Widgets Magazine
04
Jul / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം ഈരാറ്റുപേട്ടയിൽ നിന്നും രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയ സംഭവം: പിടിയിലായത് നാലു പേർ; നാലു പേരും ഈരാറ്റുപേട്ട സ്വദേശികൾ...


ഈ വർഷം 800ലധികം മുതിർന്ന ഉദ്യോഗസ്ഥർ ഇ​സ്രായേൽ സൈന്യത്തിൽനിന്ന് രാജിവെച്ചതായി റിപ്പോർട്ടുകൾ...കേണൽ, ലെഫ്റ്റനന്റ് കേണൽ തുടങ്ങിയ റാങ്കിലുള്ളവരാണ് രാജിവെച്ചത്... ഈ കണക്ക് ഇസ്രായേൽ സൈനിക ചരിത്രത്തിൽ തന്നെ അപൂർവമാണ്...


പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി...നാലുപേരും ചേർന്ന് കലയെ കാറിൽവച്ച് കൊലപ്പെടുത്തുകയും സെപ്‌ടിക് ടാങ്കിൽ കുഴിച്ചുമൂടുകയും ചെയ്തെന്നാണ് എഫ് ഐ ആർ... ശരീര അവശിഷ്ടങ്ങൾ നശിപ്പിക്കാൻ രാസവസ്തുക്കൾ...


കണ്ണൂരില്‍ തുടങ്ങിയ തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ഭരണ പരാജയങ്ങള്‍..തുറന്ന് കാട്ടി കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ടും ക്വട്ടേഷന്‍ സ്വര്‍ണക്കടത്ത് മാഫിയയുമായി ബന്ധമുള്ളവരെ പുറത്താക്കുമെന്ന മുന്നറിയിപ്പുമായി...സംസ്ഥാന സെക്രട്ടറിയേറ്റ് അവലോകന റിപ്പോര്‍ട്ടും...


ലോക്‌സഭാ തെരഞ്ഞെടുപ്പ് അവലോകനം എല്ലാ ജില്ലകളിലും.. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരായ വിമര്‍ശനമാണ് സിപിഎമ്മില്‍ ഉയര്‍ന്നത്... എന്നാല്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍..ഗരസഭാ ഭരണം നഷ്ടപ്പെടുമെന്ന ആശങ്കയാണ്...

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്കുയര്‍ത്തും: മുഖ്യമന്ത്രി; നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ക്ക് തുടക്കമായി

01 JULY 2024 10:40 PM IST
മലയാളി വാര്‍ത്ത

More Stories...

കൊരട്ടിയില്‍ നിന്ന് കാണാതായ ദമ്പതികളെ വേളാങ്കണ്ണി പള്ളിയുടെ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തി

അമ്മ ജീവനോടെ ഉണ്ടെന്ന് മാന്നാറില്‍ കാണാതായ കലയുടെ മകന്‍... അമ്മ ജീവനോടെ ഉണ്ടെന്നും ടെന്‍ഷന്‍ അടിക്കണ്ടെന്നാണ് അച്ഛന്‍ പറഞ്ഞതെന്ന് കലയുടെ മകന്‍

നഗരസഭയില്‍ ജീവനക്കാരുടെ റീല്‍സ് ചിത്രീകരണം വിവാദം... ഞായറാഴ്ച ദിവസത്തിലാണ് റീല്‍ തയ്യാറാക്കിയത്; അധികജോലിക്കിടയില്‍ റീല്‍ ചിത്രീകരിച്ചതിന്റെ പേരില്‍ ജീവനക്കാര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കരുതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി

കേരളം ഭാവിയുടെ ടൂറിസം ഡെസ്റ്റിനേഷന്‍: മന്ത്രി മുഹമ്മദ് റിയാസ്...

സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി...

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്കുയര്‍ത്തുമെന്നും അതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് നാല് വര്‍ഷ ബിരുദ കോഴ്സുകളെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നാല് വര്‍ഷ ബിരുദ കോഴ്സുകളുടെ പ്രവേശനോത്സവ പരിപാടി വിജ്ഞാനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വിമന്‍സ് കോളേജില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

പൊതുവിദ്യാഭ്യാസത്തിന്റെ സ്വാഭാവിക തുടര്‍ച്ചയെന്ന നിലയിലാണ് ഉന്നതവിദ്യാഭ്യാസത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നത്. വൈജ്ഞാനിക മേഖലയിലെയും തൊഴില്‍ മേഖലകളിലെയും മാറ്റത്തിനനുസരിച്ച് അക്കാദമിക രീതികളും മാറണം. ഒരു ദശാബ്ദം മുന്‍പുള്ള അവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ലോകത്താകെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മാറിയതായി കാണാം. ജ്ഞാനോല്‍പ്പാദനം നടത്തുക എന്നതിനപ്പുറം നൈപുണിയും തൊഴിലും ലഭ്യമാക്കുന്ന കേന്ദ്രങ്ങളെന്ന നിലയില്‍ അവ മാറി. ഡാറ്റ സയന്‍സ്, മെഷീന്‍ ലേണിങ്ങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ പുതിയ വൈജ്ഞാനിക ശാഖകള്‍ വളരുവാന്‍ ആരംഭിച്ചു. ഇതുക്കൊണ്ടാണ് നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസ പരിഷ്‌ക്കരണ കമ്മീഷനെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചത്.

ഉള്ളടക്കത്തിലും ഘടനയിലും വലിയ മാറ്റങ്ങള്‍ക്ക് വിധേയമാക്കി ഉന്നതവിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ തുടര്‍ച്ചയെന്ന നിലയില്‍ കരിക്കുലം പരിഷ്‌ക്കരിക്കുകയും കാലാനുസൃത മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു. ഒരു വര്‍ഷക്കാലം ഇന്‍ഡസ്ട്രിയല്‍ ട്രയിനിംഗടക്കം നല്‍കാന്‍ കഴിയുന്ന രീതിയിലാണ് നാല് വര്‍ഷ ബിരുദ കോഴ്സുകള്‍ നടപ്പിലാക്കുന്നത്. സാമ്പ്രദായിക പഠന രീതികളില്‍ നിന്നും പൂര്‍ണമായും മാറി ഗുണമേന്മ പഠനം എന്നതാണ് ലക്ഷ്യം. നവീന അധ്യാപന രീതികളോടൊപ്പം സാമൂഹികവും സമ്പത്തികവുമായ അര്‍ഹമായ പരിഗണന വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും എന്നതും ഉറപ്പ് വരുത്തുന്നുണ്ട്. ഒറ്റ അച്ചില്‍ വാര്‍ത്തെടുത്തവര്‍ എന്നതിനപ്പുറം വിദ്യാര്‍ഥികളുടെ വ്യത്യസ്തമായ ശേഷികളെ പരിപോഷിപ്പിക്കാന്‍ കഴിയുന്ന ഒരു അക്കാദമിക സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്.

തൊഴില്‍ രംഗത്തിനാവശ്യമായ നൈപുണ്യം ലഭിക്കുന്നതോടെ പഠനത്തോടൊപ്പം തൊഴിലും മുന്നോട്ട് കൊണ്ടു പോകാനുള്ള അവസരവും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. സാമൂഹിക പ്രതിബദ്ധത, പ്രകൃതി സൗഹൃദ നിലപാടുകള്‍, ജനാധിപത്യബോധം എന്നിവ നിലനിര്‍ത്തുന്ന മൂല്യാധിഷ്ഠിത കരിക്കുലം0 കോഴ്സുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. പരീക്ഷ മാത്രം മുന്നില്‍ക്കണ്ടുള്ള വിദ്യാഭ്യാസ രീതി തെറ്റാണെന്നും വിദ്യാഭ്യാസത്തെ തുടര്‍പ്രക്രിയായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് സമയബന്ധിതമായി വിലയിരുത്താന്‍ സര്‍വകലാശാലകളും കോളേജുകളും തയാറാകണം. താല്‍പര്യങ്ങള്‍ക്കും അഭിരുചികള്‍ക്കുമനുസരിച്ച് മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നടക്കം കോഴ്സുകള്‍ തെരഞ്ഞെടുക്കാന്‍ കഴിയുന്ന വിപുലമായ സാധ്യതയാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നത്.
ഏതു വിഷയമായാലും ഒരു കോഴ്സിലും പരാജയപ്പെടാതെ പഠിച്ചു കഴിവു തെളിയിക്കുന്ന വിദ്യാര്‍ഥികളുണ്ടാകും. അവര്‍ക്ക് തുടക്കം മുതല്‍ ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കുന്നതുവരെ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ മുഖേന സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിവരുന്നുണ്ട്. അതിനുപുറമെ പ്രതിഭ തെളിയിക്കുന്ന ഗവേഷകര്‍ക്കായി പല തലങ്ങളിലുള്ള സ്‌കോളര്‍ഷിപ്പുകളും അവാര്‍ഡുകളും ലഭ്യമാക്കുന്നുണ്ട്. സമാനമായ ഇത്തരം ധാനസഹായമോ പ്രോത്സാഹനങ്ങളോ അംഗീകാരങ്ങളോ രാജ്യത്ത് മറ്റേതെങ്കിലും സംസ്ഥാനങ്ങളിലോ വിദേശരാജ്യങ്ങളിലോ ഇല്ല എന്ന വസ്തുത നമ്മുടെ വിദ്യാര്‍ഥികളും അധ്യാപകരും അറിഞ്ഞിരിക്കണം.

മൂന്നു വര്‍ഷത്തിലൂടെ ബിരുദം നേടുന്നതിനോടൊപ്പം നാല് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ഹോണേഴ്സ് ഡിഗ്രിയിലൂടെ പി എച്ച് ഡി ചെയ്യാനുള്ള അവസരവും നിലവിലെ നാല് വര്‍ഷ ഡിഗ്രി കോഴ്സിലുണ്ട്. അക്കാദമിക പ്രവര്‍ത്തനങ്ങള്‍ ഏത് ദിശയിലാണ് പോകേണ്ടതെന്ന് വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശിക്കാന്‍ കഴിയുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഇത്തരത്തില്‍ ആര്‍ജിക്കുന്ന ഗവേഷണ ഫലങ്ങള്‍ സമൂഹത്തിന് ഉപയോഗപ്പെടുത്താന്‍ കഴിയുന്ന രീതിയിലേക്ക് മാറ്റാന്‍ വിദ്യാര്‍ഥി, അധ്യാപക സമൂഹങ്ങള്‍ ശ്രദ്ധിക്കണം. ട്രാന്‍സ്ലേഷണല്‍ ഗവേഷക ലാബുകള്‍, സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേഷന്‍ സെന്ററുകള്‍, ക്യാംപസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ എന്നിവക്ക് സാധ്യമായ എല്ലാ പ്രോത്സാഹനവും സര്‍ക്കാര്‍ നല്‍കി വരികയാണ്. ദേശീയ അന്തര്‍ദേശീയ റാങ്കിങ്ങില്‍ മുന്നിലെത്തിയ നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് നമുക്കുള്ളത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശേഷി വര്‍ധിപ്പിച്ച് 21-ാം നൂറ്റാണ്ടിലെ വെല്ലുവിളികളെ നേരിടാന്‍ വിദ്യാര്‍ഥികളെ പ്രാപ്തമാക്കണമെന്നും അതിനുള്ള മികച്ച അവസരങ്ങളിലൊന്നാണ് നാല് വര്‍ഷ ബിരുദ കോഴ്സുകളെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആന്റണി രാജു എം എല്‍ എ, മേയര്‍ ആര്യ രാജേന്ദ്രന്‍, കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. മോഹനന്‍ കുന്നുമ്മല്‍, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി രാജന്‍ വര്‍ഗീസ്, ഡയറക്ടറേറ്റ് ഓഫ് കോളേജിയേറ്റ് എഡ്യൂക്കേഷന്‍ സുധിര്‍ കെ എന്നിവര്‍ സംബന്ധിച്ചു. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഇഷിതാ റോയ് ചടങ്ങിന് സ്വാഗതവും കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അനുരാധ വി.കെ. നന്ദിയും പറഞ്ഞു. എന്‍ പി ചന്ദ്രശേഖരന്‍ രചിച്ച് സംഗീത വിഭാഗം അധ്യാപിക ഡോ. കെ.ആര്‍. ശ്യാമ സംഗീതം നല്‍കിയ ശീര്‍ഷകഗാനത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. നവാഗത വിദ്യാര്‍ഥികള്‍ക്കായി ഓറിയന്റേഷന്‍ ക്ലാസും തുടര്‍ന്ന് കലാപരിപാടികളും പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ചു.
സംസ്ഥാനത്തെ മുഴുവന്‍ ക്യാമ്പുസകളിലും, സര്‍വകലാശാല കേന്ദ്രങ്ങളിലും വിപുലമായ പരിപാടികളോടെയാണ് നാലു വര്‍ഷ ബിരുദ പ്രോഗ്രാം ആരംഭിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ ഇന്ദ്രന്‍സിനെ കുറിച്ച് ബൈജു സന്തോഷ് പറയുന്നത്...  (3 hours ago)

കൊരട്ടിയില്‍ നിന്ന് കാണാതായ ദമ്പതികളെ വേളാങ്കണ്ണി പള്ളിയുടെ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

അമ്മ ജീവനോടെ ഉണ്ടെന്ന് മാന്നാറില്‍ കാണാതായ കലയുടെ മകന്‍... അമ്മ ജീവനോടെ ഉണ്ടെന്നും ടെന്‍ഷന്‍ അടിക്കണ്ടെന്നാണ് അച്ഛന്‍ പറഞ്ഞതെന്ന് കലയുടെ മകന്‍  (4 hours ago)

നഗരസഭയില്‍ ജീവനക്കാരുടെ റീല്‍സ് ചിത്രീകരണം വിവാദം... ഞായറാഴ്ച ദിവസത്തിലാണ് റീല്‍ തയ്യാറാക്കിയത്; അധികജോലിക്കിടയില്‍ റീല്‍ ചിത്രീകരിച്ചതിന്റെ പേരില്‍ ജീവനക്കാര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കരുതെന്ന്  (6 hours ago)

കേരളം ഭാവിയുടെ ടൂറിസം ഡെസ്റ്റിനേഷന്‍: മന്ത്രി മുഹമ്മദ് റിയാസ്...  (9 hours ago)

സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി...  (9 hours ago)

ക്യാമ്പസുകളിലെ SFIയുടെ പീഡന മുറിയും ഇടിമുറിയും- പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം...  (9 hours ago)

കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് തന്നെ ആക്രമിച്ചത്; ഇടിമുറി മർദ്ദനത്തിൽ കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി സഞ്ചോസ്...  (9 hours ago)

ആരെ കൊന്നാലും നേതാക്കൾ രക്ഷിക്കാനുണ്ടാകുമെന്ന് അവർക്കറിയാം; ഇടിമുറിയും മരണവും ഇനിയും ഉണ്ടാകും- സിദ്ധാർത്ഥിന്റെ പിതാവ്...  (9 hours ago)

മധ്യവയസ്കനെ കബളിപ്പിച്ച് ലക്ഷണങ്ങൾ തട്ടിയ കേസിൽ തെലുങ്കാന സ്വദേശി അറസ്റ്റിൽ...  (10 hours ago)

48 കാരന്റെ മരണവുമായി ബന്ധപ്പെട്ട് മധ്യവയസ്കൻ അറസ്റ്റില്‍...  (10 hours ago)

കാപ്പ നിയമ ലംഘനം : പ്രതി അറസ്റ്റില്‍...  (10 hours ago)

കോട്ടയം ഈരാറ്റുപേട്ടയിൽ നിന്നും രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയ സംഭവം: പിടിയിലായത് നാലു പേർ; നാലു പേരും ഈരാറ്റുപേട്ട സ്വദേശികൾ...  (10 hours ago)

സിഎംആർഎലിൽനിന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും കമ്പനിയും 1.72 കോടി രൂപ കൈപ്പറ്റിയത് അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജി തള്ളിയതിനെതിരെ നൽകിയ റിവിഷൻ പെറ്റീഷനി  (10 hours ago)

സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജിന്റെ അധിക്ഷേപ പരാമർശത്തിൽ മറുചോദ്യവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ... എം. സ്വരാജ് ആരാണെന്നും അയാളെ തനിക്ക് അറിയില്ലെന്നും പറഞ്ഞ ഗവർണർ, ഇത്തരം ആളുകൾക്ക  (10 hours ago)

Malayali Vartha Recommends