Widgets Magazine
05
Oct / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം സൈബര്‍ ആക്രമണം, പിന്നാലെ വ്യോമാക്രമണം, കടലില്‍ നിന്നും കരയില്‍ നിന്നും മിസൈല്‍ അയക്കും...ഇസ്രയേലിന്റെ അണിയറയിലെ വമ്പൻ നീക്കങ്ങൾ...ഇറാനെ തുടച്ചു നീക്കും...


മുണ്ടക്കൈ ദുരന്തത്തിലെ ചെലവ്...കോടതിയും വടിയെടുത്ത് രംഗത്തെത്തി..ചെലവഴിച്ച തുകയുടെ എസ്റ്റിമേറ്റ് കണക്കിന്‍റെ മാനദണ്ഡം സര്‍ക്കാര്‍ അറിയിക്കണമെന്ന് ഹൈക്കോടതി...


അമേഠിയിൽ അധ്യാപകനെയും കുടുംബത്തെയും ഒരു സംഘം വീട്ടിൽക്കയറി വെടിവച്ചു കൊന്നു...കുടുംബം ഭയത്തിലാണു കഴിയുന്നതെന്നു നേരത്തേ പൊലീസിൽ പരാതി നൽകിയിരുന്നു... കർശന നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ്...


ഹസന്‍ നസ്രള്ളയുടെ പിന്‍ഗാമിയെ ലക്ഷ്യമിട്ട് ഹിസ്ബുള്ളയുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആസ്ഥാനത്ത് ഇസ്രയേലിന്റെ വ്യോമാക്രമണം...


13 വയസ്സുള്ള പെൺകുട്ടിയെ 16 വയസ്സുള്ള സഹോദരൻ ബലാത്സംഗം ചെയ്തു...മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത...വയറുവേദനയെ തുടർന്ന്...ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്....

പിണറായി കണ്ണുരുട്ടി പ്ലേറ്റുമാറ്റി എകെ ബാലന്‍;എസ് എഫ് ഐ ഞങ്ങളുടെ പിള്ളേരാണ് തൊട്ടേക്കരുതെന്ന്,കഴിഞ്ഞദിവസം ഇതല്ലല്ലോ സഖാവ് പറഞ്ഞത് ലേശം ഉളുപ്പുണ്ടോ,പിണറായീടെ കരണംപുകച്ച് അടികൊടുത്ത് എംവി ഗോവിന്ദന്‍,എസ് എഫ് ഐയുടെ പേരില്‍ സി പി എമ്മില്‍ കൂട്ടയടി

05 JULY 2024 07:08 PM IST
മലയാളി വാര്‍ത്ത

More Stories...

നന്ദികേട്, അത് കാട്ടുന്നവർ ആരായാലും മനുഷ്യർ അല്ല; അവരെ മനുഷ്യരായി മാത്രം കണ്ടു സ്നേഹിച്ച കുറേ ആളുകൾ!! ഇപ്പോൾ രൂപം മാറി ഹിന്ദു അർജ്ജുൻ, സംഘി ജിതിൻ, സുഡാപ്പി മനാഫ് എന്ന വേർതിരിവുകൾ !! തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

വടക്കൻ ബംഗാൾ ഉൾക്കടലിനും ബംഗ്ലാദേശ്, പശ്ചിമ ബംഗാൾ തീരത്തിനും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടു; കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത

മുണ്ടക്കൈ ദുരന്തത്തിലെ ചെലവ്...കോടതിയും വടിയെടുത്ത് രംഗത്തെത്തി..ചെലവഴിച്ച തുകയുടെ എസ്റ്റിമേറ്റ് കണക്കിന്‍റെ മാനദണ്ഡം സര്‍ക്കാര്‍ അറിയിക്കണമെന്ന് ഹൈക്കോടതി...

സംസ്ഥാനത്ത് അടുത്ത ആറുദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...അടുത്ത മൂന്നു മണിക്കൂറില്‍ തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യത

പത്തനാപുരത്ത് വീണ്ടും പുലിയെ കണ്ടതില്‍ ഭീതിയോടെ നാട്ടുകാരും തൊഴിലാളികളും...

എസ് എഫ് ഐയുടെ പേരില്‍ സി പി എമ്മില്‍ കൂട്ടയടി. ഗോവിന്ദനും എകെ ബാലനും എസ്എഫ്‌ഐയെ തൂക്കി താഴെയടിച്ചു. ഇടിമുറികളിലൂടെ വളര്‍ന്നുവന്ന പ്രസ്ഥാനമല്ല ഈ സംഘടനയെന്ന പിണറായി വിജയന്റെ തള്ളിമറക്കില്‍ പൊളിച്ചടുക്കി. എസ്എഫ്‌ഐ സിപിഎമ്മിന്റെ പോഷക സംഘടനയല്ലെന്ന് എ കെ ബാലന്‍ വെട്ടിത്തുറന്ന് പറഞ്ഞത് പിണറായിക്ക് മുഖത്തേറ്റ അടിയായി. തൊട്ടുപിന്നാലെ മുഖ്യമന്ത്രി കണ്ണുരുട്ടി ഇതോടെ പേടിച്ച് ബാലന്‍ പ്ലേറ്റുമാറ്റി. എസ്എഫ്‌ഐ ഞങ്ങളുടെ മക്കളാണ് തൊട്ടുപോകരുതെന്ന്. ബാലന്‍ സഖാവേ ഉളുപ്പുണ്ടോ ലേശം ഉളുപ്പ്. സ്വന്തം അഭിപ്രായം പോലും തുറന്ന് പറയാന്‍ സ്വാതന്ത്ര്യമില്ല എന്നിട്ടാണ് ആവിഷ്‌കാര സ്വതന്ത്ര്യത്തെക്കുറിച്ച് തള്ളുന്നത്.

ഇന്നലെ ബാലന്‍ സഖാവ് എസ്എഫ്‌ഐയെ പാടെത്തള്ളിക്കളഞ്ഞ് കൊണ്ടാണ് സംസാരിച്ചത്. പിണരായി കഴുത്തിന് പിടിച്ചപ്പോള്‍ ഇന്നിപ്പോള്‍ മാറ്റിപ്പറഞ്ഞു. വഴിയില്‍ കെട്ടിയ ചെണ്ടയല്ല എസ്എഫ്‌ഐയും സിപിഎമ്മുമെന്ന് എ.കെ.ബാലന്‍. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ സിപിഎംഎസ്എഫ്‌ഐ വിമര്‍ശനത്തിനാണ് ബാലന്റെ മറുപടി. എസ്എഫ്‌ഐയുടെ രക്തം കുടിക്കാന്‍ അനുവദിക്കില്ല. മുന്നണിക്കുള്ളിലുള്ള ആളായാലും പുറത്തുള്ള ആളായാലും ശരി, ഒരു വിദ്യാര്‍ഥി സംഘടനയെ പട്ടിയാക്കി പേപ്പട്ടിയാക്കി തല്ലിക്കൊല്ലാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ സമ്മതിക്കില്ലെന്നും ബാലന്‍ പറഞ്ഞു. എസ്എഫ്‌ഐയെ വളര്‍ത്തിയത് ഞങ്ങളാണ്. എസ്എഫ്‌ഐയെ സംബന്ധിച്ചിടത്തോളം തിരുത്തേണ്ടത് തിരുത്താന്‍ ആ സംഘടനയ്ക്ക് കഴിയും. എസ്എഫ്‌ഐയുടെ പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും പിശക് ഉണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിക്കും. കോണ്‍ഗ്രസ് ഒരു കൂടോത്ര പാര്‍ട്ടിയായി മാറി. കേരള കൂടോത്ര പാര്‍ട്ടിയെന്നും കോണ്‍ഗ്രസിനെ ബാലന്‍ പരിഹസിച്ചു.

പിണറായിപ്പേടിയില്‍ പ്ലേറ്റുമാറ്റിയ ബാലന്‍ കഴിഞ്ഞദിവസം പറഞ്ഞത് ഇതൊന്നുമല്ല. എസ്എഫ്‌ഐയെ ഞങ്ങള്‍ക്ക് അറിയുകയേ ഇല്ലെന്നായിരുന്നു. കഴിഞ്ഞദിവസത്തെ ബാലന്‍രെ തള്ളിമറിക്കല്‍ ഇതായിരുന്നു. എസ്എഫ്‌ഐസിപിഎമ്മിന്റെ പോഷക സംഘടനയല്ലെന്നും ഇടത് സംഘടനയുടെ അടിസ്ഥാന സ്വഭാവത്തില്‍ ഉള്‍പ്പെടാത്തവരും അതിലുണ്ടെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍. ഒറ്റപ്പെട്ട തെറ്റായ പ്രവണതകള്‍ എസ്എഫ്‌ഐ തിരുത്തിയേ തീരൂ എന്നും അതു സംഘടനയുടെ ഉത്തരവാദിത്തമാണെന്നും ബാലന്‍ പറഞ്ഞു.

മറ്റു വിദ്യാര്‍ത്ഥി സംഘടനകളുടെ ജീര്‍ണതകള്‍ക്കെതിരെ വിദ്യാര്‍ത്ഥി മനസ്സിന്റെ പിന്തുണ നേടിയ പ്രസ്ഥാനമാണ് എസ്എഫ്‌ഐ. അതില്‍ നിന്ന് ഒരുതരി പോലും പിന്നാക്കം പോകരുത്. ഇടതു സംഘടനയുടെ അടിസ്ഥാന സ്വഭാവത്തില്‍ ഉള്‍പ്പെടാത്തവരും സംഘടനയിലുണ്ട്. 'അന്യവര്‍ഗവിഭാഗങ്ങള്‍' ചേര്‍ന്നു പ്രവര്‍ത്തിച്ചപ്പോള്‍ മറ്റു വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ഉണ്ടായതു പോലുള്ള ചാപല്യം എസ്എഫ്‌ഐയെ മുന്‍പും ബാധിച്ചിട്ടുണ്ട്. അപ്പോഴെല്ലാം തിരുത്തല്‍ നിലപാട് ഉണ്ടായിട്ടുണ്ടെന്നും എ കെ ബാലന്‍ പറഞ്ഞു.

ഇപ്പോഴത്തെ പ്രവണതകള്‍ നേതൃത്വത്തിന്റെ അറിവോടെ ആകണമെന്നില്ല, കുട്ടികളുടെ ചാപല്യമാകാം കാരണം. എസ്എഫ്‌ഐ സിപിഎമ്മിന്റെ പോഷക സംഘടനയല്ല. പല വിഭാഗക്കാരുമുണ്ട്. സഖാക്കളായ സംഘടനാ പ്രവര്‍ത്തകരെ തിരുത്താന്‍ മാത്രമേ സിപിഎമ്മിന് സാധിക്കുകയുള്ളൂ.
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച പ്രശ്‌നത്തില്‍ എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടതു തിരുത്തല്‍ നടപടിയായിരുന്നു. ഇപ്പോള്‍ എസ്എഫ്‌ഐയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പലതും ഒഴിവാക്കേണ്ടതായിരുന്നു. എസ്എഫ്‌ഐ മാത്രം വിചാരിച്ചാല്‍ അതു കഴിയില്ല. കൊയിലാണ്ടിയില്‍ പ്രിന്‍സിപ്പലിന്റെ ഭാഗത്തു നിന്ന് ഉണ്ടാകരുതാത്ത പലതും ഉണ്ടായി. മര്‍ദനമേറ്റ എസ്എഫ്‌ഐ ഏരിയ പ്രസിഡന്റ് ആശുപത്രിയിലാണ്. സിപിഎമ്മിനെയും സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയെയും തകര്‍ക്കാന്‍ സംഘടിതമായ ശ്രമം നടക്കുന്നുണ്ട്. എസ്എഫ്‌ഐക്കെതിരായ നീക്കവും അത്തരത്തിലുള്ളതാണ്. അതു മനസ്സിലാക്കി, പൊതുവികാരം എതിരാകുന്ന ഒരു പ്രവര്‍ത്തനത്തിലും പ്രവര്‍ത്തകര്‍ ഉണ്ടാകരുതെന്നും എ കെ ബാലന്‍ ഓര്‍മിപ്പിച്ചു. ഈ പ്രസ്താവനകളാണ് ഇന്നിപ്പോള്‍ പിണറായി കണ്ണുരുട്ടിയപ്പോള്‍ ബാലന്‍ തള്ളിയത്. എസ്എഫ്‌ഐ ഞങ്ങളുടെ ഓമന മക്കളാണെന്നും പറഞ്ഞത്.

ഇതിനേക്കാള്‍ വലിയ മുഖ്യമന്ത്രിയ്ക്ക് ഗോവിന്ദന്റെ അടുത്ത് നിന്ന് കിട്ടി. എസ്എഫ്‌ഐയെ ന്യായീകരിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നടത്തിയ പ്രസംഗത്തെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഇടിമുറിയിലൂടെ വളര്‍ന്നുവന്ന പ്രസ്ഥാനമല്ല എസ്എഫ്‌ഐയെന്നും ആക്രമണങ്ങളെ നേരിട്ടുകൊണ്ട് അല്ലേ എസ്എഫ്‌ഐ വളര്‍ന്നുവന്നതെന്നുമാണു മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്. എന്നാല്‍ കുട്ടികളെ തിരുത്തുമെന്നും അടിക്കും ഇടിക്കും പോകരുതെന്ന് ഉപദേശിക്കുമെന്നും എം.വി.ഗോവിന്ദന്‍ മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു.

''എസ്എഫ്‌ഐയ്‌ക്കെതിരെ കടന്നാക്രമണം നടക്കുന്നു എന്നതു ശരിയാണ്. വസ്തുതാപരമായ കാര്യങ്ങള്‍ പരിശോധിക്കും. കുട്ടികളെ തിരുത്തേണ്ടിടത്ത് തിരുത്തും. കുട്ടികളെ തിരുത്തണമെന്നു തന്നെയാണ് അഭിപ്രായം. അടിയിലൂടെയും ഇടിയിലൂടെയുമല്ല പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കേണ്ടത്. അതൊക്കെ അവരെ പറഞ്ഞു മനസ്സിലാക്കി കൈകാര്യം ചെയ്യാന്‍ ഞങ്ങള്‍ക്ക് അറിയാം'' എം.വി.ഗോവിന്ദന്‍ പറഞ്ഞു. എസ്എഫ്‌ഐയെ ന്യായീകരിക്കുന്നില്ലെങ്കിലും സംഘടനയ്‌ക്കെതിരെ വാര്‍ത്താ തരംഗമുണ്ടെന്നാണ് ഗോവിന്ദന്റെ അഭിപ്രായം. ഓരോ പ്രദേശത്തും എസ്എഫ്‌ഐയുമായി ബന്ധപ്പെട്ട് ഓരോ പ്രശ്‌നങ്ങളുണ്ടാകും. എന്നാല്‍ അതിനെയൊക്കെ പെരുപ്പിച്ച് കാണിക്കുകയാണ്. വലിയ വാര്‍ത്തകളാക്കാന്‍ നോക്കുകയാണ്. പോഷക സംഘടനയെന്ന നിലയില്‍ തിരുത്താന്‍ നോക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം പാര്‍ട്ടിയില്‍ ചോദ്യം ചെയ്യപ്പെടുന്ന പിണറായി വിജയനെ അദ്ദേഹത്തിന്റെ വിശ്വസ്തനായ സംസ്ഥാന സെക്രട്ടറിയും തള്ളുന്നുവെന്നതിന്റെ ഉദാഹരണമാണ് ഗോവിന്ദന്‍ നടത്തിയ പ്രതികരണം. ഇന്നലെ നടന്ന സിപിഎമ്മിന്റെ കൊല്ലം മേഖല യോഗത്തിലും ഗോവിന്ദന്‍ എസ്എഫ്‌ഐയെ തിരുത്തണമെന്ന നിലപാട് വ്യക്തമാക്കിയിരുന്നു.

പിണറായി നിയമസഭയില്‍ അടിമുടി എസ്എഫ്‌ഐയെ ന്യായീകരിച്ചപ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ തയാറാവാത്ത ഗോവിന്ദന്റെ പ്രസ്താവന, ഇനി സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും പിന്തുണയ്ക്കുന്ന നയസമീപനമായിരിക്കില്ല പാര്‍ട്ടിയുടേത് എന്നുകൂടി വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പ് തോല്‍വിക്കുശേഷം ക്ഷേമപെന്‍ഷന്‍ അടക്കം വിതരണം ചെയ്യാത്തതു തിരിച്ചടിയായെന്നും ഗോവിന്ദന്‍ പറഞ്ഞിരുന്നു.

എസ്എഫ്‌ഐയെ നവീകരിക്കുംഎസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍ സംഘടനയ്ക്ക് പുതിയ മാര്‍ഗരേഖ കൊണ്ടുവരാന്‍ പദ്ധതിയുണ്ടെന്നാണു വിവരം. ആരോപിതരായവരെ പരമാവധി മാറ്റിനിര്‍ത്തുകയായിരിക്കും ലക്ഷ്യം. നിലവിലെ സംസ്ഥാന കമ്മിറ്റിയിലെ പ്രധാന ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ പല വിഷയങ്ങളിലും ആരോപണ വിധേയരാണ്. സംസ്ഥാന സമ്മേളനം കഴിയുന്നതോടെ താഴെത്തട്ട് മുതലുള്ള പല മുഖങ്ങളെയും എടുത്തുമാറ്റി സംഘടനയില്‍ ശുദ്ധികലശം നടത്താനാണു തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ക്രൂരമായി മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയുള്ള പൊലീസ് റിപ്പോര്‍ട്ട് നിയമവിരുദ്ധവും അപഹാസ്യവുമാണ് എന്ന് പ്  (9 hours ago)

നന്ദികേട്, അത് കാട്ടുന്നവർ ആരായാലും മനുഷ്യർ അല്ല; അവരെ മനുഷ്യരായി മാത്രം കണ്ടു സ്നേഹിച്ച കുറേ ആളുകൾ!! ഇപ്പോൾ രൂപം മാറി ഹിന്ദു അർജ്ജുൻ, സംഘി ജിതിൻ, സുഡാപ്പി മനാഫ് എന്ന വേർതിരിവുകൾ !! തുറന്നടിച്ച് അഞ്  (9 hours ago)

വ്യോമാക്രമണം ഇസ്രായേലിന് നൽകിയ ഏറ്റവും കുറഞ്ഞ ശിക്ഷ; ഇസ്രായേൽ രക്തദാഹി എന്നും അമേരിക്ക പേപ്പട്ടി എന്നും ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി  (9 hours ago)

മണിപ്പൂരിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി  (9 hours ago)

വടക്കൻ ബംഗാൾ ഉൾക്കടലിനും ബംഗ്ലാദേശ്, പശ്ചിമ ബംഗാൾ തീരത്തിനും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടു; കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യ  (10 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ പി.ആർ.ഏജൻസികൾക്ക് ഫണ്ട് ചെയ്യുന്നവർ ആരൊക്കെ? കേരള സർക്കാരിൽ നിന്നും പി.ആർ. ഏജൻസികൾക്ക് ഒരു രൂപ പോലും നൽകുന്നില്ലെന്ന് മുഖ്യമന്ത്രി  (10 hours ago)

ഇസ്രായേലിന് മുന്‍പില്‍ യുദ്ധപദ്ധതികള്‍  (11 hours ago)

തെറ്റ് ചെയ്യാത്തവൻ നെഞ്ചും വിരിച്ച് തന്നെ നടക്കും; സരിതയുടെ കൈകോർത്ത് പിടിച്ച് ജയസൂര്യ...  (11 hours ago)

HIGH COURT സർക്കാരിനെ വരിഞ്ഞു മുറുക്കി  (11 hours ago)

ഇറാനെയും പാലസ്തീനെയും ലബനോനെയും സിറിയയെയും ഒരേ സമയം തകർത്ത് തരിപ്പണമാക്കാൻ ഉറച്ച തീരുമാനവുമായി ബെഞ്ചമിന്‍ നെതന്യാഹു...  (11 hours ago)

Uttar Pradesh പരാതി നൽകി, പൊലീസ് അനങ്ങിയില്ല,  (11 hours ago)

ഹസന്‍ നസ്രള്ളയുടെ പിന്‍ഗാമിയെ ലക്ഷ്യമിട്ട് ഹിസ്ബുള്ളയുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആസ്ഥാനത്ത് ഇസ്രയേലിന്റെ വ്യോമാക്രമണം...  (11 hours ago)

Gujarat അമ്മയും അച്ഛനും അറിഞ്ഞില്ല....  (12 hours ago)

കോടതിയിൽ നിന്നിറങ്ങി വന്ന് കാറിൽ കയറുന്ന സമയത്ത് മഞ്ജു കണ്ണ് തുടച്ചു; ഒരിക്കലും നിങ്ങളോ അമ്മയോ അച്ഛനോ അവളെ കരയിക്കരുത് എന്ന് ആ മെസ്സേജ്...  (12 hours ago)

ചെങ്കടലിൽ 'നാലാംഘട്ട' സൈനിക നീക്കം; പുതിയ ആക്രമണനീക്കവുമായി ഹൂതികൾ...  (12 hours ago)

Malayali Vartha Recommends