Widgets Magazine
03
Jul / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം ഈരാറ്റുപേട്ടയിൽ നിന്നും രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയ സംഭവം: പിടിയിലായത് നാലു പേർ; നാലു പേരും ഈരാറ്റുപേട്ട സ്വദേശികൾ...


ഈ വർഷം 800ലധികം മുതിർന്ന ഉദ്യോഗസ്ഥർ ഇ​സ്രായേൽ സൈന്യത്തിൽനിന്ന് രാജിവെച്ചതായി റിപ്പോർട്ടുകൾ...കേണൽ, ലെഫ്റ്റനന്റ് കേണൽ തുടങ്ങിയ റാങ്കിലുള്ളവരാണ് രാജിവെച്ചത്... ഈ കണക്ക് ഇസ്രായേൽ സൈനിക ചരിത്രത്തിൽ തന്നെ അപൂർവമാണ്...


പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി...നാലുപേരും ചേർന്ന് കലയെ കാറിൽവച്ച് കൊലപ്പെടുത്തുകയും സെപ്‌ടിക് ടാങ്കിൽ കുഴിച്ചുമൂടുകയും ചെയ്തെന്നാണ് എഫ് ഐ ആർ... ശരീര അവശിഷ്ടങ്ങൾ നശിപ്പിക്കാൻ രാസവസ്തുക്കൾ...


കണ്ണൂരില്‍ തുടങ്ങിയ തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ഭരണ പരാജയങ്ങള്‍..തുറന്ന് കാട്ടി കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ടും ക്വട്ടേഷന്‍ സ്വര്‍ണക്കടത്ത് മാഫിയയുമായി ബന്ധമുള്ളവരെ പുറത്താക്കുമെന്ന മുന്നറിയിപ്പുമായി...സംസ്ഥാന സെക്രട്ടറിയേറ്റ് അവലോകന റിപ്പോര്‍ട്ടും...


ലോക്‌സഭാ തെരഞ്ഞെടുപ്പ് അവലോകനം എല്ലാ ജില്ലകളിലും.. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരായ വിമര്‍ശനമാണ് സിപിഎമ്മില്‍ ഉയര്‍ന്നത്... എന്നാല്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍..ഗരസഭാ ഭരണം നഷ്ടപ്പെടുമെന്ന ആശങ്കയാണ്...

പോലീസ് മേധാവിയെ തൂക്കിയ കോടതി നടപടി ചര്‍ച്ചയാകുന്നു;പിണറായിക്ക് പറ്റിയ ഡി ജി പിയെന്ന് ആക്ഷേപം,ഭൂമി തട്ടിപ്പ് കേസില്‍ ഷേഖ് ദര്‍വേഷ് സാഹിബ് കുരുക്കിലാകുമ്പോള്‍ പോലീസ് വകുപ്പിന് മുട്ടന്‍ പണി,പണയവസ്തു വില്‍ക്കാന്‍ ശ്രമിക്കുന്നത് ഗുരുതര കുറ്റമാണ്, അടിമുടി നാണംകെട്ട് ആഭ്യന്തര വകുപ്പ്

01 JULY 2024 08:25 PM IST
മലയാളി വാര്‍ത്ത

More Stories...

അമ്മ ജീവനോടെ ഉണ്ടെന്ന് മാന്നാറില്‍ കാണാതായ കലയുടെ മകന്‍... അമ്മ ജീവനോടെ ഉണ്ടെന്നും ടെന്‍ഷന്‍ അടിക്കണ്ടെന്നാണ് അച്ഛന്‍ പറഞ്ഞതെന്ന് കലയുടെ മകന്‍

നഗരസഭയില്‍ ജീവനക്കാരുടെ റീല്‍സ് ചിത്രീകരണം വിവാദം... ഞായറാഴ്ച ദിവസത്തിലാണ് റീല്‍ തയ്യാറാക്കിയത്; അധികജോലിക്കിടയില്‍ റീല്‍ ചിത്രീകരിച്ചതിന്റെ പേരില്‍ ജീവനക്കാര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കരുതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി

കേരളം ഭാവിയുടെ ടൂറിസം ഡെസ്റ്റിനേഷന്‍: മന്ത്രി മുഹമ്മദ് റിയാസ്...

സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി...

ക്യാമ്പസുകളിലെ SFIയുടെ പീഡന മുറിയും ഇടിമുറിയും- പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം...

പിണറായിക്ക് പറ്റിയ പോലീസ് മേധാവിയെന്ന് തെളിയിച്ച് ഷേക് ദര്‍വേഷ് സാഹിബ്. വെറുതെ അല്ല കാലാവധി അവസാനിച്ചിട്ടും പിണറായി ഒരുവര്‍ഷം കൂടി ദര്‍വേഷിന്റെ കസേര ഉറപ്പിച്ചത്. ഉഡായിപ്പിറക്കിയ ഷേഖ് ദര്‍വേഷ് സാഹിബിനേയും ഭാര്യയേയും കുടഞ്ഞ് കോടതി നടപടി വലിയ ചര്‍ച്ചയാകുന്നു. സംസ്ഥാന പോലീസ് മേധാവിയും നിയമ ലംഘനം നടത്തിയെന്ന വിവരം പുറത്ത് വന്നതോടെ ആഭ്യന്തരവകുപ്പിന് വയ്യാവേലി. വായ്പാ ബാധ്യതയുള്ള ഭൂമി വില്‍ക്കാന്‍ നീക്കം നടത്തിയത് വന്‍ കുരുക്കാകുന്നു. പോലീസ് മേധാവി തന്നെ ഇങ്ങനെ പിന്നെ താഴോട്ടുള്ള ഉദ്യോഗസ്ഥരുടെ നിലവാരം ഊഹിക്കാമല്ലോ. എല്ലാ പോലീസുകാരേയും അടച്ചാക്ഷേപിക്കുന്നതല്ല എന്നാല്‍ കൂട്ടത്തിലുള്ള ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണം. കോടതിയ്ക്ക് കൈയ്യടിച്ച് ജനങ്ങള്‍.

ഭൂമി വില്‍ക്കാനായി 74 ലക്ഷം രൂപയുടെ കരാര്‍ ഉണ്ടാക്കുകയും 30 ലക്ഷം രൂപ മുന്‍കൂറായി വാങ്ങുകയും ചെയ്ത ശേഷം കരാര്‍ ലംഘിച്ചതിന് സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിനും ഭാര്യയ്ക്കും എതിരെയുള്ള കോടതിവിധി ചര്‍ച്ചകളില്‍ എത്തുകയാണ്. 10.8 സെന്റ് വരുന്ന ഭൂമി, വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ കോടതി ജപ്തി ചെയ്തു. പണം തിരികെ നല്‍കുമ്പോള്‍ ജപ്തി ഒഴിവാകുമെന്നാണു വ്യവസ്ഥ. പരാതിക്കാരന്‍ നടത്തിയ അന്വേഷണത്തില്‍ ഇതേ ഭൂമി പൊതുമേഖലാ ബാങ്കില്‍ പണയത്തിലാണെന്നും 26 ലക്ഷം ബാധ്യത ഉണ്ടെന്നും മനസ്സിലാക്കി. പലിശയും ചെലവും ഉള്‍പ്പെടെ 33.35 ലക്ഷം രൂപ ആവശ്യപ്പെട്ട് അഡ്വ.ഡി.അശോക് കുമാര്‍ മുഖേന കോടതിയെ സമീപിച്ചു. മേയ് 28ന് ആണു ഭൂമിയില്‍ ജപ്തി നോട്ടിസ് പതിച്ചത്. ഫലത്തില്‍ ഭൂമി വാങ്ങാന്‍ എത്തിയ ആളിനെ ചതിച്ചുവെന്നാണ് കേസ്. പണയവസ്തു വില്‍ക്കാന്‍ ശ്രമിക്കുന്നത് ഗുരുതര കുറ്റമാണ്. എന്നാല്‍ ഈ കേസില്‍ സിവില്‍ നടപടികള്‍ മാത്രമാണ് പരാതിക്കാരന്‍ എടുത്തതെന്നാണ് സൂചന.

ഭൂമി വാങ്ങാന്‍ കരാര്‍ ഒപ്പിട്ട വ്യക്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം അഡീഷനല്‍ സബ് കോടതി സബ് ജഡ്ജി അനു ടി.തോമസ് വിധി പ്രസ്താവിച്ചത്. ഡിജിപിയുടെ ഭാര്യ എസ്.ഫരീദാ ഫാത്തിമയുടെ പേരില്‍ പേരൂര്‍ക്കട വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 23ല്‍ റീസര്‍വേ നമ്പര്‍ 140/3 ആയി ഉള്ള ഭൂമി വില്‍ക്കാന്‍ 2023 ജൂണ്‍ 22നാണ് വഴുതക്കാട് സ്വദേശി ടി.ഉമര്‍ ഷെരീഫുമായി കരാര്‍ ഒപ്പിട്ടതെന്നു പരാതിയില്‍ പറഞ്ഞു. ഇതു മുഖവിലയ്‌ക്കെടുത്താണ് കോടതി നടപടികള്‍. ഈ വിധിയോട് പോലീസ് സേനയില്‍ നിന്നും ഔദ്യോഗിക പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ല.

ഇടപാടുകളെല്ലാം ഡിജിപിയുമായി ബന്ധപ്പെട്ടായിരുന്നു. മൂന്ന് ഘട്ടങ്ങളിലായി 30 ലക്ഷം രൂപ നല്‍കിയിരുന്നു. വീണ്ടും രണ്ടാഴ്ച്ച കഴിഞ്ഞ് 25 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോള്‍ ഒറിജിനല്‍ ആധാരം കാണണമെന്ന് താന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഉമര്‍ ശരീഫ് പറയുന്നു.
പ്രോപ്പര്‍ട്ടിയില്‍ യാതൊരു ബാധ്യതയില്ലെന്നു പറഞ്ഞിരുന്നു. 2023 ജൂണ്‍ 23ന് കരാര്‍ വെച്ചിരുന്നു. രണ്ട് മാസമായിരുന്നു കാലാവധി. ആദ്യഘട്ടത്തില്‍ 15 ലക്ഷമാണ് കൊടുത്തത്. രണ്ടു തവണയായി 25 ലക്ഷം ഭാര്യയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. 5 ലക്ഷം പണമായി വേണമെന്ന് ആവശ്യപ്പെട്ടതിനാല്‍ ഡിജിപിയുടെ ചേംബറില്‍ പോയി കൊടുത്തു. വീണ്ടും പണമാവശ്യപ്പെട്ടപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് സ്ഥലം ആല്‍ത്തറ എസ്ബിഐ ബ്രാഞ്ചില്‍ 26 ലക്ഷം ബാധ്യതയുണ്ടെന്ന് അറിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ കരാറില്‍ നിന്ന് പിന്‍മാറുകയുമായിരുന്നു. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ തരാമെന്ന് പറഞ്ഞെങ്കിലും കഴിഞ്ഞ ഒരു വര്‍ഷമായി തരുന്നില്ല. അവഹേളിക്കണമെന്ന് ആഗ്രഹമില്ല. പണം തരാത്തതിനാലാണ് നിയമപരമായി നീങ്ങിയത്. അങ്ങനെയാണ് കോടതി ജപ്തി ചെയ്യുന്നത്. എന്തുകൊണ്ടാണ് പണം തരാതെ ഇങ്ങനെ ചെയ്തതെന്ന് തനിക്കറിയില്ലെന്നും പരാതിക്കാരന്‍ പറയുന്നു.

അതേസമയം, ഭാര്യയുടെ പേരിലുള്ള ഭൂമി ഇടപാടില്‍ നിന്ന് ഒരു പിന്‍വാങ്ങലും നടന്നിട്ടില്ലെന്ന് ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബ് പ്രതികരിച്ചു. കൃത്യമായ കാരാറോടെയാണ് ഭൂമി വില്‍പ്പനയില്‍ ഏര്‍പ്പെട്ടത്. അഡ്വാന്‍സ് പണം തന്ന ശേഷം കരാറുകാരന്‍ ഭൂമിയില്‍ മതില്‍ കെട്ടി. മൂന്നു മാസം കഴിഞ്ഞിട്ടും പണം നല്‍കാതെ അഡ്വാന്‍സ് തിരികെ ചോദിച്ചു. ഭൂമി വിറ്റിട്ട് പണം നല്‍കാമെന്ന് അറിയിച്ചുവെന്നും ഡിജിപി പറയുന്നു. ഭൂമിക്ക് വായ്പ ഉണ്ടായിരുന്ന കാര്യം മുന്‍കൂട്ടി അറിയിച്ചിരുന്നു. മുഴുവന്‍ പണവും നല്‍കിയ ശേഷം പ്രമാണം എടുത്തു നല്‍കാമെന്ന് ധാരണയായിരുന്നു. തനിക്കാണ് നഷ്ടം സംഭവിച്ചതെന്നും നിയമപരമായി മുന്നോട്ടു പോകുമെന്നും ഡിജിപി പ്രതികരിച്ചു.

സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബിന്റെ കാലാവധി ദിവസങ്ങള്‍ക്ക് മുമ്പാണ് സര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചത്. ഇതോടെ ഒരു കൊല്ലം കൂടി പോലീസ് മേധാവി സ്ഥാനത്ത് ഷെയ്ഖ് ദര്‍വേശ് സാഹിബിന് തുടരാനാകും. പോലീസ് മേധാവിയായി ദര്‍വേശ് സാഹിബ് ഒരു കൊല്ലം മുമ്പാണ് ചുമതലയേറ്റത്. സംസ്ഥാന പോലീസിലെ തലവന് ഒരു കൊല്ലം കൂടി സര്‍വ്വീസ് ദീര്‍ഘിപ്പിക്കാന്‍ സുപ്രീംകോടതി വിധിപ്രകാരം സര്‍ക്കാരിന് കഴിയും. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നീക്കം.

മുന്‍പ് പോലീസ് മേധാവിയായിരുന്ന അനില്‍ കാന്തിന്റെ സര്‍വ്വീസ് കാലാവധിയും സംസ്ഥാന സര്‍ക്കാര്‍ ഇത്തരത്തില്‍ നീട്ടി നല്‍കിയിരുന്നു. ആന്ധ്രപ്രദേശ് സ്വദേശിയും 1990 ബാച്ചിലെ ഐപിഎസ് ഓഫീസറുമാണ് ഡോ ഷെയ്ഖ് ദര്‍വേശ് സാഹിബ്. കഴിഞ്ഞ ഒരു കൊല്ലവും വ്യക്തിപരമായ വിവാദങ്ങളിലൊന്നും കുടുങ്ങാത്ത ക്ലീന്‍ ഇമേജിനുടമയാണ് പോലീസ് മേധാവി. ഈ സാഹചര്യത്തിലാണ് കാലാവധി നീട്ടി നല്‍കുന്നത്. കേരള കേഡറില്‍ എ എസ് പിയായി തുടങ്ങിയ അദ്ദേഹം ഗവര്‍ണറുടെ എ ഡി സിയായും ഐക്യരാഷ്ട്ര സഭയുടെ മിഷന്റെ ഭാഗമായി കൊസോവയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

എസ് പി റാങ്കില്‍ കൊച്ചി സിറ്റി പൊലീസ് കമീഷണറുമായിരുന്നു. എഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചശേഷം പൊലീസ് ആസ്ഥാനം, വിജിലന്‍സ്, ക്രൈംബ്രാഞ്ച്, ഉത്തരമേഖല, ക്രമസമാധാനം എന്നീ വിഭാഗങ്ങളിലും കേരള പൊലീസ് അകാഡമി ഡയറക്ടര്‍, ജയില്‍ മേധാവി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫയര്‍ഫോഴ്‌സ് ഡയറക്ടറുമായി. സര്‍വ്വീസിലുടനീളം ക്ലീന്‍ ഇമേജാണ് പോലീസ് മേധാവിയുടെ മുഖമുദ്ര. അത്തരത്തിലൊരു ഉദ്യോഗസ്ഥനെതിരെയാണ് ഇപ്പോള്‍ ഭൂമി വില്‍പ്പനക്കേസിലെ കോടതി തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ ജീവനോടെ ഉണ്ടെന്ന് മാന്നാറില്‍ കാണാതായ കലയുടെ മകന്‍... അമ്മ ജീവനോടെ ഉണ്ടെന്നും ടെന്‍ഷന്‍ അടിക്കണ്ടെന്നാണ് അച്ഛന്‍ പറഞ്ഞതെന്ന് കലയുടെ മകന്‍  (2 minutes ago)

നഗരസഭയില്‍ ജീവനക്കാരുടെ റീല്‍സ് ചിത്രീകരണം വിവാദം... ഞായറാഴ്ച ദിവസത്തിലാണ് റീല്‍ തയ്യാറാക്കിയത്; അധികജോലിക്കിടയില്‍ റീല്‍ ചിത്രീകരിച്ചതിന്റെ പേരില്‍ ജീവനക്കാര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കരുതെന്ന്  (1 hour ago)

കേരളം ഭാവിയുടെ ടൂറിസം ഡെസ്റ്റിനേഷന്‍: മന്ത്രി മുഹമ്മദ് റിയാസ്...  (4 hours ago)

സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി...  (4 hours ago)

ക്യാമ്പസുകളിലെ SFIയുടെ പീഡന മുറിയും ഇടിമുറിയും- പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം...  (4 hours ago)

കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് തന്നെ ആക്രമിച്ചത്; ഇടിമുറി മർദ്ദനത്തിൽ കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി സഞ്ചോസ്...  (4 hours ago)

ആരെ കൊന്നാലും നേതാക്കൾ രക്ഷിക്കാനുണ്ടാകുമെന്ന് അവർക്കറിയാം; ഇടിമുറിയും മരണവും ഇനിയും ഉണ്ടാകും- സിദ്ധാർത്ഥിന്റെ പിതാവ്...  (5 hours ago)

മധ്യവയസ്കനെ കബളിപ്പിച്ച് ലക്ഷണങ്ങൾ തട്ടിയ കേസിൽ തെലുങ്കാന സ്വദേശി അറസ്റ്റിൽ...  (5 hours ago)

48 കാരന്റെ മരണവുമായി ബന്ധപ്പെട്ട് മധ്യവയസ്കൻ അറസ്റ്റില്‍...  (5 hours ago)

കാപ്പ നിയമ ലംഘനം : പ്രതി അറസ്റ്റില്‍...  (5 hours ago)

കോട്ടയം ഈരാറ്റുപേട്ടയിൽ നിന്നും രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയ സംഭവം: പിടിയിലായത് നാലു പേർ; നാലു പേരും ഈരാറ്റുപേട്ട സ്വദേശികൾ...  (5 hours ago)

സിഎംആർഎലിൽനിന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും കമ്പനിയും 1.72 കോടി രൂപ കൈപ്പറ്റിയത് അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജി തള്ളിയതിനെതിരെ നൽകിയ റിവിഷൻ പെറ്റീഷനി  (5 hours ago)

സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജിന്റെ അധിക്ഷേപ പരാമർശത്തിൽ മറുചോദ്യവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ... എം. സ്വരാജ് ആരാണെന്നും അയാളെ തനിക്ക് അറിയില്ലെന്നും പറഞ്ഞ ഗവർണർ, ഇത്തരം ആളുകൾക്ക  (5 hours ago)

അടിയന്തിര കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയ ആയ രോഗിയ്ക്ക് കൈത്താങ്ങ്  (6 hours ago)

അഭിനയ മേഖലയിലെ മികവിന് ഈ വര്‍ഷത്തെ ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‌കാരം മോഹന്‍ലാലിന്....  (7 hours ago)

Malayali Vartha Recommends