുണ്ട്. സിപിഎമ്മിനേക്കൂടി പ്രതി സ്ഥാനത്തേക്ക് കൊണ്ടുവന്നാണ് ഇഡിയുടെ നടപടി. ഇഡി നടപടി അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നാണ് സിപിഎം സെക്രട്ടറി ഗോവിന്ദനും പ്രതികരിച്ചത്. രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും വിശദീകരിച്ചു.
കരുവന്നൂർ കള്ളപ്പണ ഇടപാടിൽ സിപെഎം തൃശൂർ ജില്ലാ നേതൃത്വത്തിന്റെ അറിലും ഇടപാടിൽ പങ്കാളിത്തവും ഉണ്ടായിരുന്നെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പാർട്ടി സ്വത്തുക്കൾകൂടി മരവിപ്പിക്കുന്ന നടപടിയിലേക്ക് എൻഫോഴ്‌സ്‌മെന്റ് കടന്നത്. കരുവന്നൂർ ബാങ്കിൽ സിപിഐഎമ്മിന് രഹസ്യ അക്കൗണ്ടുകൾ ഉണ്ടായിരുന്നെന്ന് എൻഫോഴ്‌സ്‌മെന്റ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഈ കേസിൽ സിപിഎമ്മിനെ പ്രതിയാക്കുന്നതും സ്വത്ത് കണ്ടുകെട്ടുന്നതും ആദ്യമായാണ്. ഇത് ഉൾപ്പെടെ പത്തു പ്രതികളുടെ 29 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് കഴിഞ്ഞ ദിവസം കണ്ടുകെട്ടിയത്.
പൊറത്തിശേരിയിലെ വസ്തു സിപിഎം ലോക്കൽ കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ളതാണ്. ജില്ലാ സെക്രട്ടറിയെന്ന നിലയിൽ എം.എം. വർഗീസിന്റെ പേരിൽ രജിസ്റ്റർ ചെയ്തതാണ്. സെന്റിന് പത്തുലക്ഷം രൂപയ്ക്കാണ് രജിസ്റ്റർചെയ്തിരുന്നത്. യഥാർത്ഥ വില ഇതിലും കൂടുതലെന്നാണ് സൂചന. എട്ട് അക്കൗണ്ടുകളിലെ തുക കണ്ടുകെട്ടി. രണ്ടെണ്ണം തൃശൂർ ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള സ്ഥിരനിക്ഷേപമാണ്. ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ പേരിലുള്ള രണ്ട് അക്കൗണ്ടുകളും കണ്ടുകെട്ടിയിട്ടുണ്ട്. ലോക്കൽ കമ്മിറ്റികളുടേതാണ് മറ്റ് അക്കൗണ്ടുകൾ.
സിപിഎം സംസ്ഥാന നേതൃത്വം അടക്കം അറിഞ്ഞാണ് വായ്പാത്തട്ടിപ്പ് നടത്തിയതെന്ന് ഇ.ഡി കൊച്ചിയിലെ കള്ളപ്പണ വിനിമയ നിരോധനനിയമം കൈകാര്യം ചെയ്യുന്ന കോടതിയെ അറിയിച്ചിരുന്നു. ബാങ്കിന്റെ പ്രവർത്തനപരിധിക്ക് പുറത്തുള്ള അംഗങ്ങളല്ലാത്തവർക്കുവരെ കോടികൾ വായ്പ നൽകി. ലോക്സഭാ തിരഞ്ഞെടുപ്പിനുമുമ്പ് സിപിഎമ്മിന്റെ തൃശൂരിലെ 4.8 കോടി രൂപയുടെ നിക്ഷേപങ്ങൾ ആദായനികുതിവകുപ്പ് മരവിപ്പിച്ചിരുന്നു. നികുതി റിട്ടേണിൽ കാണിക്കാത്ത തുകയെന്ന നിലയിലാണ് മരവിപ്പിച്ചത്. അറസ്റ്റിലായ സിപിഎം മുൻ നേതാവ് പി.ആർ. അരവിന്ദാക്ഷനാണ് തട്ടിപ്പിലെ മുഖ്യ ആസൂത്രകനെന്ന് ഇ.ഡി പറയുന്നു.
2011 നും 2019 നുമിടയിൽ നൂറുകോടിയിലേറെ രൂപയുടെ വായ്പാതട്ടിപ്പ് നടന്നെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. പണം കടത്തിയത് കള്ളപ്പണ ഇടപാടായി കണക്കാക്കിയാണ് ഇ.ഡി അന്വേഷിക്കുന്നത്. മാസങ്ങൾക്കുമുമ്പ് പ്രതികളുടെയും ബിനാമികളുടെയും 87.85 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടിയിരുന്നു.
ബാങ്കിലെതന്നെ പാർട്ടിയുടെയും വ്യക്തികളുടെയും ബിനാമി അക്കൗണ്ടുകളിലൂടെ വൻതുക കടത്തിയിട്ടുണ്ട്. ഇത് സിപിഎമ്മിനാണ് ലഭിച്ചതെന്ന് വ്യക്തമായതോടെയാണ് സ്വത്ത് കണ്ടുകെട്ടിയതും പ്രതി ചേർത്തതും. കരുവന്നൂർ ബാങ്കിലെ അഞ്ച് അക്കൗണ്ട്, തൃശൂർ ജില്ല കമ്മിറ്റിയുടെ പേരിലുള്ള രണ്ട് അക്കൗണ്ട്, ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ അക്കൗണ്ട് എന്നിവയാണ് കണ്ടുകെട്ടിയത്. ഭൂമിക്കുപുറമെ, അക്കൗണ്ടുകളും വർഗീസിന്റെ പേരിലാണ്.
https://www.facebook.com/Malayalivartha