ഒരു വീഡിയോ വൈറലാവുകയാണ്...ജയ്പൂർ വിമാനത്താവളത്തില്‍ അസിസ്റ്റൻ്റ് സബ് ഇൻസ്‌പെക്ടറെ മർദ്ദിച്ച് സ്‌പൈസ് ജെറ്റ് ജീവനക്കാരി... മർദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ സംഭവം വന്‍ വിവാദമായി...
ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വൈറലാവുകയാണ് . എയർപോർട്ടിൽ നിന്നുള്ളതാണ് . ജയ്പൂർ വിമാനത്താവളത്തില്‍ അസിസ്റ്റൻ്റ് സബ് ഇൻസ്‌പെക്ടറെ മർദ്ദിച്ച് സ്‌പൈസ് ജെറ്റ് ജീവനക്കാരി. സുരക്ഷാ പരിശോധനയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നായിരുന്നു മർദ്ദനം. വിമാനത്താവളത്തിലെ സി സി ടിവി ക്യാമറയില്‍ പതിഞ്ഞ മർദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ സംഭവം വന്‍ വിവാദമായി. പുലർച്ചെ 4 മണിയോടെ മറ്റ് സ്റ്റാഫ് അംഗങ്ങൾക്കൊപ്പം വിമാനത്താവളത്തിലേക്ക് പ്രവേശിക്കുമ്പോൾ അനുരാധ റാണിയെന്ന് സ്പൈസ് ജെറ്റ് ജീവനക്കാരി അസിസ്റ്റൻ്റ് സബ് ഇൻസ്‌പെക്ടർ ഗിരിരാജ് പ്രസാദ് തടഞ്ഞതാണ് തർക്കത്തിലേക്ക് നയിച്ചത്.
അനുമതിയില്ലത്തെ ഗേറ്റിലൂടെ വിമാനത്താവളത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചത് ഗിരിരാജ് പ്രസാദ് തടയുകയായിരുന്നു. തുടർന്ന് അടുത്തുള്ള പ്രവേശന കവാടത്തിൽ വച്ച് എയർലൈൻ ക്രൂവിനുള്ള സ്ക്രീനിംഗ് നടത്താൻ അനുരാധയോട് ആവശ്യപ്പെട്ടെങ്കിലും ആ സമയത്ത് വനിതാ ഉദ്യോഗസ്ഥർ അവിടെ ഉണ്ടായിരുന്നില്ലെന്നുമാണ് സി ഐ എസ് എഫ് ഉദ്യോഗസ്ഥരെക്കുറിച്ച് എന്‍ഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.സുരക്ഷാ പരിശോധന പൂർത്തിയാക്കാൻ അസിസ്റ്റൻ്റ് സബ് ഇൻസ്‌പെക്ടർ ഒരു വനിതാ സഹപ്രവർത്തകയെ വിളിച്ചുവെങ്കിലും അപ്പോഴേക്കും തർക്കം രൂക്ഷമായിരുന്നു.
ഈ തർക്കമാണ് വനിതാ ജീവനക്കാരി അസിസ്റ്റൻ്റ് സബ് ഇൻസ്‌പെക്ടറെ തല്ലുന്നതിൽ അവസാനിച്ചതെന്നാണ് ജയ്പൂർ എയർപോർട്ട് സ്റ്റേഷൻ ഹൗസ് ഓഫീസർ രാം ലാൽ വ്യക്തമാക്കുന്നത്.അതേസമയം സംഭവത്തില്‍ പ്രതികരിച്ചുകൊണ്ട് സ്പൈസ് ജെറ്റും രംഗത്ത് വന്നിട്ടുണ്ട്.ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകള്‍ പ്രകാരം അനുരാധക്കെതിരെ കേസെടുത്തു അന്വേഷണം ആരംഭിച്ചു. എന്നാല്‍ അനുരാധയെ പ്രതിരോധിച്ച് സ്പൈസ് ജെറ്റ് രംഗത്തെത്തി. തങ്ങളുടെ ഉദ്യോഗസ്ഥ ലൈംഗിക അധിക്ഷേപത്തിന് ഇരയായി എന്നാണ് സ്പൈസ് ജെറ്റ് ആരോപിച്ചത്.
https://www.facebook.com/Malayalivartha