രഞ്ജിത്ത് ഇസ്രയേലിക്ക് രക്ഷാപ്രവര്‍ത്തനത്തിന് അനുമതിയില്ല; സന്നദ്ധ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് കൊണ്ട് ഇനി രക്ഷാപ്രവര്‍ത്തനം ഇല്ലെന്ന് എസ്പി:- തെരച്ചിലിന് സൈന്യവും നേവിയും എന്‍ഡിആര്‍എഫും മാത്രം:- ദുരന്തസ്ഥലത്തേക്ക് മാധ്യമപ്രവര്‍ത്തകര്‍ക്കും അനുമതിയില്ല: അർജുന്റെ ബന്ധുക്കളെ തടഞ്ഞു:- സഹോദരന്‍ ജിതിന് മാത്രം അനുമതി...
മണ്ണിടിച്ചിലിനെ തുടർന്ന് ലോറിക്കൊപ്പം കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ ഷിരൂരിലെ ദേശീയ പാതയിൽ പുരോഗമിക്കുന്നതിനിടെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് കർണാടക പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ചില വീഴ്ചകൾ ഒരു ആശങ്കയായി മാറുകയാണ് കേരളത്തിന്. കഴിഞ്ഞ ദിവസം മുതൽ കേരളത്തിൽ നിന്ന് രക്ഷാപ്രവർത്തനത്തിന് അങ്ങോട്ടേയ്ക്ക് പോയ രക്ഷാപ്രവർത്തകരും കർണാടക പോലീസും തമ്മിൽ തർക്കം നിലനിന്നിരുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
രക്ഷാപ്രവർത്തനത്തിന് മുന്നിൽ നിൽക്കുന്ന രഞ്ജിത് ഇസ്രയേലിനടക്കമുള്ളവരോട് തിരിച്ച് പോകാന്‍ കർണാടക പോലീസ് ആവശ്യപ്പെടുകയായിരുന്നു. രക്ഷാപ്രവർത്തകരുടെ ലിസ്റ്റ് ആവശ്യപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥന്‍ മലയാളി രക്ഷാപ്രവര്‍ത്തകരോട് തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടെന്നും രഞ്ജിത് ഇസ്രയേലിയെ മര്‍ദ്ദിച്ചെന്നും ലോറി ഉടമ മനാഫ് പ്രതികരിച്ചിരുന്നു.
'ലോറി എവിടെയെന്ന് ഏകദേശ ധാരണയായപ്പോള്‍ ക്രെഡിറ്റെടുക്കാനായിരിക്കും അവരുടെ ശ്രമം എന്നും. അര മണിക്കൂറിനുള്ളില്‍ ജില്ലാ കളക്ടറുടെ അടുത്ത് പോയി രക്ഷാപ്രവര്‍ത്തനത്തിനുള്ള മുഴുവന്‍ ആളുകളുടെയും വിവരങ്ങള്‍ നല്‍കി അനുമതി വാങ്ങണമെന്ന് ആവശ്യപ്പെട്ടതായും വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട് അനുസരിച്ച് ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് അര്‍ജുന്റെ ബന്ധുക്കളെയും തടഞ്ഞു. അര്‍ജുന്റെ സഹോദരന്‍ ജിതിനെ ഉള്‍പ്പടെയാണ് തടഞ്ഞത്. പിന്നീട് ജിതിന് മാത്രം പ്രദേശത്തേക്ക് പ്രവേശിക്കാന്‍ എസ്പി അനുമതി നല്‍കി.
രഞ്ജിത് ഇസ്രയേലിക്ക് രക്ഷാപ്രവര്‍ത്തനത്തിന് അനുമതിയില്ല. സന്നദ്ധപ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് ഇനി രക്ഷാപ്രവര്‍ത്തനം ഇല്ലെന്ന് എസ്പി പറഞ്ഞു. സൈന്യവും നേവിയും എന്‍ഡിആര്‍എഫും മാത്രം തെരച്ചില്‍ നടത്തും. ദുരന്തസ്ഥലത്തേക്ക് പോകാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും അനുമതിയില്ല. അര്‍ജുന്റെ ബന്ധു ജിതിന് മാത്രമാണ് അനുമതിയുള്ളത്. പുഴയോട് ചേര്‍ന്ന സ്ഥലത്ത് റഡാര്‍ പരിശോധന നടക്കുന്നു.
കരയിലെ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണ് നടക്കുന്നത്. കോഴിക്കോട് നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ക്ക് ദുരന്തസ്ഥലത്ത് നിന്ന് മടങ്ങിപ്പോകാമെന്ന് അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ ഊര്‍ജിതമാകാന്‍ നാവിക സേനയുടെ സ്‌കൂബ ടീം സംഭവസ്ഥലത്തേക്ക് എത്തും. കൂടുതല്‍ ഡൈവേഴ്‌സ് ദുരന്ത സ്ഥലത്ത് എത്തും.
ഷിരൂരില്‍ തെരച്ചിലിന് പൊലീസും ജില്ലാ ഭരണകൂടവും സഹകരിക്കുന്നില്ലെന്നാണ് രഞ്ജിത് ഇസ്രയേലി പ്രതികരിച്ചത്. കരയില്‍ പരിശോധന പൂര്‍ത്തിയായത് എണ്‍പത് ശതമാനം മാത്രമാണ്. തെരച്ചിലിന് സഹകരിക്കുന്നത് എന്‍ഡിആര്‍എഫ് മാത്രമാണ്. അപകട സ്ഥലത്തേക്ക് ആരെയും കടത്തിവിടുന്നില്ലെന്നും പരാതിയുണ്ട്. പൊലീസ് രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തുന്നു. ഉദ്യോഗസ്ഥര്‍ എന്തൊക്കെയോ മറച്ചുവെക്കുന്നുണ്ടെന്നും രഞ്ജിത് ആരോപിച്ചു.
https://www.facebook.com/Malayalivartha