ഓടുന്ന തീവണ്ടിയിലേക്ക് അജ്ഞാതന്‍ എറിഞ്ഞ ഇഷ്ടികയേറ്റ് യാത്രക്കാരനു പരിക്കേറ്റു...വയറിനു ഇഷ്ടികയേറു കൊണ്ടത്..തീവണ്ടി വേഗം എടുക്കുംമുമ്പാണ് ഇഷ്ടിക വന്നുവീണത് എന്നതിനാല്‍ പരിക്ക് ഗുരുതരമല്ല...
ഓടുന്ന തീവണ്ടിയിലേക്ക് അജ്ഞാതന്‍ എറിഞ്ഞ ഇഷ്ടികയേറ്റ് യാത്രക്കാരനു പരിക്കേറ്റു. ചാവക്കാട് എടക്കഴിയൂര്‍ ജലാലിയ പ്രിന്റിങ് വര്‍ക്‌സ് ഉടമ രായംമരക്കാര്‍ വീട്ടില്‍ ഷറഫുദ്ദീന്‍ മുസ്ലിയാര്‍ക്ക് (43) ആണ് വയറിനു ഇഷ്ടികയേറു കൊണ്ടത്. തീവണ്ടി വേഗം എടുക്കുംമുമ്പാണ് ഇഷ്ടിക വന്നുവീണത് എന്നതിനാല്‍ പരിക്ക് ഗുരുതരമല്ല.വ്യാഴാഴ്ച ഉച്ചയ്ക്ക് 1.10-ന് ആണ് സംഭവം. കാസര്‍കോട്ടേക്ക് പോകാനായി കുറ്റിപ്പുറം റെയില്‍വേസ്റ്റേഷനില്‍നിന്ന് എഗ്മോര്‍-മംഗളൂരു തീവണ്ടിയില്‍ കയറിയതായിരുന്നു ഷറഫുദ്ദീന്‍ മുസ്ലിയാര്‍. സ്റ്റേഷനില്‍നിന്ന് വണ്ടി പുറപ്പെട്ട് രണ്ടുമിനിറ്റ് കഴിഞ്ഞപ്പോഴാണ് ഇഷ്ടികയേറുണ്ടായത്. എസ് ഒന്‍പത് കോച്ചിന്റെ വലതു ജനലിനടുത്തുള്ള സീറ്റിലാണ് അദ്ദഹം ഇരുന്നിരുന്നത്. ജനലിലൂടെ ഇഷ്ടികവന്ന് വീണത് അദ്ദേഹത്തിന്റെ വയറിനുമേലായിരുന്നു. അവിടെ വേദനയുണ്ടായെങ്കിലും മറ്റു പ്രശ്‌നങ്ങളില്ലെന്ന് ഷറഫുദ്ദീന്‍ മുസ്ലിയാര്‍ പറഞ്ഞു.
സംഭവം നടന്ന ഉടനെ അദ്ദേഹം മൊബൈല്‍ ഫോണില്‍ കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലും ആര്‍.പി.എഫിലും വിളിച്ച് പരാതിപ്പെട്ടു. ഷൊര്‍ണൂര്‍ ആര്‍.പി.എഫ്. അധികൃതര്‍ ഷറഫുദ്ദീന്‍ മുസ്ലിയാരുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചു. ആര്‍.പി.എഫ്. അന്വേഷണം തുടങ്ങി.അതെ ട്രയിനിലെ സുരക്ഷിതത്വം സംബന്ധിച്ച് കുറച്ചു വിമർശനങ്ങൾ ഉയർന്നു കേൾക്കുന്നുണ്ട്. കാശുമുടക്കി ദീർഘദൂര യാത്രയ്ക്കു സ്ലീപ്പർ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് മനസ്സമാധാനമായി ഉറങ്ങാനാണ്.അല്ലാതെ ഇരുന്നു നേരം വെളുപ്പിക്കാനല്ല. ട്രെയിൻ നമ്പർ 16525 CAPE - SBC എക്സ്പ്രസിലെ എസ്–1 കോച്ചിലെ യാത്രക്കാരന്റെ വാക്കുകളാണിത്. ജൂലൈ നാലിനു ബെംഗളൂരുവിലേക്കുള്ള യാത്രയിൽ തനിക്കു ലഭിച്ച ബെർത്തിന്റെ ദുരവസ്ഥ കണ്ട് ഉറക്കം പോലും നഷ്ടപ്പെട്ട് ബർത്തിന്റെ ഒരു വശത്ത് ഇരുന്ന് ഉറങ്ങിയാണ് ഇദ്ദേഹം നേരം വെളുപ്പിച്ചത്.
ഈ നിമിഷമെല്ലാം മനസ്സിലൂടെ കടന്നുപോയത് അടുത്തിടെ സ്ലീപ്പർ ബെർത്ത് വീണ് ദാരുണമായി ജീവൻ നഷ്ടപ്പെട്ട മറ്റൊരു യാത്രക്കാരന്റെ അവസ്ഥയും – അദ്ദേഹം ഓർമിക്കുന്നു.ട്രെയിൻ യാത്രയ്ക്കിടയിൽ മധ്യത്തിലെ ബെർത്ത് വീണു പരുക്കേറ്റു ചികിത്സയിലായിരുന്ന മാറഞ്ചേരി സ്വദേശി അലിഖാൻ മരിച്ചതിന്റെ ഞെട്ടൽ മാറുന്നതിന് മുൻപേ ഞങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്നും അത് ബെർത്തിന്റെ ഹുക്ക് ഇട്ടതിന്റെ പിഴവാണെന്നും വിശദീകരിച്ച് റെയിൽവേ മുന്നോട്ടുവന്നിരുന്നു. ഇതിനിടെയാണ് റിസർവ് ചെയ്ത യാത്രക്കാർക്കു പോലും ‘ശുഭയാത്ര’ ഒരുക്കാനാവാത്ത ഈ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചത്. ഇതൊന്നു കണ്ണുതുറന്നു കാണുക. ഇനി ഒരു ജീവൻ കൂടി ബെർത്തിനടിയിൽ പിടഞ്ഞ് പൊലിയാൻ അനുവദിക്കരുത്.അപകട കാരണം ബെർത്തിന്റെ ഹുക്ക് കൃത്യമായി ഇടാത്തതെന്ന് റെയിൽവേ
പറയുമ്പോഴും പല ട്രെയിനുകളിലും അപകടകരമാംവിധം ബെർത്ത് ഉറപ്പിച്ചിരിക്കുന്ന ഹുക്കുകളും സ്ക്രൂവുമൊക്കെ ഇളകി തൂങ്ങിയാടുന്ന ദൃശ്യങ്ങളാണ് പുറത്തു വരുന്നത്.യാത്രക്കാർക്കുള്ള അടിസ്ഥാന സൗകര്യങ്ങളുടെ സുരക്ഷ പോലും ഉറപ്പാക്കാതെ എന്ത് ഗ്യാരന്റിയാണ് റെയിൽവേ ഉറപ്പു നൽകുന്നതെന്ന ചോദ്യമാണ് ഉയരുന്നത്. ഇനിയും ഒരപകടത്തിന് ഇടയാക്കാതെ യാത്രക്കാർക്കു സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കേണ്ട സമയമാണിതെന്നും സ്ഥിരം യാത്രക്കാർ പറയുന്നു.
https://www.facebook.com/Malayalivartha