ആരെ കൊന്നാലും നേതാക്കൾ രക്ഷിക്കാനുണ്ടാകുമെന്ന് അവർക്കറിയാം; ഇടിമുറിയും മരണവും ഇനിയും ഉണ്ടാകും- സിദ്ധാർത്ഥിന്റെ പിതാവ്...
പൂക്കോട് വെറ്റിറനറി കോളേജ് വിദ്യാർത്ഥി സിദ്ധാര്‍ത്ഥന്‍ ക്യാമ്പസിലെ ക്രൂര റാഗിങ്ങിനെ തുടര്‍ന്നാണ് മരണപ്പെട്ടത്. കഴിഞ്ഞ ഫെബ്രുവരി 18നാണ് നെടുമങ്ങാട് സ്വദേശി സിദ്ധാർഥനെ ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സീനിയർ വിദ്യാർഥികൾ മർദിക്കുകയും പരസ്യവിചാരണ നടത്തുകയും ചെയ്തതായി കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. കേസിൽ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജാമ്യത്തിൽ വിടുകയും, പരീക്ഷ എഴുതാൻ സമ്മതിച്ച നടപടിയടക്കം ഏറെ വിവാദമാവുകയും ചെയ്തിരുന്നു.
പ്രതികളെ പരീക്ഷയെഴുതാൻ അനുവദിക്കരുത്' എന്നാവശ്യപ്പെട്ട് ഗവർണർക്ക് മാതാപിതാക്കൾ പരാതി നൽകിയിരിക്കുകയാണ്. വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യയുടെ ചട്ടം മറികടന്നെന്നാണ് പ്രതികൾ പ്രാക്ടിക്കൽ പരീക്ഷയെഴുതിയത് എന്ന് പരാതിയിൽ പറയുകയും ചെയ്തിരുന്നു. പരിശോധിച്ച് വേണ്ട നടപടിയെടുക്കുമെന്ന് ഗവർണർ ഉറപ്പ് നൽകുകയും ചെയ്തു. ഇപ്പോഴിതാ കാര്യവട്ടത്തും KSU പ്രവർത്തകന് മർദ്ദനമേൽക്കേണ്ടി വന്ന വിഷയത്തിൽ സിദ്ധാർത്ഥിന്റെ പിതാവ് മലയാളിവാർത്തയോട് പ്രതികരിച്ചിരിക്കുകയാണ്.
ഇടിമുറിയിൽ മർദ്ദനം ഏൽക്കേണ്ടിവന്ന സാഹചര്യത്തിൽ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് തന്നെ ആക്രമിച്ചതെന്നും ശ്വാസം കിട്ടാതെ പിടഞ്ഞിട്ടും കഴുത്തിലെ പിടി വിട്ടില്ലെന്നും കെഎസ്‌യു തിരുവന്തപുരം ജില്ലാ ജനറൽ സെക്രട്ടറി സഞ്ചോസ് പറഞ്ഞു. ‘‘സർവകലാശാലയിലെ അധ്യാപകർ അടക്കം എസ്എഫ്ഐ പ്രവർത്തകരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.
കോളജ് ഹോസ്റ്റലിൽ ഇടിമുറി ഉൾപ്പെടെയുണ്ട്. പഠിച്ചിറങ്ങിയ വിദ്യാർഥികൾ ഇപ്പോഴും ഹോസ്റ്റലിൽ തങ്ങുകയാണ്. കെഎസ്‌യുവിനു വേണ്ടി പ്രവർത്തിക്കുന്ന പെൺകുട്ടികൾ വരെ ആക്രമണം നേരിടേണ്ടി വരുന്നു. ആക്രമണവും റാഗിങ്ങും നേരിട്ടപ്പോൾ ജെ.എസ്.സിദ്ധാർഥനായിരുന്നു മനസ്സിൽ. രാത്രി പുറത്തുനിന്ന് ആഹാരം കഴിച്ച ശേഷം ഞാനും സുഹൃത്തും കൂടി ക്യാംപസിലേക്ക് വരികയായിരുന്നു. ക്യാംപസിൽ വാഹനവുമായി കയറിയ സുഹൃത്ത് സെൻട്രൽ സർക്കിളിന്റെ ഭാഗത്ത് എന്നെ ഇറക്കി.
സെക്യൂരിറ്റിയുടെ അനുവാദത്തോടെയാണ് സുഹൃത്തിനെ ക്യാംപസിൽ കയറ്റിയത്. ഞാൻ ഹോസ്റ്റലിലേക്ക് നടക്കുന്ന സമയത്ത് അവിടെ കൂടിനിന്ന എസ്എഫ്ഐക്കാർ ‘ഒരുത്തൻ വരുന്നുണ്ടെ’ന്ന് ഫോണിൽ പറയുന്നത് കേട്ടു. പകുതി വഴിയിൽവച്ച് എന്റെ സുഹൃത്തിനെ തടഞ്ഞു. മൂന്നു പേർ വണ്ടി കുറുകെ വച്ചാണ് അവനെ തടഞ്ഞത്. സുഹൃത്ത് എന്നെ വിളിച്ചപ്പോൾ ഞാൻ അങ്ങോട്ടു പോയി. ഈ സമയത്ത് റിസർച്ച് ഹോസ്റ്റലിലെയും മെൻസ് ഹോസ്റ്റലിലെയും എസ്എഫ്ഐക്കാർ അവിടേക്കെത്തി.
എന്റെ വയറ്റിൽ പിടിച്ച് വലിച്ചെടുത്തു. പിന്നാലെ കഴുത്തുഞെരിച്ച് തിരിച്ചു. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് ഇങ്ങനെ ചെയ്തത്. ശ്വാസം കിട്ടാതെ പിടഞ്ഞിട്ടും എന്റെ കഴുത്തിലെ പിടിവിട്ടിരുന്നില്ല. അഭിജിത്ത്, അഭിമന്യു ഉൾപ്പെടെയുള്ളവരാണ് ഇതു ചെയ്തത്. എന്റെയും സുഹൃത്തിന്റെയും ഫോൺ പിടിച്ചുവാങ്ങി. 121ാമത്തെ മുറിയിൽ കൊണ്ടുപോയി ഞങ്ങളെ ചോദ്യം ചെയ്യാൻ ആരംഭിച്ചു. കെഎസ്‌യുവിനെ വളർത്താൻ പാടില്ലെന്നാണ് പറയുന്നത്. തെറിവിളിയും ബഹളവുമായിരുന്നു. കത്തിയെടുത്ത് മുന്നിൽവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
പൊലീസ് വരുന്നുവെന്ന് വിവരം കിട്ടുന്ന സമയത്താണ് ഞങ്ങളെ വിട്ടത്. യൂണിറ്റ് പ്രസിഡന്റ് 100ൽ വിളിച്ച് അറിയിച്ചതിനു പിന്നാലെയാണ് പൊലീസെത്തിയത്. സർവകലാശാലയുടെ ഭാഗത്തുനിന്ന് ആരും സഹായിച്ചില്ല എന്ന് സാഞ്ചോസ്. ഞങ്ങളുടെ ഓരോ പ്രവർത്തകരെയും നിരന്തരം ഭീഷണിപ്പെടുത്തുകയാണ്. ഹോസ്റ്റലിനകത്ത് ഇടിമുറി ഉൾപ്പെടെയുണ്ട്. സെക്യൂരിറ്റി നിർജീവമാണ് എന്നാണ് സഞ്ചോസ് പറഞ്ഞത്.
https://www.facebook.com/Malayalivartha