കേരളത്തിന് അഭിമാനമായ നിമിഷമായിരുന്നു ഇന്ന്...എന്നാൽ ഗവർണറെ വിളിക്കാതെ മുഖ്യമന്ത്രി...'മാധ്യമങ്ങളിലൂടെ അറിയിച്ചതിന് നന്ദി പറഞ്ഞു കൊണ്ട് ഗവർണർ...വിമർശനം ഉയരുന്നു...
കേരളത്തിന് അഭിമാനമായ നിമിഷമായിരുന്നു ഇന്ന് വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റൺ ഉദ്ഘാടനം കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ദീര്‍ഘകാലത്തെ സ്വപ്‌നം യാഥാര്‍ഥ്യമായെന്നും ഇതിനു പിന്തുണ നല്‍കിയ എല്ലാവര്‍ക്കും കേരളത്തിന്റെ നന്ദി അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. തുറമുഖങ്ങള്‍ സാമ്പത്തിക വികസനത്തിന് ഏറ്റവും വലിയ ചാലക ശക്തിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം തുറമുഖങ്ങള്‍ ലോകത്ത് കൈവിരലില്‍ എണ്ണാവുന്നവ മാത്രമേ ഉള്ളൂ. ലോകഭൂപടത്തില്‍ ഇന്ത്യ ഇതിലൂടെ സ്ഥാനം പിടിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ ഇന്ന് വേദിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അസാന്നിധ്യം ഏറെ ചർച്ചയായിക്കുകയാണ്. ഗവർണർ തിരുവനന്തപുരത്ത് ഉണ്ടായിട്ടും അദ്ദേഹത്തെ പരിപാടിക്ക് സർക്കർ ക്ഷണിച്ചില്ല. എന്ത് കൊണ്ട് പരിപാടിക്ക് പോയില്ല എന്നുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മാധ്യമങ്ങളിലൂടെ ആണ് ഞാൻ അത് അറിഞ്ഞത്. അറിയിച്ചതിന് നന്ദി എന്നാണ് അദ്ദേഹം പറഞ്ഞത് . വേറെ ഒന്നും തന്നെ ഗവർണർ പരാമർശിച്ചിട്ടില്ല. വേറെ ഒന്നിനെ കുറിച്ചും മറുപടി പറയാതെ ഗവർണർ മടങ്ങുകയാണ് ചെയ്തത്.ഏതായാലും ഗവർണറെ വിളിക്കാത്തതിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. അതെ സമയം മന്ത്രി ജി.ആർ.അനിൽ, വി.ശിവൻകുട്ടി, മന്ത്രി കെ.രാജന്‍, കെ.എൻ.ബാലഗോപാൽ, വി.എൻ.വാസവൻ എന്നിവർ മുഖ്യമന്ത്രിക്കൊപ്പം വേദിയിലുണ്ട്.
‘‘കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെ കേറിയും കടന്ന് അന്യമാം ദേശങ്ങളില്‍’’ എന്ന മഹാകവി പാലാ നാരായണന്‍ നായരുടെ കവിതയിലെ വരികള്‍ ചൊല്ലിയാണ് തുറമുഖ മന്ത്രി വി.എന്‍.വാസവന്‍ പ്രസംഗം ആരംഭിച്ചത്.ആ കാവ്യഭാവന അര്‍ഥപൂര്‍ണമാകുന്ന നിമിഷങ്ങള്‍ക്കാണ് വിഴിഞ്ഞം സാക്ഷ്യം വഹിക്കുന്നത്. നാടിന്റെ വികസനചരിത്രത്തില്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെടുന്ന പദ്ധതിയാണിത്. ലോകമെമ്പാടുമുള്ള മലയാളികള്‍ അഭിമാനത്തോടെയാണ് ഈ നിമിഷത്തെ നോക്കിക്കാണുന്നതെന്നും മന്ത്രി പറഞ്ഞു.വിഴിഞ്ഞം തുറമുഖത്തിന്റെ അവകാശം ആര്‍ക്കെന്ന രാഷ്ട്രീയ തര്‍ക്കം നടക്കുന്നതിനിടെ മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് പരാമര്‍ശിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടന പ്രസംഗം വിമർശനങ്ങൾക്കു ഇടയായി.
https://www.facebook.com/Malayalivartha