അർജുന്റെ ലോറിയുടെ ജിപിഎസ് ഏകദേശം പരമാവധി 19 മിനിറ്റ് വരെ പ്രവർത്തിച്ചു; അപകടം നടന്ന് രണ്ടു ദിവസം കഴിഞ്ഞും ജിപിഎസ് പ്രവർത്തിച്ചു,എൻജിൻ ഓൺ ആയി എന്നതടക്കമുള്ള വാദങ്ങൾ അടിസ്ഥാന രഹിതമായിരുന്നു? നടക്കുന്ന വിവരങ്ങൾ പുറത്ത്
ഷിരൂർ കുന്നിൽ മണ്ണിടിഞ്ഞു കാണാതായ അർജുന്റെ ലോറിയുടെ ജിപിഎസ് എത്ര മിനിറ്റ് പ്രവർത്തിച്ചു എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അപകടം നടന്ന് ഏകദേശം പരമാവധി 19 മിനിറ്റ് വരെ മാത്രമാണു പ്രവർത്തിച്ചതെന്ന പുറത്ത് വരികയാണ് . അപകടം നടന്ന് രണ്ടു ദിവസം കഴിഞ്ഞും ജിപിഎസ് പ്രവർത്തിച്ചു, എൻജിൻ ഓൺ ആയി എന്നതടക്കമുള്ള വാദങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ഇതോടെ വ്യക്തമായി വന്നിരിക്കുകയാണ്.
ജിപിഎസ് ലൊക്കേഷൻ അവസാനമായി പ്രവർത്തിച്ചത് ജൂലൈ 16ന് രാവിലെ 8.49ന്.നേരത്ത വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് 8.30നാണു മണ്ണിടിച്ചിലുണ്ടായത് എന്നാണ് .ഈ സമയത്തിൽ ചെറിയ വ്യത്യാസം ഉണ്ടാവാൻ സാധ്യത. എങ്കിലും ഇതുപ്രകാരം മണ്ണിടിച്ചിലുണ്ടായി ഏകദേശം 19 മിനിറ്റുകൾക്കകം ലോറിയുടെ ജിപിഎസ് പ്രവർത്തനരഹിതമായി. അർജുന്റെ ലോറിയുടെ ലൊക്കേഷൻ അവസാനമായി ജിപിഎസിൽ കാണിക്കുന്നത് ഷിരൂരിൽ തന്നെയാണ്.
ജിപിഎസ് മാപ്പിൽ അതിനുശേഷം കാണിക്കുന്നത്, വണ്ടി ഷിരൂരിൽ ഓഫ്‌ലൈനായി എന്നു സൂചിപ്പിക്കുന്ന റെഡ് സിഗ്‌നലാണ് . പല ഘട്ടങ്ങളിലായി ഒരു മണിക്കൂർ 15 മിനിറ്റ് വണ്ടി ഓൺ ചെയ്തു വച്ചു വിശ്രമിച്ചതായും മനസിലാക്കാൻ സാധിക്കുന്നുണ്ട് . ഇതിൽ ഏറ്റവും കൂടുതൽ വിശ്രമിച്ച സമയം 14 മിനിറ്റ് 25 സെക്കൻഡാണ്. ഇതു ചിലപ്പോൾ മണ്ണിടിച്ചിലുണ്ടായ ഷിരൂരിലെ ധാബ യ്ക്കു സമീപം ആവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
https://www.facebook.com/Malayalivartha