Widgets Magazine
06
Jul / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...ഇപ്പോൾ സംസ്ഥാനത്തെ ആറ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്..ഉയർന്ന തിരമാലയ്ക്ക് കടൽ ക്ഷോഭത്തിനും സാധ്യതയുണ്ടെന്നും കേന്ദ്രം..


ഓടുന്ന തീവണ്ടിയിലേക്ക് അജ്ഞാതന്‍ എറിഞ്ഞ ഇഷ്ടികയേറ്റ് യാത്രക്കാരനു പരിക്കേറ്റു...വയറിനു ഇഷ്ടികയേറു കൊണ്ടത്..തീവണ്ടി വേഗം എടുക്കുംമുമ്പാണ് ഇഷ്ടിക വന്നുവീണത് എന്നതിനാല്‍ പരിക്ക് ഗുരുതരമല്ല...


ഛിന്നഗ്രഹങ്ങളെ പൊതുവേ മനുഷ്യന്‍ ഭയക്കുന്ന കാര്യമാണ്...നാസ അടക്കമുള്ളവര്‍ ഭീമാകാരനായ ഛിന്നഗ്രഹങ്ങളെ അത്യന്തം ഗൗരവത്തോടെ നിരീക്ഷിക്കാറുണ്ട്...ഭൂമിക്ക് പ്രതിരോധ സംവിധാനങ്ങള്‍ നാസ അടക്കമുള്ളവര്‍ വികസിപ്പിച്ച് കൊണ്ടിരിക്കുകയാണ്...


ഋഷിക്ക് നന്ദി, സ്റ്റാർമർക്ക് അഭിനന്ദനം...പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ സ്റ്റാർമേഴ്‌സ് ലേബർ പാർട്ടി മികച്ച ഭൂരിപക്ഷം നേടി... ഇതോടെ 14 വർഷത്തെ കൺസർവേറ്റീവ് ഭരണത്തിന് അന്ത്യം കുറിച്ചു...


മാന്നാറിൽ നടന്ന കൊലക്കേസിൽ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെടുക്കാൻ പോലീസ്... ടാങ്കിൽ നിന്ന് ലഭിച്ച തെളിവുകൾ ഫോറൻസിക് പരിശോധനയ്ക്ക്..വീടിൻ്റെ മറ്റ് ഭാഗങ്ങളിൽ ഭൂമിക്കടിയിൽ ടാങ്ക് പോലെ എന്തെങ്കിലും ഉണ്ടോ എന്ന കാര്യത്തിലും പോലീസ് സംശയം..

ഒന്നാം പ്രതി ഭര്‍ത്താവ്... മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ കലയെ കൊലപ്പെടുത്തിയത് യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്; കലയെ കൊലപ്പെടുത്തിയത് പെരുമ്പുഴ പാലത്തില്‍ വച്ച്, ഒന്നാം പ്രതി ഭര്‍ത്താവ് അനില്‍; പ്രതികള്‍ക്കെതിരെ കൊലക്കുറ്റം

03 JULY 2024 08:35 AM IST
മലയാളി വാര്‍ത്ത

More Stories...

പാലക്കാടും ഞങ്ങളിങ്ങെടുക്കും... ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപി നേടിയ വിജയം പാലക്കാടും ആവര്‍ത്തിക്കാനാകും എന്ന പ്രതീക്ഷയിലാണ് ബി.ജെ.പി

പാനൂര്‍ ബോംബ് സ്‌ഫോടനക്കേസിലെ പ്രതികള്‍ക്ക് ജാമ്യം... 90 ദിവസമായിട്ടും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്

എടപ്പാളില്‍ സി ഐ ടി യുവിന്റെ ഗുണ്ടായിസം;ഈ ക്രിമിനലുകളെ പേടിച്ചോടിയ യുവാവിന്റെ കാലുകള്‍ ഒടിഞ്ഞു,എടപ്പാളില്‍ യൂണിയന് നേരെ വലിയ പ്രതിഷേധം,ശക്തമായ നടപടി എടുക്കണമെന്ന ആവശ്യം ശക്തമാകുന്നു,ഗോവിന്ദന്‍ സഖാവേ...ഈ നെറികെട്ട കൂട്ടത്തെ എങ്ങനെ തിരുത്തുമെന്നാണ്

ഇനിയൊരു അങ്കത്തിന് ബാല്യമുണ്ടെന്ന് കണ്ട് തല ഉയര്‍ത്തല്ലേ പിണറായി;ചട്ടി മറിയേ ബോംബ് സീനെ ഇറങ്ങ് പെണ്ണുങ്ങളെ,കേരളം കണ്ടിട്ടുള്ളതില്‍ ഏറ്റവും അഹങ്കാരിയും നീചനുമായ ഭരണാധികാരി പിണറായി,ഈ ബൊമ്മകളെ ജനങ്ങള്‍ എത്രകാലം ചുമക്കണം,താമസിയാതെ പി വി സംപൂജ്യനാകും ഇനി അധികനാളില്ല

അമീബിക് മസ്തിഷ്‌ക ജ്വരം... വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കാന്‍ ഇറങ്ങരുതെന്ന് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി

മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് മാന്നാറില്‍ നടന്നത്. ഒരിക്കലും കണ്ടുപിടിക്കില്ലെന്ന് കരുതിയ കൊലപാതകം ഒരു പരാതിയുമില്ലാതെ 15 വര്‍ഷത്തിന് ശേഷം പുറത്തായി. മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ ശ്രീകല എന്ന കലയെ കൊലപ്പെടുത്തിയത് യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. കേസില്‍ കലയുടെ ഭര്‍ത്താവ് അനിലാണ് ഒന്നാം പ്രതി.

പെരുമ്പുഴ പാലത്തില്‍ വച്ച് അനിലും രണ്ടും മൂന്നും നാലും പ്രതികളും ചേര്‍ന്ന് കലയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ശേഷം മാരുതി കാറില്‍ മൃതദേഹം കൊണ്ടുപോയി മറവ് ചെയ്തു. പിന്നീട് തെളിവെല്ലാം പ്രതികള്‍ നശിപ്പിച്ചു. 2009 ലാണ് സംഭവം നടന്നത്. ജിനു, സോമന്‍, പ്രമോദ് എന്നിവര്‍ യഥാക്രമം 2,3,4 പ്രതികളായ കേസില്‍ എല്ലാവര്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തി.

എന്നാല്‍ പ്രതികള്‍ എങ്ങനെയാണ് കലയെ കൊലപ്പെടുത്തിയതെന്നോ എവിടെയാണ് മറവ് ചെയ്തതെന്നോ എഫ്‌ഐആറില്‍ പറയുന്നില്ല. പതിനഞ്ച് വര്‍ഷം മുന്‍പുള്ള തിരോധാന കേസിലാണ് ഇപ്പോള്‍ സത്യം മറനീക്കി പുറത്തുവരുന്നത്. ശ്രീകലയുടെയും അനിലിന്റെയും പ്രണയ വിവാഹമായിരുന്നു. അന്ന് ദക്ഷിണാഫ്രിക്കയിലായിരുന്നു അനിലിന് ജോലി. ശ്രീകല അനിലിനെ പ്രണയിച്ച് വിവാഹം കഴിച്ചത് വീട്ടുകാര്‍ എതിര്‍ത്തിരുന്നു. പിന്നീട് 2008-2009 കാലത്താണ് ശ്രീകലയെ കാണാതായത്. അന്ന് ശ്രീകലയുടെ കുടുംബം പരാതിയൊന്നും നല്‍കിയിരുന്നില്ല. അതുകൊണ്ട് തന്നെ തിരോധാനം അന്വേഷിക്കപ്പെട്ടില്ല.

വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു ഊമക്കത്തിലൂടെ പൊലീസിന് ചില വിവരങ്ങള്‍ കിട്ടിയതോടെയാണ് അന്വേഷണത്തില്‍ വഴിത്തിരിവുണ്ടായത്. അനിലിന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കസ്റ്റഡിയിലെടുത്ത പൊലീസ് മൃതദേഹം കുഴിച്ചിട്ടെന്ന സംശയത്തില്‍ മാന്നാറിലെ വീടിന്റെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിച്ചു. മൃതദേഹത്തിന്റെ അവശിഷ്ടങ്ങളെന്ന് സംശയിക്കുന്ന തരത്തിലുള്ള ചില വസ്തുക്കള്‍ സെപ്റ്റിക് ടാങ്കില്‍ നിന്നും കിട്ടി. ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷം മാത്രമേ കേസില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

സെപ്റ്റിക് ടാങ്കില്‍ ഒരു യുവതിയുടെ മൃതദേഹമെന്ന വാര്‍ത്ത കാട്ടു തീപോലെയാണ് ഇരമത്തൂര്‍ ഗ്രാമത്തില്‍ പടര്‍ന്നത്. ആ വാര്‍ത്ത ഞെട്ടലോടെയാണ് നാട് കേട്ടത്. സംഭവം അറിഞ്ഞ് വന്‍ ജനക്കൂട്ടമാണ് കണ്ണമ്പള്ളില്‍ വീട്ടില്‍ എത്തിയത്. ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് രണ്ടാം വാര്‍ഡ് പരേതരായ ചെല്ലപ്പന്‍ ചന്ദ്രിക ദമ്പതികളുടെ മകളായ ശ്രീകലയുടെ തിരോധാനത്തിലെ ദുരൂഹതയാണ് ഒടുവില്‍ മറനീക്കിയത്.

15 വര്‍ഷം മുമ്പു നടന്ന സംഭവത്തിന്റെ ചുരുളഴിഞ്ഞത് പൊലീസിന് ലഭിച്ച ഒരു ഊമ കത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ്. ശ്രീകലയുടെ ഭര്‍ത്താവായ അനിലാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് കണ്ടത്തല്‍. നിലവില്‍ ഇസ്രായിലിലാണ് അനിലുള്ളത്. കണ്ണമ്പള്ളില്‍ അനിലും ശ്രീകലയും ഇഷ്ടത്തിലായിരുന്നു. എന്നാല്‍ ഇവരുടെ ബന്ധത്തെ അനിലിന്റെ വീട്ടുകാരും ബന്ധുക്കളും എതിര്‍ത്തിരുന്നു. എതിര്‍പ്പുകളെ അതിജീവിച്ചാണ് 2007ല്‍ ഇവര്‍ വിവാഹിതരായത്. അനിലിന്റെ വീട്ടില്‍ ശ്രീകലയെ താമസിപ്പിക്കാന്‍ വീട്ടുകാര്‍ തയ്യാറായില്ല. തുടര്‍ന്ന് ഇവര്‍ പല വീടുകളിലായി വാടകയ്ക്ക് താമസം തുടങ്ങി.

പിന്നീട് വീട്ടുകാരുമായി സൗഹൃദത്തിലായി ഒരുമിച്ച് താമസമായി ഇവര്‍ക്ക് ഒരാണ്‍കുഞ്ഞും പിറന്നു. ഇതിനിടയില്‍ കടബാധ്യത തീര്‍ക്കാന്‍ അനില്‍ വിദേശത്ത് പോയി. എന്നാല്‍ ഇതിന് പിന്നാലെ ശ്രീകല മറ്റൊരു പുരുഷനുമായി ഇഷ്ടത്തിലാണെന്നുള്ള സംശയവും വീട്ടുകാരിലുണ്ടായി. വിദേശത്തു നിന്നുമെത്തിയ അനില്‍ ഈ വിഷയത്തില്‍ ശ്രീകലയുമായി വഴക്കിട്ടിരുന്നു എന്നും പറയപ്പെടുന്നുണ്ട്. തുടര്‍ന്നാണ് പെട്ടന്നൊരു ദിവസം കലയെ കാണാതായത്. കലയെ കാണാനില്ലെന്ന് അനിലിന്റെ അച്ഛന്‍ തങ്കച്ചന്‍ മാന്നാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ശ്രീകലയെ കാണാതായപ്പോള്‍, അവര്‍ മക്കളെയും തന്നെയും ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം പോയെന്നാണ് ഭര്‍ത്താവ് അനില്‍ പറഞ്ഞത്. നാട്ടുകാരോ ബന്ധുക്കളോ പൊലീസോ പോലും കാര്യമായ അന്വേഷണം നടത്തിയില്ല. നാളുകള്‍ക്ക് ശേഷം അനില്‍ മറ്റൊരു വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ രണ്ടു കുട്ടികളാണ് അനിലിനുള്ളത്. ശ്രീകലയുമായുള്ള വിവാഹത്തിലും ഒരു മകനുണ്ട്. അനിലിന്റെ വീട്ടുകാരോടൊപ്പമാണ് ഈ കുട്ടിയും താമസിക്കുന്നത്. മൂന്നു മാസത്തിനു മുമ്പാണ് അനില്‍ ജോലിക്കായി ഇസ്രായേലിലേക്ക് പോകുന്നത്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാടും ഞങ്ങളിങ്ങെടുക്കും... ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപി നേടിയ വിജയം പാലക്കാടും ആവര്‍ത്തിക്കാനാകും എന്ന പ്രതീക്ഷയിലാണ് ബി.ജെ.പി  (5 hours ago)

കാലിയായ മദ്യകുപ്പി എവിടെ കളയുമെന്ന ചിന്ത വേണ്ട... വാങ്ങിയടുത്തു തന്നെ തിരിച്ചു കൊടുക്കാം... പണവും കിട്ടും  (6 hours ago)

പാനൂര്‍ ബോംബ് സ്‌ഫോടനക്കേസിലെ പ്രതികള്‍ക്ക് ജാമ്യം... 90 ദിവസമായിട്ടും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്  (6 hours ago)

ബീഹാറില്‍ രണ്ടാഴ്ചയ്ക്കിടെ തകര്‍ന്നത് 12 പാലങ്ങള്‍... 15 എഞ്ചിനീയര്‍മാരെ സസ്പെന്‍ഡ് ചെയ്തു  (7 hours ago)

ലോക്‌സഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്ത് അമൃത്പാല്‍ സിംഗ്;എന്‍ ഐ എയുടെ ഹിറ്റ്‌ലിസ്റ്റിലെ ഖാലിസ്ഥാനി നേതാവ്, തലയെടുക്കാന്‍ പുറത്ത് കാത്തിരിക്കുന്നത് വമ്പന്മാര്‍,ഇന്ദിരയെ കൊലപ്പെടുത്തിയത് പോലെ അമിത് ഷായെ ക  (8 hours ago)

രാജ്യം വോട്ട് ചെയ്തത് മാറ്റത്തിനു വേണ്ടി പടിപടിയായി രാജ്യത്തെ പുനര്‍നിര്‍മിക്കും;അധികാരം പിടിച്ചെടുത്ത് കെയ്ര്‍ സ്റ്റാര്‍മാര്‍ ആദ്യം പറഞ്ഞ വാക്കുകള്‍,തൊഴിലാളി കുടുംബത്തില്‍ ജനിച്ച സ്റ്റാര്‍മര്‍ തൊഴിലാ  (8 hours ago)

നീറ്റ് പിജി പരീക്ഷയ്ക്കുള്ള നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന്റെ പുതിയ തീയതി പ്രഖ്യാപിച്ചു  (8 hours ago)

എടപ്പാളില്‍ സി ഐ ടി യുവിന്റെ ഗുണ്ടായിസം;ഈ ക്രിമിനലുകളെ പേടിച്ചോടിയ യുവാവിന്റെ കാലുകള്‍ ഒടിഞ്ഞു,എടപ്പാളില്‍ യൂണിയന് നേരെ വലിയ പ്രതിഷേധം,ശക്തമായ നടപടി എടുക്കണമെന്ന ആവശ്യം ശക്തമാകുന്നു,ഗോവിന്ദന്‍ സഖാവേ..  (8 hours ago)

ഇനിയൊരു അങ്കത്തിന് ബാല്യമുണ്ടെന്ന് കണ്ട് തല ഉയര്‍ത്തല്ലേ പിണറായി;ചട്ടി മറിയേ ബോംബ് സീനെ ഇറങ്ങ് പെണ്ണുങ്ങളെ,കേരളം കണ്ടിട്ടുള്ളതില്‍ ഏറ്റവും അഹങ്കാരിയും നീചനുമായ ഭരണാധികാരി പിണറായി,ഈ ബൊമ്മകളെ ജനങ്ങള്‍  (9 hours ago)

പത്താംക്ലാസ് പാസായവര്‍ക്ക് കേന്ദ്ര സര്‍വീസില്‍ 8326 ഒഴിവുകള്‍;കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ നടക്കും, അപേക്ഷ ജൂലായ് 31നകം നല്‍കണം  (9 hours ago)

ബ്രിട്ടനില്‍ ചരിത്രത്തിലെ ആദ്യ മലയാളി എംപിയായി സോജന്‍ ജോസഫ്;ലേബര്‍ പാര്‍ട്ടിക്ക് വേണ്ടിയാണ് സോജന്‍ മത്സരിച്ചത്, കോട്ടയം കൈപ്പുഴ സ്വദേശിയായ സോജന്‍ ബ്രിട്ടന്‍ പൊതുതെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയമാണ് നേടി  (9 hours ago)

അമീബിക് മസ്തിഷ്‌ക ജ്വരം... വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കാന്‍ ഇറങ്ങരുതെന്ന് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി  (9 hours ago)

ഹിസ്ബുള്ളയ്ക്കും ഹമാസീനും വേണ്ടി ഇസ്രയേലിന്റെ കാലുപിടിച്ച് അറബ് രാജ്യങ്ങള്‍;അടിയന്തര വെടിനിര്‍ത്തല്‍ അനുവാര്യമാണെന്ന് യു എ ഇ,ഹമാസുമായി ബന്ദികളെ മോചിപ്പിക്കുന്ന കരാര്‍ ചര്‍ച്ച ചെയ്യാന്‍ ഒരു സംഘത്തെ അയക  (9 hours ago)

നാട്ടുകാരെ ഭീഷണിപ്പെടുത്തിയ നാലംഗ അക്രമിസംഘത്തിലെ ഒരാളെ പോലീസ് പിടികൂടി  (10 hours ago)

പിണറായി കണ്ണുരുട്ടി പ്ലേറ്റുമാറ്റി എകെ ബാലന്‍;എസ് എഫ് ഐ ഞങ്ങളുടെ പിള്ളേരാണ് തൊട്ടേക്കരുതെന്ന്,കഴിഞ്ഞദിവസം ഇതല്ലല്ലോ സഖാവ് പറഞ്ഞത് ലേശം ഉളുപ്പുണ്ടോ,പിണറായീടെ കരണംപുകച്ച് അടികൊടുത്ത് എംവി ഗോവിന്ദന്‍,എസ്  (10 hours ago)

Malayali Vartha Recommends