ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ മാസ് നീക്കം കേരളം ഈയാഴ്ച കണ്ട് കണ്ണുതള്ളും... പിണറായി വിജയന്റെ വൽസല വൈസ് ചാൻസലർമാർ ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ..യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ട 1.12 കോടി രൂപ ഗവർണർ തിരികെ പിടിക്കും..
![](https://www.malayalivartha.com/assets/coverphotos/w657/313842_1719825451.jpg)
സർക്കാർ ഉദ്യോഗസ്ഥർക്കെതിരായ കോടതി വ്യവഹാരങ്ങളിൽ സ്വന്തം നിലയ്ക്കാണ് കോടതി ചെലവുകൾ ഉദ്യോഗസ്ഥർ വഹിക്കേണ്ടത്. എന്നാൽ, ചാൻസലറായ ഗവർണറുടെ ഉത്തരവിനെതിരെ ഗവർണറെ തന്നെ എതിർകക്ഷിയാക്കി കോടതിയിൽ ചോദ്യംചെയ്യുന്നതിന് സർവ്വകലാശാല ഫണ്ടിൽനിന്ന് തുകചെലവിടുന്നത് ആദ്യമായാണ്. ഇത് നിയമവിരുദ്ധമാണെന്ന് യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥർ തന്നെ ചൂണ്ടികാട്ടിയിട്ടുണ്ട്. എന്നാൽ ഇത്തരം ഒബ്ജക്ഷനുകൾ വി.സി. മാർ തന്നെ മറികടന്നിരുന്നു.സർവകലാശാല ഉദ്യോഗസ്ഥർക്കെതിരായുള്ള കോടതി വ്യവഹാരങ്ങളിൽ അവർ സ്വന്തം ചെലവിൽ കോടതിയെ സമീപിക്കുന്ന സാഹചര്യത്തിൽ, വിസിമാർ ഫയൽ ചെയ്ത ഹർജ്ജികൾക്കു വേണ്ടി ചെലവിട്ട തുക ബന്ധപ്പെട്ട വിസിമാരിൽ നിന്നോ, യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് തുക അനുവദിച്ച സിൻഡിക്കേറ്റ് അംഗങ്ങളിൽനിന്നോ ഈടാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചാൻസലർ കൂടിയായ ഗവർണർക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ നീങ്ങാൻ പോകുന്നത്. ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റാനുള്ള പിണറായിയുടെ നീക്കം തടഞ്ഞത് യു.ജി.സിയാണ്. വിവിധ സംസ്ഥാന സർക്കാരുകൾ സർവകലാശാലാ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാൻ ശ്രമിക്കുന്നതിനിടെയായിരുന്നു പുതിയ നീക്കം. കേരളത്തിന് പുറമേ ബംഗാളിലും ഇതേ നീക്കം നടന്നിരുന്നു.ഇന്ത്യയിലെ സർവകലാശാലാ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും സ്ഥാപിച്ചതാണ് യൂണിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മിഷൻ അഥവാ യു ജി സി. 1953 ഡിസംബർ 28-നാണ് മൗലാനാ അബ്ദുൾകലാം ആസാദ് യു.ജി.സി കമ്മീഷൻ ഉദ്ഘാടനം ചെയ്തത്.
എന്നാൽ നിയമപരമായി ഇത് പ്രാബല്യത്തിൽ വന്നത് 1956-ലാണ്.രാജ്യത്തുടനീളം പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനും ഊർജ്ജിതപ്പെടുത്തുന്നതിനുമായി ആറ് പ്രാദേശിക കേന്ദ്രങ്ങളും കമ്മീഷന്റെ കീഴിൽ പ്രവർത്തിക്കുന്നു. പൂണെ, ഹൈദരാബാദ്, കൽക്കത്ത, ഭോപാൽ, ഗുവാഹത്തി, ബാംഗ്ലൂർ എന്നിവിടങ്ങളിലാണീ കേന്ദ്രങ്ങൾ. ഇവിടങ്ങളിൽ ഹൈദരാബാദിലെ, കൽക്കത്ത, ഭോപാൽ, ഗുവാമതി, ബാംഗ്ലൂർ തുടങ്ങിയവയാണ്.സർവകലാശാലാവിദ്യാഭ്യാസം ഏകീകരിക്കുകയാണ് ഇവരുടെ സുപ്രധാന ദൗത്യം. സർവകലാശാലകളിലെ ഗവേഷണസൗകര്യങ്ങൾ,മൂല്യനിർണ്ണയം,അദ്ധ്യാപനം എന്നിവ പരിശോധിച്ച് ആവശ്യമായ സഹായങ്ങളും നിർദ്ദേശങ്ങളും നൽകി മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യവും യു.ജി.സി ക്കുണ്ട്.അടിസ്ഥാനവിദ്യാഭ്യാസ നിലവാരത്തിൽ അനിവാര്യമായ നിയമനിർമ്മാണം നടത്തുകവിദ്യാഭ്യാസസമ്പ്രദായങ്ങളെ കാലാനുസൃതമായി പരിഷ്കരിക്കുക, ആവശ്യമായ ധനസഹായം നൽകുക, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുക എന്നതും യു ജി സി യുടെ ലക്ഷ്യമാണ്.
യു.ജി.സി യുടെ നേതൃത്വത്തിൽ 1984-ൽ സ്ഥാപിക്കപ്പെട്ട ന്യൂക്ലിയസ് സയൻസ് സെന്റർ ആദ്യത്തെ അന്തർ സർവകലാശാലയാണ്. സർവകലാശാലാ വിദ്യാഭ്യാസനിലവാരം പരിശോധിച്ച് വിലയിരുത്തി അവക്ക് അംഗീകാരം നൽകുന്നതിനായി 1994-ൽ നാഷണൽ അസ്സസ്‌മെന്റ് ആന്റ് അക്രെഡിറ്റേഷൻ കൗൺസിൽ (NAAC) (NAAC) സ്ഥാപിച്ചു.യു.ജി.സി ഒരു സ്വയംഭരണ സ്ഥാപനമാണ്. സ്വന്തമായ ഭരണസമിതിയും ഉദ്യോഗസ്ഥരും ധനവിനിയോഗാധികാരവും ഇതിനുണ്ട്. ചെയർമാനും വൈസ് ചെയർമാനും പത്ത് അംഗങ്ങളും അടങ്ങുന്നതാണ് ഭരണസമിതി. കേന്ദ്രസർക്കാർ ആണ് ഇവരെ നിയമിയ്ക്കുന്നത്.ചെയർമാന്റെ കാലാവധി 5 കൊല്ലവും വൈസ് ചെയർമാന്റെയും അംഗങ്ങളുടേയും കാലാവധി 3 വർഷവും ആണ്. ഇതാണ് യു ജി സി.ഇവർക്ക് മാത്രമാണ് സർവകലാശാലാ ഭരണത്തിൽ ഇടപെടാനുള്ള ഏക അവകാശം. അല്ലാതെ സംസ്ഥാന സർക്കാരിന് ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ സ്വന്തം ഇഷ്ടപ്രകാരം വലിച്ചെറിയാൻ ഒരു അവകാശവുമില്ല. ഗവർണർമാരെ ചാൻസലർ സ്ഥാനത്ത് നിയമിക്കാൻ തീരുമാനിച്ചത് യു.ജി.സിയുടെ നിർദ്ദേശാനുസരണമാണ്. പിണറായി വിജയന് മുഖ്യമന്ത്രിയാവാൻ മോഹം തുടങ്ങുന്നതിന് മുമ്പ് ഉണ്ടായ തീരുമാനമാണ് ഇത്.ഗവർണർമാരെ ചാൻസലർമാരാക്കിയത് സർവകലാശാലകൾക്ക് ഔന്നത്യം കൈവരുന്നതിന് വേണ്ടിയാണ്. മന്ത്രിമാർ ചാൻസലർമാരാകുമ്പോൾ സർവകലാശാലകൾക്കുള്ള സ്വതന്ത്ര അസ്ഥിത്വം ഇല്ലാതാകും. ഇക്കാര്യങ്ങൾ വിശദമായി മനസിലാക്കിയ ശേഷമാണ് ചാൻസലറായി ഗവർണർ മതിയെന്ന നിർദ്ദേശം യുജിസി മുന്നോട്ടുവച്ചത്. സർവകലാശാലകളിൽ കയറി മേയാനാണ് ഇടതു മുന്നണിയുടെ തീരുമാനം.താൻ ഗവർണറായിരിക്കുന്ന കാലത്തോളം അത് നടക്കില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറയുന്നു.സംസ്ഥാന സര്‍ക്കാരിന്‍റെ ഔദാര്യമല്ല ചാന്‍സലര്‍ പദവി. ചാൻസലർമാരായി ഗവർണറെ നിയമിക്കുന്നത് ദേശീയ തലത്തിലുള്ള ഉടമ്പടിയും ധാരണയുമാണ്. അത് മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. ചാന്‍സലര്‍ സ്ഥാനത്ത് ഗവര്‍ണറെ നിയമിക്കുന്നത് സര്‍വ്വകലാശാലകളുടെ സ്വയംഭരണം ഉറപ്പാക്കുന്നതിനും അനധികൃത ഇടപെടലുകള്‍ ഒഴിവാക്കുന്നതിനും വേണ്ടിയാണ്.1956 നു മുൻപേ ഗവര്‍ണറാണ് സർവകലാശാലകളുടെചാന്‍സലര്‍. ഇത് സർക്കാർ നൽകുന്ന ഔദാര്യം അല്ല. സംസ്ഥാന സര്‍ക്കാരിന്‍റെ ഓർഡിനൻസുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോടതി തീരുമാനിക്കട്ടെ.നാണക്കേട് മറച്ചു വെക്കാൻ ആണ് സർക്കാരിന്‍റെ ഇത്തരം ശ്രമങ്ങൾ.കോടതി വിധിയിൽ സർക്കാരിന് അതൃപ്തി ഉണ്ട്. സർക്കാർ കേഡറിനു വേണ്ടി പ്രവർത്തിക്കുന്നു. ജനങ്ങൾക്ക് വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നത്.മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിസിമാരെ നിയമിക്കാൻ നിർദേശം വരുന്നു. തന്‍റെ പേഴ്സണല്‍ സ്റ്റാഫിനെ താൻ തന്നെയാണ് തീരുമാനിക്കുന്നത്.ആ നിയമനങ്ങളില്‍ നിയമലംഘനം ഇല്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. വി.സി. മാരെ നിയമിക്കുന്ന കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഗവർണർ പുറത്താക്കിയ പല വി.സി. മാരും ഇപ്പോൾ സർവീസിലില്ല.അതിനാൽ അവരുടെ പെൻഷനിൽ നിന്നും തുക ഈടാക്കേണ്ടി വരും.
https://www.facebook.com/Malayalivartha