നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ കഴിഞ്ഞ സാമ്പത്തികവർഷം വകയിരുത്തിയത് 8.8 കോടിരൂപ; കോർപ്പറേഷൻ ചെലവഴിച്ചത് 2.65കോടി മാത്രം; തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ടും മാലിന്യ നിര്‍മ്മാര്‍ജ്ജനവുമൊക്കെ വലിയ വെല്ലുവിളി
തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ടും മാലിന്യ നിര്‍മ്മാര്‍ജ്ജനവുമൊക്കെ വലിയ വെല്ലുവിളി തന്നെയാണ്. അത് പരിഹരിക്കുന്നതിൽ സര്‍ക്കാരിനും തിരുവനന്തപുരം കോര്‍പറേഷനും വൻ വീഴ്ച ഉണ്ടായി എന്ന ആരോപണം ശക്തമാകുകയാണ്. തമ്പാനൂരിലെ ജലദുരന്തത്തിന് അറുതി വരുത്തിയ ഓപ്പറേഷൻ അനന്തയുടെ തുടര്‍ നടപടികളിലും വകുപ്പ് തല ഏകോപനത്തിലും വീഴ്ച്ചകൾ സംഭവിച്ചു.
മാത്രമല്ല വെള്ളക്കെട്ട് പരിഹരിക്കാൻ വകയിരുത്തിയ തുകയിൽ നാലിൽ ഒന്ന് പോലും കോര്‍പറേഷൻ ചെലവഴിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ കഴിഞ്ഞ സാമ്പത്തികവർഷം വകയിരുത്തിയത് 8.8 കോടിരൂപ.
കോർപ്പറേഷൻ ചെലവഴിച്ചത് 2.65കോടി മാത്രം. തെളിനീരൊഴുകും നവകേരളം പദ്ധതിയിൽ ജലസ്രോതസ്സുകളെ മാലിന്യവിമുക്തമാക്കുന്നതിന് ഫണ്ടുണ്ട്. എന്നാൽ പാർവതിപുത്തനാറും ആമയിഴഞ്ചാൻ തോടും മാലിന്യവിമുക്തമാക്കുന്നതിന് നിലവിൽ ശുചിത്വമിഷന്റെ ഫണ്ടുപയോഗിച്ച് പദ്ധതികളൊന്നും ഏറ്റെടുത്തിട്ടില്ല.
2015ൽ ഓപ്പറേഷൻ അനന്തയുടെ ഭാഗമായി റെയിൽവേയുടെ ഭാഗത്തുനിന്ന് കോരിമാറ്റിയത് 700 ടൺ മാലിന്യമാണ്. മാലിന്യം തള്ളുന്നത് തടയാൻ ക്യാമറ ഘടിപ്പിച്ചു. മേജർ ഇറിഗേഷൻ, നഗരസഭ, റെയിൽവേ തുടങ്ങി വിവിധ വകുപ്പുകളുടെ ഏകോപനത്തിന് ഒരു നടപടിയും നിലവിലില്ല.
https://www.facebook.com/Malayalivartha