ദുരന്ത മുഖത്ത് അപകട വാർത്തയറിഞ്ഞയുടൻ സ്വന്തം ഇഷ്ടപ്രകാരം എത്തി; 2013ൽ ഉത്തരാഖണ്ഡിൽ നടന്ന മേഘ വിസ്ഫോടനം, 2018ൽ കേരളത്തെ നടുക്കിയ പ്രളയദുരന്തം, 2019ലെ കവളപ്പാറ ഉരുൾപൊട്ടൽ, 2020ലെ ഇടുക്കി പെട്ടിമുടി ഉരുൾപൊട്ടൽ, ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ തപോവൻ ടണൽ ദുരന്തം ഒടുവിൽ അർജുനെത്തേടി; വിവിധ ദുരന്തമുഖങ്ങളിൽ രക്ഷാകരങ്ങൾ നീട്ടി രഞ്ജിത്ത് ഇസ്രായേൽ
മലയാളികൾ കുറച്ച് ദിവസമായി ഉത്തരം തേടുന്ന ഒരു ചോദ്യമാണ് ആരാണ് രഞ്ജിത് ഇസ്രായേൽ. ദുരന്ത മുഖത്ത് അപകട വാർത്തയറിഞ്ഞയുടൻ സ്വന്തം ഇഷ്ടപ്രകാരം എത്തിയിരിക്കുകയാണ് ദുരന്ത നിവാരണ വിദഗ്ധൻ രഞ്ജിത്ത് ഇസ്രായേൽ . രക്ഷാപ്രവർത്തനം വൈകിയതുമൂലം ഗോൾഡൻ അവേഴ്സ് നഷ്ടമായെങ്കിലും അർജുൻ കണ്ടെത്താനാകുമെന്ന ഉറച്ച വിസ്വാസത്തിൽ തന്നെയാണ് രഞ്ജിത്ത് ഇസ്രയേൽ .രഞ്ജിത്ത് ഇസ്രായേൽ കൂടുതൽ മലയാളികളിലേക്ക് എത്തുന്നത് ഇപ്പോൾ ആണെങ്കിൽ പോലും സിൽക്കാര തുരങ്ക രെക്ഷ ദൗത്യത്തിൽ പങ്കെടുത്ത മലയാളി എന്ന നിലയ്ക്ക് അദ്ദേഹം നേരത്തെ തന്നെ പലർക്കും പരിചിതനാണ്.
തിരുവനന്തപുരം വിതുര സ്വദേശിയായ രഞ്ജിത്ത് ഇസ്രയേൽ . ആരും വിളിച്ചില്ലെങ്കിലും ദുരന്തഭൂമിയിലേക്ക് ആദ്യമെത്തും അദ്ദേഹം . 2013ൽ ഉത്തരാഖണ്ഡിൽ നടന്ന മേഘ വിസ്ഫോടനം, 2018ൽ കേരളത്തെ നടുക്കിയ പ്രളയദുരന്തം, 2019ലെ കവളപ്പാറ ഉരുൾപൊട്ടൽ, 2020ലെ ഇടുക്കി പെട്ടിമുടി ഉരുൾപൊട്ടൽ, ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ തപോവൻ ടണൽ ദുരന്തം തുടങ്ങിയ വിവിധ ദുരന്തമുഖങ്ങളിൽ രക്ഷാകരങ്ങൾ നീട്ടി രഞ്ജിത്ത് എത്തിയിട്ടുണ്ട്. സൈന്യത്തിൽ ചേരണമെന്നത് രഞ്ജിത്തിൻ്റെ വലിയ ആഗ്രഹമായിരുന്നു.
അത് സാധിക്കാതെ വന്നതോടെ ദുരന്തമുഖങ്ങളിൽ കൈയ്മെയ് മറന്ന് പ്രവൃത്തിക്കാൻ രഞ്ജിത്ത് തീരുമാനിക്കുകയായിരുന്നു. ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ലൈഫ് സേവിങ് ടെക്നിക്സ്, പർവതാരോഹണം, ഫോറസ്റ്റ് സർവൈവിങ് ടെക്നിക്സ്, പവർബോട്ട് ഓപ്പറേഷൻസ് എന്നിവയിലൊക്കെ രഞ്ജിത്ത് പരിശീലനം നേടിയിട്ടുണ്ട്. പ്രതിഫലം വാങ്ങാതെയാണ് രഞ്ജിത്തിൻ്റെ സേവനം എന്നതും ശ്രദ്ധേയമാണ്
എന്ത് കൊണ്ട് രഞ്ജിത്ത് ഇസ്രായേൽ എന്ന പേര് വന്നു എന്നതിന് അദ്ദേഹം തന്നെ വിശദീകരണം നൽകുന്നുണ്ട്. ഇസ്രായേൽ എന്നത് ഒരു ബൈബിളിലെ ഒരു വിശുദ്ധ പദമാണ് ഒരു രാജ്യത്തിന്റെ പേരായിട്ടല്ല, മറിച്ച് യഹൂദമാർക്കും ക്രിസ്ത്യാനികൾക്കും ഒരു ഹോളി പേര് ആണിത് . ബൈബിളിലെ ആദ്യ അധ്യായമായ ഉല്പത്തിയിൽ വരുന്ന ഒരു പേരാണ് ഇസ്രായേൽ. ആയത് കൊണ്ടാണ് തന്റെ പേരിനൊപ്പം ഇസ്രായേൽ എന്ന് ചേർത്തത് എന്നാണ് രഞ്ജിത്ത് ഇസ്രായേൽ നൽകുന്ന വിശദീകരണം.
സിൽക്കാര തുരങ്കത്തിലെ രക്ഷാദൗത്തിൽ ഏർപ്പെട്ട ശേഷം അവിടുത്തെ വിശേഷങ്ങൾ മലയാളി വാർത്തയോട് അദ്ദേഹം പങ്കുവെച്ചിരുന്നു. അന്ന് നടത്തിയ ഇന്റർവ്യൂവിന്റെ ചില പ്രസക്ത ഭാഗങ്ങൾ കാണാം;
https://www.facebook.com/Malayalivartha