ഇവിടെ നിന്ന് എങ്ങനെയെങ്കിലും കടന്ന് വിദേശത്തേക്ക് പോകാം എന്ന് ചിന്തിക്കുന്ന തലമുറ വളർന്ന് വരുന്നത് ഭയാനകമാണെന്ന് മാത്യു കുഴൽനാടൻ എം എൽ എ; വിദ്യാർത്ഥികൾ ഉന്നത വിദ്യാഭാസവും തൊഴിലും തേടി വിദേശത്തേക്ക് പോകുന്നത് ആഗോള പ്രതിഭാസമാണെന്ന് മന്ത്രി ആർ.ബിന്ദു; പിന്നാലെ സംഭവിച്ചത് ...! പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം നടപടികൾ പൂർത്തീകരിച്ച് അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു
പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം നടപടികൾ പൂർത്തീകരിച്ച് അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. 2024-25 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് പാസാക്കി. ജൂൺ 10ന് തുടങ്ങിയ സമ്മേളനം 28 ദിനങ്ങൾ ചേരാനാണ് കലണ്ടർ തയ്യാറാക്കിയത്. എന്നാൽ 19 ദിവസങ്ങളിലാണ് സമ്മേളിച്ചത്. ബാക്കി 9 ദിവസത്തെ സമ്മേളനം ഒഴിവാക്കിയത്, കാര്യോപദേശക സമിതി യോഗത്തിന്റെ ശുപാർശ പ്രകാരമാണ് . 12 ദിവസങ്ങളാണ് ധനാഭ്യർത്ഥനകളുടെ പരിഗണനയ്ക്കായി നീക്കി വച്ചത്.
അതേസമയം ഇന്നലെയും പ്രതിപക്ഷ വാക്കൌട്ട് ഉണ്ടായി .സഭാ നടപടികൾ നിർത്തി വയ്ക്കാനുള്ള ഉപക്ഷേപത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു . ഇതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയത്.മികച്ച വിദ്യാഭ്യാസവും തൊഴിൽ സാധ്യതയും തേടി കേരളത്തിൽ നിന്നും വിദേശത്തേക്ക് പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം വർധിക്കുന്നുവെന്ന് നോർക്ക റൂട്ട്സിന്റെ സർവേയിൽ കണ്ടെത്തിയ സാഹചര്യം ചർച്ച ചെയ്യുന്നതിന് സഭാ നടപടികൾ നിർത്തി വയ്ക്കണമെന്ന ഉപക്ഷേപം പരിഗണനയ്ക്ക് എടുക്കണമെന്നാവശ്യപ്പെടുകയായിരുന്നു. പ്രതിപക്ഷത്ത് നിന്ന്മാത്യു കുഴൽ നാടൻ ആണ് നോട്ടീസ് നൽകിയത്.
ഇവിടെ നിന്ന് എങ്ങനെയെങ്കിലും കടന്ന് വിദേശത്തേക്ക് പോകാം എന്ന് ചിന്തിക്കുന്ന തലമുറ വളർന്ന് വരുന്നത് ഭയാനകമാണെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. വിദ്യാർത്ഥികൾ ഉന്നത വിദ്യാഭാസവും തൊഴിലും തേടി വിദേശത്തേക്ക് പോകുന്നത് ആഗോള പ്രതിഭാസമാണെന്ന് മന്ത്രി ആർ.ബിന്ദു മറുപടിയായി പറഞ്ഞു.ഇന്ത്യയിൽ താരതമ്യേന കുടിയേറ്റം കുറഞ്ഞ സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. 2023 ൽ കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ച കണക്ക് പ്രകാരം കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥി കുടിയേറ്റം ഇന്ത്യയിലെ ആകെ കുടിയേറ്റത്തിന്റെ 4 ശതമാനം മാത്രമാണ്. വിദ്യാർത്ഥികൾ വിദേശത്ത് ഉപരിപഠനത്തിന് പോകുന്നത് ഒരു കുറ്റമല്ല.
വിഷയം ചർച്ച ചെയ്യാൻ സഭാ നടപടികൾ നിർത്തി വയ്ക്കേണ്ടതില്ല എന്നും മന്ത്രി ആർ ബിന്ദു അറിയിച്ചു. മന്ത്രിയുടെ മറുപടിയെ തുടർന്ന് നടപടികൾ നിർത്തി വയ്ക്കണമെന്ന ഉപക്ഷേപത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു.ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.
https://www.facebook.com/Malayalivartha