വൻ മണ്ണിടിച്ചിൽ അപകടത്തിൽപ്പെട്ട മലയാളി യുവാവ് ജീവനോടെ മണ്ണിനടിയിൽ..? രണ്ട് തവണ മിസ് കോൾ.. അർജുനെ രക്ഷപ്പെടുത്താൻ സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് കണ്ണീരോടെ കുടുംബം...
കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിൽ വൻ മണ്ണിടിച്ചിൽ അപകടത്തിൽപ്പെട്ട മലയാളി യുവാവിനെ രക്ഷപ്പെടുത്താനാകാതെ എൻടിആർഎഫ് ഉം ഫയർഫോഴ്‌സും. ജിപിഎസ് സംവിധാനം വഴി പരിശോധിക്കുമ്പോഴാണ് ഡ്രൈവറും ലോറിയും മണ്ണിനടിയിലാണ് കിടക്കുന്നത് എന്ന് അറിയുന്നത്. കോഴിക്കോട് സ്വദേശി അർജുനായിരുന്നു അപകടപ്പെട്ട ലോറിയുടെ ഡ്രൈവർ. അർജുൻ മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ഭാര്യയും കുടുംബവും. ഫോൺ രണ്ട് തവണ റിങ് ചെയ്തത് കുടുംബത്തിന് പ്രതീക്ഷ നൽകുന്നുണ്ട്. നിലവിൽ സ്വിച്ച് ഓഫാണ്. അതേ സമയം, രക്ഷാപ്രവർത്തനം കാര്യക്ഷമം അല്ലെന്ന് കുടുംബം ആരോപിച്ചു. സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് ഭാര്യയും, സഹോദരിയും ആവശ്യപ്പെട്ടു.
സേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിന് രംഗത്ത് ഉണ്ട് എങ്കിലും കനത്ത മഴ കാരണം ഈ ഭാഗത്തേയ്ക്ക് എത്താൻ കഴിയാത്ത അവസ്ഥയാണുള്ളത്. ഈ ഭാഗത്തായി കുന്നിൻറെ ഒരു ഭാഗം മുഴുവൻ ഇടിഞ്ഞു താഴേക്ക് പോയ അവസ്ഥയാണ് അവിടെയുള്ളത്. അർജുന് രണ്ട് നമ്പറുകൾ ആണ് ഉണ്ടായിരുന്നത്. അതിൽ ഒരു നമ്പറിൽ നിന്ന് ഇന്നലെ മിസ്കോൾ വന്നിരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇന്നലെ ഉച്ചവരെ ആ ഫോൺ ഓൺ ആയിരുന്നു എന്നാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്ന വിവരം.
അങ്ങനെയാണെങ്കിൽ അതിൽ ഒരു പ്രതീക്ഷ കുടുംബം വയ്ക്കുന്നുണ്ട്. അർജുനെ തിരികെ കിട്ടും എന്നാണ് കുടുംബം ഇപ്പോഴും പ്രത്യാശ വയ്ക്കുന്നത്. ഇന്നും കനത്ത മഴയ്ക്കാണ് ഈ ഭാഗത്ത് സാധ്യതയുള്ളത്. നിലവിൽ അഗ്നിരക്ഷാ സേനയും, എൻടിആർഎഫ് സംഘവും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.. കർണാടക ഗതാഗത മന്ത്രിയെ ടെലഫോണിലൂടെ ബന്ധപ്പെടുമെന്നാണ് കെ.ബി ഗണേഷ് കുമാർ വ്യക്തമാക്കിട്ടുള്ളത്. അർജുനെ കാണാതായ വിവരം അറിഞ്ഞപ്പോൾ വൈകി എന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.
ഈ ഭാഗത്തായി കുന്നിൻറെ ഒരു ഭാഗം മുഴുവൻ ഇടിഞ്ഞു താഴേക്ക് പോയ അവസ്ഥയാണ് അവിടെയുള്ളത്. ഇതിനു താഴെ സഞ്ചരിച്ചു കൊണ്ടിരിക്കുകയായിരുന്ന രണ്ട് ടാങ്കർ ലോറുകളിൽ ഒരു ടാങ്കർ ലോറി അപകടത്തിൽപ്പെട്ടിരുന്നു. ഇതിൽ ഒരു ടാങ്കർ ലോറി തെറിച്ചു തൊട്ടടുത്തുള്ള നദിയിലേക്ക് പോകുന്ന അവസ്ഥ വരെ ഉണ്ടായി. അത്തരത്തിൽ വലിയ ഒരു മണ്ണിടിച്ചിലാണ് ഇവിടെ ഉണ്ടായത്.
ഈ കുന്നിലിന് താഴെയായി ഒരു കട ഉണ്ടായിരുന്നു ഈ കടയ്ക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിലെ നാലുപേരും ആ കട നടത്തിയിട്ടുള്ള രണ്ടുപേരും മരിച്ചിരുന്നു. വലിയൊരു ദുരന്തമാണ് അവിടെ ഉണ്ടായിരിക്കുന്നത്. സഹായിക്കാൻ ആരുമില്ലാതെ നിസ്സഹായ അവസ്ഥയിലാണ് അർജുന്റെ കുടുംബം.
https://www.facebook.com/Malayalivartha