മന്ത്രി മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയുടെ മരുമകനെന്ന നിലയിൽ സൂപ്പർമാൻ ചമയുന്നു... മണിച്ചിത്രത്താഴിലെ പപ്പുവിനെ പോലെയാണ് മലയാളികൾ റോഡിലേക്ക് പോകുന്നത്..സഭയിലിട്ട് പൊട്ടിച്ച് പ്രതിപക്ഷം...
റോഡുകളുടെ ശോചനീയാവസ്ഥയിൽ ശോചനീയവസ്ഥയിൽ വിശദീകരണവുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിലെ പൊതുമരാമത്ത് റോഡുകൾ 29, 522 കിലോ മീറ്ററാണെന്നും ഇതിൽ 50 ശതമാനത്തിൽ കൂടുതൽ ബിഎൻബിസി ആക്കി മാറ്റിയെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ പ്രതിപക്ഷത്തിന് മറുപടി നൽകുകയായിരുന്നു മുഹമ്മദ് റിയാസ്‍.“സംസ്ഥാനത്തിന്റെ 50 ശതമാനം റോഡുകൾ ബിഎൻബിസി ആക്കി മാറ്റി തീർക്കുമെന്ന് 2021-ൽ പ്രകടന പത്രികയിൽ എൽഡിഎഫ് പറഞ്ഞിരുന്നു. ഇത് 50 ശതമാനവും കടന്ന് 16,882 കിലോമീറ്റർ ബിഎൻബിസി ആക്കി മാറ്റാൻ കഴിഞ്ഞു. സംസ്ഥാന ശരാശരിയേക്കാൾ ബിഎൻബിസി റോഡായി മാറിയ മണ്ഡലമാണ് പെരുന്തൽമണ്ണ”.ഞങ്ങൾ മന്ത്രിമാർ തമ്മിൽ നല്ല ഏകോപനമാണ്. കുടിവെള്ളത്തിന് ആകാശത്ത് കൂടി പൈപ്പിടാൻ പറ്റില്ല.
അതിന് റോഡിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. റോഡിന്റെ നിർമാണം നടക്കുമ്പോൾ തന്നെ ജലജീവൻ പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കും. റോഡ് നിർമാണത്തിനും പരിപാലനത്തിനുമാണ് സർക്കാർ മുൻഗണന നൽകുന്നത്. സംസ്ഥാനത്തെ റോഡുകൾ ഗതാഗത യോഗ്യമാണ്. ജനങ്ങൾക്ക് ചെറിയൊരു ബുദ്ധിമുട്ട് പോലും ഉണ്ടാകില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.റോഡ് ഉപയോഗിക്കുന്നവരിൽ നിന്ന് ഒരു വർഷം സർക്കാർ വാഹന നികുതിയായി മാത്രം വാങ്ങുന്നത് 6,000 കോടിയാണെന്ന് മുസ്ലീംലീഗ് നേതാവ് നജീബ് കാന്തപുരം സഭയിൽ ആരോപിച്ചു.യുദ്ധഭൂമിയിലേക്ക് പോകുന്നത് പോലെയാണ് ആളുകൾ നടുറോഡിലേക്ക് ഇറങ്ങുന്നത്. മണിച്ചിത്രത്താഴിലെ പപ്പുവിനെ പോലെയാണ് മലയാളികൾ റോഡിലേക്ക് പോകുന്നത്.2003-ൽ മാത്രം 4,010 ജീവനുകളാണ് റോഡപകടത്തിൽ പൊലിഞ്ഞത്. നിരവധി പേരുടെ നട്ടെല്ല് ഒടിഞ്ഞു. ഗർഭിണികൾ നടുറോഡിൽ വീണു.
റോഡിലെ കുഴികൾ എണ്ണിയാൽ തീരില്ല. സർക്കാർ പറയുന്നത് വെറും നീർകുമിളകൾ മാത്രമാണെന്നും നജീബ് പറഞ്ഞു.മന്ത്രി മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയുടെ മരുമകനെന്ന നിലയിൽ സൂപ്പർമാൻ ചമയുന്നുവെന്ന് സിപിഎമ്മില്‍ വിമർശനം. റിയാസിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത് തെറ്റായ സന്ദേശം നൽകിയെന്ന് പന്തളം ഏരിയ കമ്മിറ്റിയിലാണ് വിമര്‍ശനം ഉയര്‍ന്നത്. ഡിവൈഎഫ്ഐ രാഷ്ട്രീയം പൊതിച്ചോറിൽ ഒതുങ്ങിയെന്ന് എം.വി.ഗോവിന്ദൻ കൊല്ലത്തെ യോഗത്തിൽ തുറന്നടിച്ചു. സർക്കാരിന്റെ മുൻഗണനകൾ നിശ്ചയിച്ചു തിരുത്തലിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് സിപിഎം. മുഹമ്മദ് റിയാസിനെ മരുമകന്‍ എന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വിളിക്കാറുണ്ടെങ്കിലും സിപിഎമ്മില്‍ ഇതാദ്യമായാണ് മരുമകന്‍ പരാമര്‍ശം ഉയരുന്നത്.
കഴിഞ്ഞ മന്ത്രിസഭയിൽ മികച്ച പ്രവർത്തനം നടത്തിയവരെ മാറ്റിയത് മുഖ്യമന്ത്രിയുടെ മരുമകനെ മന്ത്രിയാക്കാനായിരുന്നു എന്നും വിമർശനമാണ് പത്തനംതിട്ട ജില്ലയിലെ പന്തളം ഏരിയ കമ്മിറ്റിയില്‍ ഉയര്‍ന്നത്. എസ് എഫ്ഐക്ക് പിന്നാലെ ഡിവൈഎഫ്ഐയും പാര്‍ട്ടിക്ക് ഗുണം ഒന്നും ചെയ്യുന്നില്ലെന്ന അര്‍ഥത്തിലായിരുന്നു നാലുജില്ലകള്‍ ഉള്‍പ്പെടുന്ന കൊല്ലം മേഖലാ യോഗത്തിലെ എം വി ഗോവിന്ദന്‍റെ പരാമര്‍ശം.ഡിവൈഎഫ്ഐക്ക് ചെറുപ്പക്കാരെ ആകർഷിക്കാൻ ആകുന്നില്ലെന്നും പൊതിചോറില്‍ രാഷ്ട്രീയം ഒതുങ്ങിയെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി. സോഷ്യൽ മീഡിയ രംഗം കനത്ത പരാജയമെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha