ക്യാപ്ടന്‍ മാറി കൊള്ളത്തലവന്‍ വരെ ആയിട്ടുണ്ട്;സിപിഎം ജില്ലാ യോഗങ്ങളില്‍ മുഖ്യമന്ത്രിയെ എയറില്‍ നിര്‍ത്തുന്നു,അടിയുടെ വേദന ലേശം കുറച്ചത് ആലപ്പുഴയിലെ യോഗം, സജി ചെറിയാന്‍ പക്ഷം പിണറായിയെ പൊതിഞ്ഞ് സംരക്ഷിച്ചു,കണ്ണൂരില്‍ പോലും കിട്ടാത്ത പരിഗണന മുഖ്യന് ആലപ്പുഴയില്‍ കിട്ടി
![](https://www.malayalivartha.com/assets/coverphotos/w657/313864_1719844852.jpg)
തോല്‍വി പഠിക്കാനുള്ള ജില്ലാ കമ്മറ്റി യോഗങ്ങളില്‍ പിണറായിയെ വാരിയെടുത്തിട്ട് അലക്കുകയാണ്. കപ്പിത്താന്‍ കപ്പല്‍ മുക്കിയെന്ന് പലയിടത്തും നേതാക്കള്‍ പച്ചയ്ക്ക് പറഞ്ഞു. ഇനിയും ഈ തോല്‍വിയെ ചുമക്കണോയെന്ന് വെട്ടിത്തുറന്ന് ചോദിക്കുന്നു. എല്ലാ ജില്ലയില്‍ നിന്നും പിണറായി ഓടി നടന്ന് അടി ഇരന്നുവാങ്ങുന്നു. ക്യാപ്ടന്‍ മാറി കൊള്ളത്തലവനായിട്ടുണ്ട്. കൂടെ ഉള്ളവര്‍ തന്നെ കാലുവാരിയും തുടങ്ങി. എങ്കിലും മുഖ്യനെ ഞെട്ടിച്ചത് കണ്ണൂരില്‍ നിന്നുള്ള അടിയാണ്. എന്നാല്‍ കണ്ണൂരും കൈവിട്ടിട്ടും മുഖ്യനെ താങ്ങുന്നത് ആലപ്പുഴയാണ്. തട്ടകമായ കണ്ണൂരില്‍പ്പോലും കിട്ടാത്ത കരുതലും പ്രതിരോധവും മുഖ്യമന്ത്രിക്കൊരുക്കി ആലപ്പുഴയിലെ സി.പി.എം. തിരഞ്ഞെടുപ്പു വിശകലന ചര്‍ച്ച. ജില്ലാക്കമ്മിറ്റി യോഗത്തില്‍ സര്‍ക്കാരിന് നേരേ രൂക്ഷവിമര്‍ശനമുണ്ടായെങ്കിലും മുഖ്യമന്ത്രിയെ 'നോവിക്കാതെ'യായിരുന്നു ഇത്.
വിശകലനയോഗം നടന്ന മറ്റു ജില്ലാക്കമ്മിറ്റികളിലെല്ലാം മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കിയായിരുന്നു ചര്‍ച്ച. എന്നാല്‍, ആലപ്പുഴ കമ്മിറ്റിയില്‍ ആധിപത്യമുള്ള സജിചെറിയാന്‍ പക്ഷത്തിന്റെ ആസൂത്രണമായിരുന്നു മുഖ്യമന്ത്രിക്കു പ്രതിരോധംതീര്‍ത്തുള്ള ചര്‍ച്ചയെന്നാണു വിവരം. തിരഞ്ഞെടുപ്പുഫലം വന്നശേഷം ചേര്‍ന്ന പാര്‍ലമെന്റ് കമ്മിറ്റിയുടെ അവലോകനയോഗത്തില്‍ മുഖ്യമന്ത്രിക്കുനേരേ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനമുണ്ടായിരുന്നു. അന്നു വിമര്‍ശിച്ച നേതാക്കള്‍പോലും ജില്ലാക്കമ്മിറ്റി യോഗത്തില്‍ മിതത്വം പാലിച്ചു.
ജയിക്കുമ്പോള്‍ ക്യാപ്റ്റനെന്നും തോല്‍ക്കുമ്പോള്‍ കൊള്ളില്ലാത്തവനെന്നും ആക്ഷേപിക്കുന്നത് ശരിയല്ലെന്ന് ഹരിപ്പാട്ടുനിന്നുള്ള ഒരു നേതാവ് ചര്‍ച്ചയുടെ ആദ്യംതന്നെ പറഞ്ഞു. ഇതിന്റെ തുടര്‍ച്ചയായിരുന്നു മറ്റംഗങ്ങളുടെയെല്ലാം വാക്കുകള്‍. ആദ്യഘട്ടത്തില്‍ത്തന്നെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സ്ഥാനാര്‍ഥിയായിരുന്ന എ.എം. ആരിഫ് ശ്രമിച്ചെങ്കിലും ജില്ലയില്‍നിന്നുള്ള സംസ്ഥാനനേതാവ് ഇടപെട്ട് പിന്നീടുമതിയെന്നു വിലക്കി.
മുഖ്യമന്ത്രിക്കു കരുതലൊരുക്കിയുള്ള ചര്‍ച്ച ജില്ലയിലെ പാര്‍ട്ടി സംഘടനാവിഷയങ്ങളിലേക്കും നീണ്ടു. ജില്ലാ സെക്രട്ടറിയെ വിമര്‍ശിക്കുന്ന തരത്തിലായിരുന്നു ചര്‍ച്ചകളേറെയും. പല ഏരിയ കമ്മിറ്റികളിലെയും പ്രത്യേകിച്ച് കായംകുളം, ഹരിപ്പാട് എന്നീ കമ്മിറ്റികളിലെ സംഘടനാപ്രശ്‌നം വലുതാക്കാനല്ലാതെ പരിഹരിക്കാന്‍ നേതൃത്വത്തിനായില്ലെന്നും അത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും വിമര്‍ശനമുണ്ടായി.
പൊതുവിഷയങ്ങളില്‍ എല്‍.ഡി.എഫ്. കണ്‍വീനറും കേന്ദ്രകമ്മിറ്റിയംഗവുമായ ഇ.പി. ജയരാജനുനേരേ വിമര്‍ശനമുണ്ടായി. സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ നേതൃത്വത്തിനു പിഴവുണ്ടായെന്ന പരാമര്‍ശവും ഉയര്‍ന്നു. കയര്‍, മത്സ്യ, നിര്‍മാണ മേഖലകളിലടക്കമുള്ള തൊഴിലാളിവര്‍ഗങ്ങള്‍ക്കെതിരായ നിലപാടുകളാണ് സ്വീകരിച്ചതെന്ന വിമര്‍ശനം 'വിലക്കുകള്‍ക്കിടയിലും' സര്‍ക്കാരിനെതിരേ ഉണ്ടായി. ക്ഷേമപെന്‍ഷന്‍ വിതരണത്തിലെ പാളിച്ചയും പരാമര്‍ശിക്കപ്പെട്ടു. കയര്‍വകുപ്പു മന്ത്രി പി. രാജീവിനുനേരേയും കടുത്ത വിമര്‍ശനമുണ്ടായി. കയറിനെ അറിയാത്ത മന്ത്രി അറിയുന്നവരെ കേള്‍ക്കാനും തയ്യാറാകുന്നില്ലെന്നായിരുന്നു വിമര്‍ശനം. പ്രവര്‍ത്തനം ശരാശരി നിലവാരത്തില്‍പ്പോലുമെത്തുന്നില്ല. ജനങ്ങളെയും സാധാരണക്കാരെയും ബോധ്യപ്പെടുത്താനുള്ള കഴിവുകള്‍ മന്ത്രിമാര്‍ക്കില്ലെന്ന വിമര്‍ശനവുമുണ്ടായി.
https://www.facebook.com/Malayalivartha