Widgets Magazine
03
Jul / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം ഈരാറ്റുപേട്ടയിൽ നിന്നും രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയ സംഭവം: പിടിയിലായത് നാലു പേർ; നാലു പേരും ഈരാറ്റുപേട്ട സ്വദേശികൾ...


ഈ വർഷം 800ലധികം മുതിർന്ന ഉദ്യോഗസ്ഥർ ഇ​സ്രായേൽ സൈന്യത്തിൽനിന്ന് രാജിവെച്ചതായി റിപ്പോർട്ടുകൾ...കേണൽ, ലെഫ്റ്റനന്റ് കേണൽ തുടങ്ങിയ റാങ്കിലുള്ളവരാണ് രാജിവെച്ചത്... ഈ കണക്ക് ഇസ്രായേൽ സൈനിക ചരിത്രത്തിൽ തന്നെ അപൂർവമാണ്...


പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി...നാലുപേരും ചേർന്ന് കലയെ കാറിൽവച്ച് കൊലപ്പെടുത്തുകയും സെപ്‌ടിക് ടാങ്കിൽ കുഴിച്ചുമൂടുകയും ചെയ്തെന്നാണ് എഫ് ഐ ആർ... ശരീര അവശിഷ്ടങ്ങൾ നശിപ്പിക്കാൻ രാസവസ്തുക്കൾ...


കണ്ണൂരില്‍ തുടങ്ങിയ തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ഭരണ പരാജയങ്ങള്‍..തുറന്ന് കാട്ടി കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ടും ക്വട്ടേഷന്‍ സ്വര്‍ണക്കടത്ത് മാഫിയയുമായി ബന്ധമുള്ളവരെ പുറത്താക്കുമെന്ന മുന്നറിയിപ്പുമായി...സംസ്ഥാന സെക്രട്ടറിയേറ്റ് അവലോകന റിപ്പോര്‍ട്ടും...


ലോക്‌സഭാ തെരഞ്ഞെടുപ്പ് അവലോകനം എല്ലാ ജില്ലകളിലും.. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരായ വിമര്‍ശനമാണ് സിപിഎമ്മില്‍ ഉയര്‍ന്നത്... എന്നാല്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍..ഗരസഭാ ഭരണം നഷ്ടപ്പെടുമെന്ന ആശങ്കയാണ്...

പിണറായി വിജയന്റെ അടുക്കളയില്‍ ഒളിച്ച മുതലാളി ആരാണ്;അണികള്‍ മഷിയിട്ട് നോക്കിയിട്ടും ആളെ കിട്ടുന്നില്ല,ആരോപണം ഉന്നയിച്ച സിപിഎം നേതാവിനെതിരെ കൊടുവാളെടുത്ത് സ്വരാജ്,കോര്‍പറേറ്റുകളുമായുള്ള മുഖ്യന്റെ ബന്ധം പരസ്യമായ രഹസ്യം,സഖാക്കള്‍ പിണറായിയെ പൊതിഞ്ഞ് സംരക്ഷിക്കുന്നു

01 JULY 2024 07:21 PM IST
മലയാളി വാര്‍ത്ത

More Stories...

നഗരസഭയില്‍ ജീവനക്കാരുടെ റീല്‍സ് ചിത്രീകരണം വിവാദം... ഞായറാഴ്ച ദിവസത്തിലാണ് റീല്‍ തയ്യാറാക്കിയത്; അധികജോലിക്കിടയില്‍ റീല്‍ ചിത്രീകരിച്ചതിന്റെ പേരില്‍ ജീവനക്കാര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കരുതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി

കേരളം ഭാവിയുടെ ടൂറിസം ഡെസ്റ്റിനേഷന്‍: മന്ത്രി മുഹമ്മദ് റിയാസ്...

സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി...

ക്യാമ്പസുകളിലെ SFIയുടെ പീഡന മുറിയും ഇടിമുറിയും- പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം...

കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് തന്നെ ആക്രമിച്ചത്; ഇടിമുറി മർദ്ദനത്തിൽ കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി സഞ്ചോസ്...

തലസ്ഥാനത്തെ ഒരു മുതലാളിക്ക് പിണറായി വിജയന്റെ അടുക്കള വരെ സ്വാധീനം. തിരുവനന്തപുരത്തെ ജില്ലാ കമ്മിറ്റി യോഗത്തില്‍ പിണറായിക്കെതിരെ പച്ചയ്ക്ക് പറഞ്ഞ നേതാവ് നോട്ടപ്പുള്ളി. സ്വരാജും കൂട്ടരും തീര്‍ക്കാന്‍ ഇറങ്ങിയിരിക്കുകയാണ്. അതെന്താണ് സഖാക്കളെ പിണറായി വിജയനെ പറഞ്ഞാല്‍ ഇത്ര പൊള്ളല്‍. പിണറായി വിജയന്റെ കൈയ്യിലാണോ സിപിഎമ്മിന്റെ തലയിലെഴുത്ത് ഇരിക്കുന്നത്. സകലമാന കോര്‍പറേറ്റുകളുമായും ബന്ധമുള്ള ആളാണ് പിണറായി. അവരുടെ കാലുനക്കി ഈ പാര്‍ട്ടിയെ വിറ്റ കാശും കൊണ്ടാണ് തൈക്കണ്ടിയില്‍ കുടുംബം വന്‍ സാമ്രാജ്യം കെട്ടിപ്പൊക്കിയിരിക്കുന്നത്. ഈ പാര്‍ട്ടി ചത്ത് അതിന്റെ ചരമഗീതം എഴുതാറായി ഇരിക്കുന്ന വേളയില്‍ ബോധമുള്ള കുറച്ച് സിപിഎമ്മുകാര്‍ സത്യങ്ങള്‍ വിളിച്ച് പറയുമ്പോള്‍ പിണറായിക്കും ശിങ്കിടികള്‍ക്കും പൊള്ളല്‍.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണം ഉന്നയിച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കരമന ഹരിക്ക് പാര്‍ട്ടിയുടെ കുരുക്ക്. കരമന ഹരിയോട് സിപിഎം വിശദീകരണം തേടി. തലസ്ഥാനത്തെ മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കള വരെ സ്വാധീനം എന്നായിരുന്നു ജില്ലാ കമ്മിറ്റി യോഗത്തില്‍ ഹരിയുടെ പരാമര്‍ശം. മുതലാളി ആരെന്ന് പറയണമെന്ന് യോഗത്തില്‍ തന്നെ എം.സ്വരാജ് ആവശ്യപ്പെട്ടു. എന്നാല്‍ പേര് പറയാന്‍ കരമന ഹരി തയാറായില്ല. തുടര്‍ന്നാണ് ആരോപണത്തില്‍ വിശദീകരണം തേടിയത്.

കരമന ഹരിയുടെ പരാമര്‍ശം പരിശോധിക്കുമെന്നും എം.സ്വരാജ് വ്യക്തമാക്കി. ഇന്നലത്തെ കമ്മിറ്റിയില്‍ ഹരി പങ്കെടുത്തിരുന്നില്ല. പിണറായി സര്‍ക്കാരിന്റെ കാലത്ത് വിവിധ ബോര്‍ഡുകളിലടക്കം അംഗമായ ഹരി തിരുവനന്തപുരം നഗരത്തില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ വിശ്വസ്തരില്‍ ഒരാളാണ്. നഗരസഭ മുന്‍ കൗണ്‍സിലറുമായ ഹരി മുഖ്യമന്ത്രിയോടും അടുപ്പം സൂക്ഷിക്കുന്നുണ്ട്.

മാസപ്പടി ആക്ഷേപത്തില്‍ മൗനം പാലിച്ചത് ശരിയായില്ലെന്നും മുഖ്യമന്ത്രിക്കെതിരെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. മകള്‍ക്കെതിരായ ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ മൗനം സംശയത്തിനിടയാക്കി. മക്കള്‍ക്കെതിരായ ആക്ഷേപങ്ങളില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന നിലപാടായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ സ്വീകരിച്ചത്. അങ്ങനെ ചെയ്താല്‍ എന്തായിരുന്നു കുഴപ്പമെന്നും ജില്ലാ കമ്മിറ്റിയില്‍ ചോദ്യം ഉയര്‍ന്നു. സ്പീക്കര്‍ എ.എന്‍.ഷംസീറിനു തലസ്ഥാനത്ത് കമ്യൂണിസ്റ്റ് രീതിക്ക് നിരക്കാത്ത ബന്ധങ്ങളുണ്ടെന്നും കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു. നഗരസഭയ്‌ക്കെതിരെയും മേയര്‍ ആര്യ രാജേന്ദ്രനെതിരെയും ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പിണറായിക്ക് നേരെ വലിയ വിമര്‍ശനം വരുന്നുണ്ട്. അതിന്റെ ഭാഗം തന്നെയാണ് തിരുവനന്തപുരത്തെ യോഗത്തില്‍ നടന്നതും. കൊല്ലത്തും കണ്ണൂരിലും ഇതിന്റെ ഡബിള്‍ അടിയാണ് മുഖ്യമന്ത്രി കിട്ടിയത്. എന്നാല്‍ മറ്റ് യോഗങ്ങളില്‍ പിണരായീടെ ദാര്‍ഷ്ട്യം വീണയുടെ മാസപ്പടിയൊക്കെ ആണ് വലിയ ചര്‍ച്ചയായതും നേതാക്കള്‍ വലിച്ചിട്ട് അലക്കിയതും. എന്നാല്‍ തിരുവനന്തപുരത്തേക്ക് വന്നപ്പോള്‍ വ്യവസായികളുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധമാണ് ചോദ്യം ചെയ്യപ്പെട്ടത്. ഇതാണ് നേതാക്കളെ ചൊടിപ്പിച്ചത്. പോരാത്തതിന് കരമന ഹരി പിണറായി പാളയത്തില്‍ നിന്നുള്ള ആളാണ്. കൂട്ടത്തില്‍ നിന്ന് വലിയ വെടി പൊട്ടിയതാണ് പ്രതിസന്ധി ഉണ്ടാക്കിയിരിക്കുന്നത്. വ്യവസായികളുമായുള്ള കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ ബന്ധം പണ്ടേക്ക് പണ്ട് മുതലേ പാര്‍ട്ടിയില്‍ ചര്‍ച്ചയാണ്. വി എസ് അച്യുതാന്ദന്‍ പലയാവര്‍ത്തി പിണറായിയെ നിര്‍ത്തിപ്പൊരിച്ചിട്ടുണ്ട്. വെറുക്കപ്പെട്ടവന്മാരുമായൊക്കെ തോളില്‍ കൈയ്യിടുന്ന ബന്ധം. വീണയുടെ പഠനം പിന്നീട് ജോലി സ്വന്തമായി എക്‌സാലോജിക് കമ്പനി തുടങ്ങിയത് ഇതിലെല്ലാം വ്യവസായ പ്രമുഖന്മാര്‍ക്ക് പങ്കുണ്ട്. പല വ്യാവസായ മുതലാളിമാര്‍ക്കും പിണറായി വിജയന്റെ അടുക്കളയില്‍ വരെ സ്വാതന്ത്ര്യം ഉണ്ട്. അതിപ്പോള്‍ കൂട്ടത്തിലുള്ളവര്‍ തുറന്ന് പറയുമ്പോള്‍ പൊള്ളിയിട്ട് കാര്യമില്ല.

വളരെ ഫലഫൂയിഷ്ടമായ ഒരു വൃക്ഷം അതിന്റെ ഒരു കൊമ്പില്‍ കേടുവന്നാല്‍ മരം മൊത്തത്തില്‍ മുറിക്കേണ്ട ആവശ്യമില്ല. എവിടെയാണോ കേട് വന്നത് ആ ഭാഗം മുറിച്ച് മാറ്റിയാല്‍പ്പോരേ. പണ്ടൊക്കെ അതായിരുന്നു പാര്‍ട്ടിയുടെ രീതി. എന്നാല്‍ പിണറായിസം വന്നതോടെയാണ് ആ കേട്വന്ന ഭാഗം വൃണമായിട്ടും അതും ചുമന്ന് നടന്ന് പാര്‍ട്ടി നാറുന്നത്. ഏതായലും ഇനിയും വൃണം ചുമന്നാല്‍ നാണംകെട്ട് ഒടുങ്ങേണ്ടി വരും. ബംഗാളിലും തൃപുരയിലുമൊക്കെ കിട്ടിയതിനേക്കാള്‍ വലിയ അടി കിട്ടും. സത്യത്തില്‍ ഈ സ്വരാജൊക്കെ എന്തിനാണോ ഈ മനുഷ്യനെ ഇങ്ങനെ താങ്ങുന്നത്. ഒരു പാര്‍ട്ടി മുഴുവന്‍ ഒരു കുടുംബക്കാരുടെ താളത്തിന് നിന്ന് തുള്ളുന്ന ഗതികെട്ട അവസ്ഥ.

വിമര്‍ശനത്തിന് അതീതനെന്ന് കരുതിയിരുന്ന മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനം തുടര്‍ന്ന് സിപിഎം ജില്ലാ കമ്മറ്റികള്‍. ഏറ്റവും ഒടുവില്‍ കോട്ടയം, ആലപ്പുഴ ജില്ലാ കമ്മറ്റികളിലാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനമുയര്‍ന്നത്. മുഖ്യമന്ത്രിയുടെ ശൈലി പാര്‍ട്ടിക്ക് ചേര്‍ന്നതല്ലെന്നും അത് തിരുത്തണമെന്നുമായിരുന്നു ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. മന്ത്രിമാരില്‍ വീണാ ജോര്‍ജ്, എംബി രാജേഷ്, കെ എന്‍ ബാലഗോപാല്‍ എന്നിവര്‍ക്കെതിരെയാണ് കാര്യമായ വിമര്‍ശനമുണ്ടായത്. ഒന്നാം പിണറായി സര്‍ക്കാരില്‍ കെ കെ ശൈലജ വഹിച്ചിരുന്ന ആരോഗ്യവകുപ്പിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നായിരുന്നു ചില പ്രതിധിനികള്‍ ചോദിച്ചത്. ഇതിനിടെ കേരളത്തിലെ പരാജയത്തിന് ഭരണ വിരുദ്ധ വികാരം കാരണമായെന്ന വാദം മൂന്നു ദിവസമായി ഡല്‍ഹിയില്‍ നടന്ന സി.പി.എം കേന്ദ്രകമ്മിറ്റി തള്ളിയില്ല. തോല്‍വിയില്‍ ആഴത്തിലുള്ള പരിശോധന നടത്തും. പരാജയ കാരണങ്ങള്‍ പഠിക്കും. തിരിച്ചടിക്ക് ഇടയാക്കിയ വിഷയങ്ങള്‍ കേന്ദ്ര കമ്മിറ്റി നേരിട്ട് വിലയിരുത്തും. തിരുത്തലിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയാറാക്കി നല്‍കുമെന്നാണ് സൂചന.

ഭരണ വിരുദ്ധ വികാരം അടക്കം പരിശോധിക്കാന്‍ സമിതി . ഭരണ,വിരുദ്ധ വികാരമെന്ന വാദത്തെ കേന്ദ്രകമ്മിറ്റിയില്‍ തള്ളിപ്പറയാന്‍ കേരളത്തിലെ പല മുതിര്‍ന്ന നേതാക്കളും തയ്യാറായില്ലെന്നാണ് സൂചന. സംസ്ഥാനത്ത് ചേരുന്ന നേതൃയോഗങ്ങളില്‍ കേന്ദ്രനേതാക്കളും പങ്കെടുക്കും. മൂന്നു ദിവസമായി നടന്ന പാര്‍ട്ടി കേന്ദ്രകമ്മിറ്റി യോഗം ഇന്നലെ സമാപിച്ചു. അടിസ്ഥാന വിഭാഗങ്ങള്‍ക്കിടയിലെ വോട്ടു ചോര്‍ന്നത് കേരളത്തിലെ തോല്‍വിക്ക് കാരണമായതെന്ന് കേന്ദ്രകമ്മിറ്റി വിലയിരുത്തി. മത സാമുദായിക സംഘടനകളുടെ എതിര്‍പ്പ് മാത്രമല്ല ,പരാജയത്തിന് വിവിധ കാരണങ്ങളുണ്ട്. കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ തിരികെ പിടിച്ചാല്‍ ജനം പാര്‍ട്ടിയിലേക്ക് മടങ്ങിവരും. ജനങ്ങളുടെ ഇടയിലേക്കിറങ്ങി പ്രചാരണം നടത്തണം. . അവരെ കേള്‍ക്കണം. കേരളത്തില്‍ ബി.ജെ.പിയുടെ വളര്‍ച്ചയും വോട്ട് വിഹിതത്തിലെ വര്‍ദ്ധനയും സി.പി.എം പരിശോധിക്കും. . തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം തടയാന്‍ കഴിയാത്തതും ചര്‍ച്ചയായി. കേരളത്തില്‍ പാര്‍ട്ടിയുടെ പരമ്പരാഗത വോട്ടുകളിലെ ചോര്‍ച്ചയെ അതീവഗൗരവമായാണ് കേന്ദ്ര നേതൃത്വം കാണുന്നത്. ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയത് കേരളത്തില്‍ തിരിച്ചടിയായെന്ന സംസ്ഥാന ഘടകത്തിന്റെ വാദത്തിന് യോഗത്തില്‍ സ്വീകാര്യത ലഭിച്ചില്ല. പാര്‍ട്ടിയുടെ ബംഗാള്‍ ഘടകം കോണ്‍ഗ്രസ് സഖ്യത്തെ ന്യായീകരിക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നഗരസഭയില്‍ ജീവനക്കാരുടെ റീല്‍സ് ചിത്രീകരണം വിവാദം... ഞായറാഴ്ച ദിവസത്തിലാണ് റീല്‍ തയ്യാറാക്കിയത്; അധികജോലിക്കിടയില്‍ റീല്‍ ചിത്രീകരിച്ചതിന്റെ പേരില്‍ ജീവനക്കാര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കരുതെന്ന്  (33 minutes ago)

കേരളം ഭാവിയുടെ ടൂറിസം ഡെസ്റ്റിനേഷന്‍: മന്ത്രി മുഹമ്മദ് റിയാസ്...  (3 hours ago)

സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി...  (4 hours ago)

ക്യാമ്പസുകളിലെ SFIയുടെ പീഡന മുറിയും ഇടിമുറിയും- പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം...  (4 hours ago)

കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് തന്നെ ആക്രമിച്ചത്; ഇടിമുറി മർദ്ദനത്തിൽ കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി സഞ്ചോസ്...  (4 hours ago)

ആരെ കൊന്നാലും നേതാക്കൾ രക്ഷിക്കാനുണ്ടാകുമെന്ന് അവർക്കറിയാം; ഇടിമുറിയും മരണവും ഇനിയും ഉണ്ടാകും- സിദ്ധാർത്ഥിന്റെ പിതാവ്...  (4 hours ago)

മധ്യവയസ്കനെ കബളിപ്പിച്ച് ലക്ഷണങ്ങൾ തട്ടിയ കേസിൽ തെലുങ്കാന സ്വദേശി അറസ്റ്റിൽ...  (4 hours ago)

48 കാരന്റെ മരണവുമായി ബന്ധപ്പെട്ട് മധ്യവയസ്കൻ അറസ്റ്റില്‍...  (4 hours ago)

കാപ്പ നിയമ ലംഘനം : പ്രതി അറസ്റ്റില്‍...  (4 hours ago)

കോട്ടയം ഈരാറ്റുപേട്ടയിൽ നിന്നും രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയ സംഭവം: പിടിയിലായത് നാലു പേർ; നാലു പേരും ഈരാറ്റുപേട്ട സ്വദേശികൾ...  (4 hours ago)

സിഎംആർഎലിൽനിന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും കമ്പനിയും 1.72 കോടി രൂപ കൈപ്പറ്റിയത് അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജി തള്ളിയതിനെതിരെ നൽകിയ റിവിഷൻ പെറ്റീഷനി  (5 hours ago)

സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജിന്റെ അധിക്ഷേപ പരാമർശത്തിൽ മറുചോദ്യവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ... എം. സ്വരാജ് ആരാണെന്നും അയാളെ തനിക്ക് അറിയില്ലെന്നും പറഞ്ഞ ഗവർണർ, ഇത്തരം ആളുകൾക്ക  (5 hours ago)

അടിയന്തിര കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയ ആയ രോഗിയ്ക്ക് കൈത്താങ്ങ്  (6 hours ago)

അഭിനയ മേഖലയിലെ മികവിന് ഈ വര്‍ഷത്തെ ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‌കാരം മോഹന്‍ലാലിന്....  (6 hours ago)

ഇ​സ്രായേൽ സൈന്യത്തിന് സംഭവിക്കുന്നത്  (7 hours ago)

Malayali Vartha Recommends