തൃശ്ശൂരിൽ വാക്ക് പാലിച്ച് സുരേഷ് ഗോപി...തൃശൂർ റെയിൽവേ സ്റ്റേഷൻ വികസനത്തിന് 393.57 കോടി രൂപയാണ് കേന്ദ്രം ഇറക്കാൻ പോകുന്നത്...19 പുതിയ ലിഫ്റ്റുകളും 10 എസ്കലേറ്ററുകളും ഇവിടെ ഒരുക്കും...പിണറായിയെ ഞെട്ടിച്ച് മേയറും..
ഇത്തവണ വമ്പൻവിജയമാണ് സുരേഷ് ഗോപി കരസ്ഥമാക്കിയത്. അതോടു കൂടി ഇനി കൂടുതൽ വികസനങ്ങൾ തൃശ്ശൂരിൽ ഉണ്ടാകുമെന്നുള്ളത് ഉറപ്പാണ് . കഴിഞ്ഞ തവണ തോൽവി ഉണ്ടായപ്പോഴും കൊണ്ട് വരുമെന്ന് പറഞ്ഞിട്ടുള്ള കാര്യങ്ങളും വികസനകളും എല്ലാം അദ്ദേഹം തൃശ്ശൂരിൽ കൊണ്ട് വന്നിട്ടുണ്ടായിരുന്നു . അതെ തൃശ്ശൂരിൽ നിന്ന് തന്നെ സുരേഷ് ഗോപി ജയിച്ചിരിക്കുകയാണ് . അതുകൊണ്ട് തൃശൂർ ഇനി അടിമുടി മാറുമെന്നുള്ളത് ഉറപ്പാണ്. ഇപ്പോഴിതാ തൃശൂർ റെയിൽവേ സ്റ്റേഷൻ വികസനത്തിന് ബൃഹത് പദ്ധതിയുമായി ദക്ഷിണ റെയിൽവേ. കേന്ദ്രസർക്കാരിന്റെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി സ്റ്റേഷന്റെ നവീകരണം ഉടൻ ആരംഭിക്കും. 393.57 കോടി രൂപയാണ് ഇതിനായി കേന്ദ്രം വകയിരുത്തിയിരിക്കുന്നത്. സ്റ്റേഷന്റെ രൂപരേഖ ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷൻ സമൂഹ മാദ്ധ്യമത്തിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ആധുനിക സൗകര്യങ്ങളോടൊപ്പം സാംസ്കാരിക പൈതൃകവും സമന്വയിപ്പിക്കുന്ന ഒരു ലോകോത്തര റെയിൽവേ സ്റ്റേഷൻ തൃശ്ശൂരിന് ലഭിക്കുമെന്ന് ദക്ഷിണ റെയിൽവേ എക്സിലൂടെ വ്യക്തമാക്കി.ദീർഘ വീക്ഷണത്തോടെയുള്ള സ്റ്റേഷൻ വികസനമാണ് അമൃത് ഭാരത് സ്കീം വിഭാവനം ചെയ്യുന്നത്. തൃശൂരിന്റെ ഭാവി വികസനം കണക്കിലെടുത്ത് 54,330 ചതുരശ്ര മീറ്ററാക്കി സ്റ്റേഷന്റെ വിസ്തീർണ്ണം ഉയർത്തും. സ്റ്റേഷന്റെ പാർക്കിംഗ് ഏരിയ 2,520 ചതുരശ്ര മീറ്ററിൽ നിന്ന് 10,653 ചതുരശ്ര മീറ്ററായി വികസിപ്പിക്കും,ഒപ്പം ഒരു പുതിയ മൾട്ടി ലെവൽ കാർ പാർക്കിംഗ്, കൂടുതൽ സൗകര്യത്തോടെയുള്ള എൻട്രി, എക്സിറ്റ് പോയിൻ്റുകൾ എന്നിവയും നിർമിക്കും.ലോകോത്തര നിലവാരത്തിൽ ഉയർത്തുന്നതിന്റെ ഭാഗമായി 19 പുതിയ ലിഫ്റ്റുകളും 10 എസ്കലേറ്ററുകളും ഇവിടെ ഒരുക്കും. എല്ലാ പ്ലാറ്റ്‌ഫോമുകളേയും തമ്മിൽ ബന്ധിപ്പിക്കുന്നതിന് 36 മീറ്റർ വീതിയുള്ള പുതിയ എയർ കോൺകോഴ്‌സും നിർമ്മിക്കും.
കൂടാതെ, സ്റ്റേഷനെ സിറ്റി സെന്ററാക്കി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഹോട്ടൽ, ഷോപ്പിംഗ് കോംപ്ലക്സ് എന്നിവ ഒരുക്കാനും പദ്ധതിയുണ്ട്.രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം ലക്ഷ്യമിട്ടാണ് കേന്ദ്രം അമൃത് ഭാരത് പദ്ധതി ആരംഭിച്ചത്. രാജ്യമൊട്ടാകെ 1,318 സ്റ്റേഷനുകളാണ് ഇത്തരത്തിൽ നവീകരിക്കുന്നത്. യാത്രക്കാർക്കായി മികച്ച അടിസ്ഥാന സൗകര്യങ്ങൾ, പാർക്കിംഗ് ഏരിയ, സൗജന്യ വൈഫൈ, എക്സിക്യൂട്ടീവ് ലോഞ്ച് തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളാണ് അമൃത് ഭാരത് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം.അതെ സമയം കേന്ദ്രമന്ത്രിയായ സുരേഷ് ഗോപിയിൽ താനടക്കമുള്ള തൃശൂരുകാർക്കു വലിയ പ്രതീക്ഷയാണുള്ളതെന്നു മേയർ എം.കെ. വർഗീസ്. പഞ്ചായത്തും കോർപറേഷനും ചെയ്യേണ്ട തെരുവു ലൈറ്റ് സ്ഥാപിക്കുക, അങ്കണവാടികൾ നിർമിക്കുക തുടങ്ങിയ പണികളാണു എംപിമാർ ചെയ്യുന്നത്. കേരളത്തിനു യോജിച്ച തരത്തിലും തൃശൂരിന്റെ വികസനത്തിനും വേണ്ടിയുള്ള വലിയ പദ്ധതികൾ കൊണ്ടുവരണം.
തൃശൂരിനു മാറ്റമുണ്ടാകണം. വലിയ സംരംഭങ്ങൾ സുരേഷ് ഗോപിയുടെ മനസ്സിലുണ്ടെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ഏറെ പ്രതീക്ഷയോടെയാണ് അദ്ദേഹത്തെ വിജയിപ്പിച്ചതെന്നും അതിന്റെ തെളിവായി ഓരോ പ്രവർത്തനവും മുന്നോട്ടു കൊണ്ടുപോകുമെന്ന പ്രതീക്ഷയുണ്ടെന്നും മേയർ പറഞ്ഞു. കോർപറേഷന്റെ ഉപഹാരമായി നെറ്റിപ്പട്ടത്തിന്റെ ചെറുമാതൃക മേയർ സുരേഷ് ഗോപിക്കു സമ്മാനിച്ചു. മേയറുടെ രാഷ്ട്രീയം പൂർണമായും വ്യത്യസ്തമാണെന്നും അതിനെ താൻ ബഹുമാനിക്കുന്നെന്നും സുരേഷ് ഗോപി മറുപടിയായി പറഞ്ഞു. ന്യായമായ കാര്യങ്ങൾ നടപ്പാക്കി, ജനങ്ങളുടെ സൗഖ്യത്തിന് ഊന്നൽ നൽകുന്ന മേയറെ ആദരിക്കാനും സ്നേഹിക്കാനും മാത്രമാണു തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. അതു ഞാൻ ചെയ്യും. എതിരായി നിൽക്കുന്നവരെ നിങ്ങൾക്കറിയാമെന്നും അവരെ കൈകാര്യം ചെയ്യണമെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha