പിണറായി വിജയന്‍ മുഖ്യമന്ത്രിയോ അതോ അധോലോകനായകനോ... എന്ന ചോദ്യത്തിലേക്ക് വിരല്‍ ചൂണ്ടുകയാണ് സിപിഎം ജില്ലാ കമ്മിറ്റി യോഗങ്ങള്‍... അഹങ്കാരി, ധിക്കാരി, പ്രമാണി എന്നീ വിശേഷണങ്ങള്‍ മാത്രമല്ല...
പിണറായി വിജയന്‍ മുഖ്യമന്ത്രിയോ അതോ അധോലോകനായകനോ എന്ന ചോദ്യത്തിലേക്ക് വിരല്‍ ചൂണ്ടുകയാണ് സിപിഎം ജില്ലാ കമ്മിറ്റി യോഗങ്ങള്‍. അഹങ്കാരി, ധിക്കാരി, പ്രമാണി എന്നീ വിശേഷണങ്ങള്‍ മാത്രമല്ല മുഖ്യമന്ത്രിയുടെ വീട്ടില്‍ വിവാദവ്യവസായികളും വെറുക്കപ്പെട്ടവരും അടുക്കളയില്‍ വരെ കയറിയിറങ്ങുന്നു എന്നതാണ് വിമര്‍ശനം. അക്ഷരാര്‍ഥത്തില്‍ പുകമറയ്ക്കുള്ളില്‍ നിന്ന് പാര്‍ട്ടിയെയും പ്രസ്ഥാനത്തെയും ജനങ്ങളെയും വഞ്ചിക്കുന്ന ഒരു ഭരണാധികാരി എന്ന തിരിച്ചറിവാണ് ജില്ലാ കമ്മിറ്റികളിലുടനീളം പിണറായിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നത്.കേരളത്തിലെ ഏറ്റവും മോശം ഭരണാധികാരി എന്ന ആക്ഷേപമോ ജനങ്ങളെ വെറുപ്പിക്കുന്ന മുഖ്യന്‍ എന്ന വിമര്‍ശനമോ അല്ല ഇപ്പോള്‍ സിപിഎം ജില്ലാ കമ്മിറ്റികളില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്.
കാരുണികന്‍, കാരണഭൂതന്‍, ഇരട്ടച്ചങ്കന്‍ എന്നിങ്ങനെ സ്വയം ചാര്‍ത്തിയ പര്യായങ്ങളൊക്കെ മാറ്റിനിറുത്തി കളങ്കിതന്‍ എന്ന ഒറ്റപ്പേരിലേക്ക് സിപിഎം ജില്ലാ കമ്മിറ്റികളും പൊതുസമൂഹവും പിണറായിക്ക് അടിക്കുറിപ്പ് എഴുതിയിരിക്കുന്നു. പിണറായി വിജയനെ സിപിഎം ദേശീയ നേതൃത്വവും സംസ്ഥാന സെക്രട്ടറിയറ്റും എന്തുകൊണ്ട് പുറത്താക്കുന്നില്ല എന്ന ചോദ്യത്തിലേക്കാണ് അണികളുടെ പോക്ക്.എല്ലാ വിമര്‍ശനങ്ങളും ഒരേ വ്യക്തിയില്‍ കേന്ദ്രീകരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കേരളത്തില്‍ സിപിഎമ്മിന്റെ അടിത്തറ ഇളകുക മാത്രമല്ല ബംഗാളിനേക്കാള്‍ ദയനീയമായ തകര്‍ച്ചയിലേക്കാണ് കേരളത്തില്‍ സിപിഎമ്മിന്റെ ഗതികെട്ട പോക്ക. കേരളത്തില്‍ ഇനി കോണ്‍ഗ്രസും ബിജെപിയുമായിരിക്കും പ്രധാന പാര്‍ട്ടികള്‍ എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. കേരളത്തില്‍ ഇത്രയേറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയ കാരണഭൂതന്‍ മറ്റാരുമില്ല. ലാവ്‌ലിന്‍ അഴിമതി മാത്രമല്ല ഡോളര്‍ കടത്ത്,
ബിരിയാണി ചെമ്പ്, ഈന്തപ്പഴം, മാസപ്പടി, വിദേശയാത്ര, അടിമുടി ദുരൂഹത തുടങ്ങി എന്തെല്ലാം ആക്ഷേപങ്ങളാണ് പിണറായി വിജയനെതിരെ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. എന്തൊക്കെ ആരൊക്കെ ആരോപിച്ചാലും ഞാനാണ് പാര്‍ട്ടി എന്ന മട്ടില്‍ പിണറായി തിരുത്തലുകള്‍ക്ക് വിധേയനാകുന്നില്ല. മകള്‍ വീണ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി കേസില്‍ ഇന്നേവരെ വിശദമായ വിശദീകരണം നല്‍കാനും പിണറായി തയാറാകുന്നില്ല.കേരളത്തെ ഇത്രയേറെ ഭരിച്ചുമുടിച്ച ഒരു പാര്‍ട്ടിയും നേതാവും വേറെയില്ലെന്ന മട്ടിലേക്കാണ് കാര്യങ്ങളുടെ ദയനീയമായ പോക്ക്. രണ്ടാം പിണറായി സര്‍ക്കാര്‍ കേരളം കണ്ട ഏറ്റവും ജനവിരുദ്ധ സര്‍ക്കാരാണെന്ന് കാലം വിധിയെഴുതിയിരിക്കുന്നു. വായ തുറന്നാല്‍ അധിക്ഷേപവാക്കുകളും ധിക്കാരവും മാത്രം പറയുന്ന മറ്റൊരു മുഖ്യമന്ത്രി സംസ്ഥാനം ഭരിച്ചിട്ടില്ല.
ലോക് സഭാ തെരഞ്ഞെടുപ്പിലെ ചരിത്ര തോല്‍വിക്കു കാരണഭൂതന്‍ പിണറായി വിജയന്‍ ഒരാള്‍ മാത്രമാണെന്ന് സിപിഎം ജില്ലാ കമ്മിറ്റികള്‍ വിധിയെഴുതിയിരിക്കുന്നു. ഒന്‍പത് ജില്ലാ കമ്മിറ്റികളും സെന്‍ട്രല്‍ കമ്മിറ്റികളും രൂക്ഷമായ വിമര്‍ശനം അഴിച്ചുവിട്ടിട്ടും പിണറായി ഇതൊന്നു വകവയ്ക്കാതെ മുന്നോട്ടുപോവുകയാണ്. പിണറായി വിജയന്‍ അദ്ദേഹത്തിന്റെ തന്നെ സ്വഭാവത്തിലുള്ള എംവി ഗോവിന്ദനെ സിപിഎം സംസ്ഥാന സെക്രട്ടറിയായി നിശ്ചയിച്ചതും പാര്‍ട്ടിയുടെ ദയനീയമായ തോല്‍വിക്ക് പ്രധാന കാരണമായതായി വിവിധ ജില്ലാ കമ്മിറ്റികള്‍ വിധിയെഴുതിയിരിക്കുന്നു. സിപിഎം പ്രവര്‍ത്തകര്‍ക്കുപോലും ദഹിക്കുന്നതല്ല എംവി ഗോവിന്ദന്റെ പെരുമാറ്റവും സംസാരരീതിയും.
കേരളത്തെ ഞെട്ടിച്ച് രാഷ്ട്രീയ കൊലപാകങ്ങളില്‍ സിപിഎം സംസ്ഥാന നേതൃത്വത്തിനു പങ്കുണ്ടെന്നും ഉന്നത നേതാക്കളാണ് കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തതെന്നും ജനം തിരിച്ചറിഞ്ഞിരിക്കുന്നു. ഇതാണ് സമാധാനകാംക്ഷികള്‍ സിപിഎമ്മില്‍ നിന്ന് അകലാനുള്ള പ്രധാനപ്പെട്ട കാരണം.ടിപി ചന്ദ്രശേഖരന്റേത് ഉള്‍പ്പെടെ കേരളത്തെ നടുക്കിയ കൊലപാതകങ്ങളില്‍ പ്രതികളെ ആയുധനങ്ങളുമായി അയച്ചതും സംരക്ഷിച്ചതും ചെലവുകള്‍ വഹിച്ചതുമൊക്കെ പാര്‍ട്ടിതന്നെയാണെന്ന തിരിച്ചറിവാണ് വടക്കന്‍ കേരളത്തില്‍, പ്രത്യേകിച്ച് വടകരയില്‍ സിപിഎമ്മിന്റെ അടിത്തറ ഇളക്കിയത്. ഇപി ജയരാജന്‍, പി ജയരാജന്‍, എംവി ജയരാജന്‍, എംവി ഗോവിന്ദന്‍, പിണറായി വിജയന്‍ തുടങ്ങിയ കണ്ണൂര്‍ നേതാക്കളെല്ലാം കൊള്ളയ്ക്കും കൊലയ്ക്കും കൂട്ടുനില്‍ക്കുന്ന നീചന്‍മാരാണെന്ന തിരിച്ചറിവ് കേരളത്തിലെ ശരാശരി ജനസമൂഹം തിരിച്ചറിഞ്ഞതും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അടിത്തറ ഇളക്കുതയാണ്.
സിപിഎം നടത്തിയ കൊലയിലെ പ്രതികളെ രക്ഷിക്കാന്‍ സിപിഎം നേതാക്കള്‍ നേരിട്ടിറങ്ങുന്നതും പ്രതിയോഗികളെ കൊല്ലാന്‍ മാത്രമായി ഒരു നിര ഗുണ്ടകളെ സംരക്ഷിക്കുന്നുവെന്നതും കേരളം തിരിച്ചറിഞ്ഞിരിക്കുന്നു.
കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളിലെ വിജനമായ പ്രദേശങ്ങളില്‍ ബോംബ് നിര്‍മിക്കുന്നതും ബോംബ് പൊട്ടി നിര്‍മാതാക്കള്‍ മരിക്കുന്നതുമായ സംഭവങ്ങളും കേരളത്തെ ഭീതിപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha