Widgets Magazine
08
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സെക്രട്ടറി എം.വി. ഗോവിന്ദന്റെ ആത്മാർത്ഥതയിൽ മുഖ്യമന്ത്രിയുടെ വിശ്വസ്തർ സംശയം ഉന്നയിക്കുന്നു...അജിത് കുമാറിനെ ക്രമ സമാധാന ചുമതലയിൽ നിന്നും മാറ്റണം...ആർ എസ് എസ് ബന്ധം പുറത്തുവരുന്നത്...പുറത്താക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ്...


സയനൈഡ് ഉപയോഗിച്ചുള്ള കൊലപാതകങ്ങൾ... നാല് പേരെ കൊലപ്പെടുത്തിയ കേസിലാണ് ഇപ്പോൾ മൂന്ന് സ്ത്രീകളെ പോലീസ് പിടികൂടി... ലക്ഷ്യം കൈവശമുള്ള ആഭരണങ്ങളും പണവും കൊള്ളയടിക്കുക...


സുരേഷ് ഗോപിയെ കാണാൻ നാലു വയസുകാരി....സുരേഷ് ​ഗോപിയുടെ പൊലീസ് വേഷങ്ങൾ കണ്ടാണ് കുഞ്ഞു മനസിൽ ആരാധന തുടങ്ങുന്നത്...കുഞ്ഞാരാധികയെ കാണാൻ എത്തുമെന്ന് കേന്ദ്രമന്ത്രി...


എ‍ഡിജിപി എം.ആർ.അജിത് കുമാറുമായുള്ള സ്വകാര്യ സന്ദർശനം.... പൂരം കലക്കിയതാണോ, പൊലീസ് ഉദ്യോഗസ്ഥർക്കു പങ്കുണ്ടോ,..? ആർഎസ്എസ് ഇടപെടലുണ്ടോ എന്നിവ പരിശോധിക്കേണ്ടി വരും...


ഓയൂരിലെ തട്ടിക്കൊണ്ടു പോകൽ...കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ...കേസിൽ നാലാമതൊരു പ്രതി കൂടിയുണ്ടെന്ന് കുട്ടിയുടെ അച്ഛൻ...

പിണറായിയെ സഹായിച്ചതിന് പ്രതിഫലം:ഹനീഷിനെ ഹൈക്കോടതിക്ക് എറിഞ്ഞുകൊടുത്തു

26 JULY 2024 02:16 PM IST
മലയാളി വാര്‍ത്ത

More Stories...

സെക്രട്ടറി എം.വി. ഗോവിന്ദന്റെ ആത്മാർത്ഥതയിൽ മുഖ്യമന്ത്രിയുടെ വിശ്വസ്തർ സംശയം ഉന്നയിക്കുന്നു...അജിത് കുമാറിനെ ക്രമ സമാധാന ചുമതലയിൽ നിന്നും മാറ്റണം...ആർ എസ് എസ് ബന്ധം പുറത്തുവരുന്നത്...പുറത്താക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ്...

സയനൈഡ് ഉപയോഗിച്ചുള്ള കൊലപാതകങ്ങൾ... നാല് പേരെ കൊലപ്പെടുത്തിയ കേസിലാണ് ഇപ്പോൾ മൂന്ന് സ്ത്രീകളെ പോലീസ് പിടികൂടി... ലക്ഷ്യം കൈവശമുള്ള ആഭരണങ്ങളും പണവും കൊള്ളയടിക്കുക...

സുരേഷ് ഗോപിയെ കാണാൻ നാലു വയസുകാരി....സുരേഷ് ​ഗോപിയുടെ പൊലീസ് വേഷങ്ങൾ കണ്ടാണ് കുഞ്ഞു മനസിൽ ആരാധന തുടങ്ങുന്നത്...കുഞ്ഞാരാധികയെ കാണാൻ എത്തുമെന്ന് കേന്ദ്രമന്ത്രി...

എ‍ഡിജിപി എം.ആർ.അജിത് കുമാറുമായുള്ള സ്വകാര്യ സന്ദർശനം.... പൂരം കലക്കിയതാണോ, പൊലീസ് ഉദ്യോഗസ്ഥർക്കു പങ്കുണ്ടോ,..? ആർഎസ്എസ് ഇടപെടലുണ്ടോ എന്നിവ പരിശോധിക്കേണ്ടി വരും...

മുഖം പോലും മറയ്‌ക്കാതെ ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ച ശേഷം കവർച്ച നടത്തി കള്ളൻ

എ.ഐ ക്യാമറാ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ നിരുപാധികം രക്ഷിച്ച ഐ. എ. എസ്.ഉദ്യോഗസ്ഥൻ മുഹമ്മദ് ഹനീഷിന്റെ ജീവിതം സർക്കാർ ഇല്ലാതാക്കി. ഹൈക്കോടതിക്ക് മുന്നിൽ എറിഞ്ഞു കൊടുത്തുകൊണ്ടാണ് പിണറായി സമർത്ഥനായ ഈ ഐ എ, എസ് ഉദ്യോഗസ്ഥനെ കുടുക്കിയത്. മുൻ കോൺഗ്രസ് നേതാവ് എം.ഐ ഷാനവാസിന്റെ മരുമകനാണ് ഹനീഷ് മുഹമ്മദ്.


നിയമവിരുദ്ധമായി സര്‍ക്കാര്‍ ബോര്‍ഡും ബീക്കണ്‍ ഫ്‌ലാഷ്‌ ലൈറ്റുമായി യാത്ര ചെയ്ത കേസിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിനെ കുടുക്കിയത് ഹൈക്കോടതി ജഡ്ജി നേരിട്ടാണ്. അതിന് പിന്നാലെ പിണറായിയും കുടുക്കി.


ആലുവ ഫ്‌ളൈഓവറിലൂടെ ഫലാഷ് ലൈറ്റ് കത്തിച്ച് ചീറി പാഞ്ഞ വാഹനത്തിന്റെ ചിത്രം ഹൈക്കോടതി ജഡ്ജിമാരാണ് പകര്‍ത്തിയത്. തുടര്‍ന്ന് വാഹനം ആരാണ് ഉപയോഗിക്കുന്നതെന്ന് അറിയിക്കാന്‍ കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് നിര്‍ദേശിച്ചു.വേണമെങ്കിൽ ഇതിൽ സർക്കാരിന് ഹനീഷിനെ രക്ഷിക്കാമായിരുന്നു. എന്നാൽ അത് ചെയ്തില്ലെന്ന് മാത്രമല്ല ഹനീഷ് ചട്ടലംഘനം നടത്തിയെന്നും ഹൈക്കോടതിയെ അറിയിച്ചു.

 


ഇന്നോവ കാര്‍ കൊല്ലത്തെ പൊതുമേഖല സ്ഥാപനമായ കെഎംഎംഎല്‍ എംഡിയുടെതാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് ആണ് ഇത് ഉപയോഗിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. പൊതുമേഖലാ സ്ഥാപനത്തിന്റെ കാറില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ചതും നിയവിരുദ്ധമായി ലൈറ്റ് സ്ഥാപിച്ചതുമടക്കം ഗുരുതര നിയലംഘനമാണ് ഐഎഎസ് ഉദ്യോഗസ്ഥന്‍ നടത്തിയതെന്നും സര്‍ക്കാര്‍ കോടതിക്ക് നല്കിയ മറുപടിയില്‍ വ്യക്തമാക്കി. കെഎംഎംഎല്ലിന്റെ വാഹനം നിലവില്‍ എംവിഡി എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയിലാണ്. വാഹനം വിട്ടു കിട്ടണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി പരിഗണിച്ചില്ല. വാഹനങ്ങളില്‍ നിയമവിരുദ്ധമായ ഫഌഷ് ലൈറ്റുകളും ബോര്‍ഡുകളും വയ്‌ക്കുന്നതിന് എതിരെ ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍ അധ്യക്ഷനായ ബഞ്ച് നേരത്തെ ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു.


ഹനീഷിനെതിരെ ഹൈക്കോടതിനടപടിക്ക് നിർദ്ദേശം നൽകിയാൽ സർക്കാരിന് അത് അനുസരിക്കേണ്ടി വരും. സംസ്ഥാനത്ത് ഗവർണറുടെ വാഹനത്തിൽ പോലും ബീക്കൺ ലൈറ്റില്ല.

ഡി.ജി.പിയും പോലീസ് ഉദ്യോഗസ്ഥരും ഉപയാഗിക്കുന്ന ബീക്കൻ ലൈറ്റ് ഒരു ഐ എ എസ് ഉദ്യോഗസ്ഥൻ ഉപയോഗിച്ചാൽ സർക്കാരിന് നടപടിയെടുക്കാം.

എഐ ക്യാമറാ പദ്ധതിയിലെ ക്രമക്കേട് വ്യവസായ വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറി വഴി സർക്കാർ 2021 ൽ അറിഞ്ഞിരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. പാലാരിവട്ടം അഴിമതി കേസിൽ പ്രതിയാണ് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്. പാലാരിവട്ടം കേസിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് ഹനീഷ് ക്യാമറാ അഴിമതിയിൽ നിന്നും മുഖ്യമന്ത്രിയെ രക്ഷിക്കാൻ ശ്രമിച്ചതെന്നാണ് സംസാരം.

 

 

വ്യവസായ വകുപ്പും കെൽട്രോണും അഴിമതിയെ കുറിച്ച് നേരത്തെ അറിഞ്ഞുവെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത് വന്നിരുന്നു.. പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിന് അൽ ഹിന്ദ് ഇക്കാര്യത്തിൽ കത്ത് നൽകിയിരുന്നു. കെൽട്രോൺ മേധാവികളെയും അൽ ഹിന്ദ് ഇക്കാര്യം ധരിപ്പിച്ചിരുന്നു.

എഐ ക്യാമറ പദ്ധതിക്കെതിരെ ഉയരുന്ന ആരോപണം അന്വേഷിക്കാൻ സർക്കാർ ചുമതലപ്പെടുത്തിയ ആളാണ് വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്. 2021 ഒക്ടോബറിൽ തന്നെ സംഭവത്തെക്കുറിച്ച് അദ്ദേഹത്തിന് അറിവുണ്ടായിരുന്നു. അന്ന് ഹനീഷിന് അൽഹിന്ദ് അയച്ച കത്താണ് പിന്നീട് പുറത്ത് വന്നത്. സുതാര്യമല്ല ഇടപാടെന്നും ഉപകരണങ്ങൾ വാങ്ങുന്നതിൽ ക്രമക്കേടുണ്ടെന്നും ഈ കത്തിലുണ്ട്. കെൽട്രോൺ മേധാവിമാരെ നേരിട്ട് കണ്ട് കാര്യങ്ങളറിയിച്ചിരുന്നു എന്നും കത്തിൽ പറയുന്നുണ്ട്. തങ്ങൾ നൽകിയ 3 കോടി രൂപ കെൽട്രോണിൽ നിന്നും തിരികെ വാങ്ങി നൽകണമെന്നതായിരുന്നു കത്തിന്റെ ഉദ്ദേശം. അത് സാധ്യമല്ലെന്ന് പറഞ്ഞ് ഹനീഷിനായി അണ്ടർ സെക്രട്ടറി മറുപടി നൽകി.ഹനീഷ് മുഹമ്മദിനെ അൽ ഹിന്ദുകാർ നേരിട്ട് കണ്ടതായും റിപ്പോർട്ടുണ്ട്. എന്നാൽ അദ്ദേഹം അനുകൂലമായല്ല പ്രതികരിച്ചത്. കാരണം പ്രസാഡിയോ ആണ് അൽ ഹിന്ദിൽ നിന്നും അഡ്വാൻസ് വാങ്ങി നൽകിയത്.പ്രസാഡിയോ മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ട കമ്പനിയാണ്.

രണ്ട് സുപ്രധാന കാര്യങ്ങളാണ് സർക്കാർ കണ്ടില്ലെന്ന് നടിച്ചത്. കെൽട്രോണിന് അഡ്വാൻസടക്കം നൽകിയത് അവരുമായി കരാറുണ്ടാക്കാത്ത കമ്പനിയാണ്. മറ്റൊന്ന് ഉപകരണങ്ങൾ വാങ്ങുന്നതിലെ ക്രമക്കേടും അഴിമതിയും അറി‍ഞ്ഞിട്ടും കണ്ടില്ലെന്ന് നടിച്ചു. കെൽട്രോണുമായി കരാറുണ്ടാക്കാത്ത കമ്പനിയിൽ നിന്നും അവർ സെക്യൂരിറ്റി കൈപ്പറ്റിയത് തന്നെ അസ്വാഭാവികമാണ്. പിന്നീട് ആ തുക എന്തിന് തിരിച്ച് നല്‍കണമെന്ന മറുപടിയാണ് സെക്രട്ടറി നല്‍കിയത്. കണ്ണടക്കലും ഒത്തുകളിയും വ്യക്തം.

ലീഗ് നേതാവും മുൻമന്ത്രിയുമായ ഇബ്രാഹിം കുഞ്ഞിനെ രക്ഷിക്കാനാണ് സർക്കാർ കോൺഗ്രസ് നേതാവ് എം ഐ ഷാനവാസിന്റെ മരുമകനെ സർക്കാർ കുരുക്കിയത്. പാലാരിവട്ടം മേൽപാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് കോൺഗ്രസ്, ലീഗ് നേതാക്കളെ വിജിലൻസ് രക്ഷപ്പെടുത്തിയിരുന്നു . സർക്കാർ ഉന്നതരുടെയും മുഖ്യമന്ത്രിയുടെയും അറിവോടെയായിരുന്നു വിജിലൻസിന്റെ നീക്കം.

മുഹമ്മദ് ഹനീഷിന്റെ തലയിൽ അഴിമതിയെല്ലാം കെട്ടിവയ്ക്കാനാണ് വിജിലൻസ് ശ്രമിച്ചത്. രാഷ്ട്രീയക്കാർ അറിയാതെ ഒരു ഉദ്യോഗസ്ഥൻ അഴിമതിയെല്ലാം നടത്തി എന്നു പറഞ്ഞാൽ അത് അദ്ഭുതം തന്നെയാണ്. അതും യു ഡി എഫ് സർക്കാരിന്റെ കാലത്ത്.

മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെയും വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലികുട്ടിയുടെയും അറിവില്ലാതെ പാലാരിവട്ടം മേൽപാലം നിർമ്മാണത്തിൽ ഒരു ഈച്ച പോലും അനങ്ങുമായിരുന്നില്ല. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് സ്വാഭാവികമായും ഉണ്ടായ അഴിമതി പരമ്പര പാലാരിവട്ടത്തിന്റെ നിർമ്മാണത്തിലും സംഭവിച്ചിട്ടുണ്ട്. ഇടത് സർക്കാരിൽ ജി.സുധാകരൻ മന്ത്രിയായതോടെ അദ്ദേഹത്തിന്റെ നിർബന്ധപ്രകാരമാണ് വിജിലൻസ് അന്വേഷണം നടന്നത്. പൊതുമരാമത്ത് വകുപ്പ് അതിനു മുമ്പ് വരെ ഭരണാധികാരികളുടെ കറവപശുവായിരുന്നു. യു.ഡി എഫ് സർക്കാരിന്റെ കാലത്ത് ലീഗാണ് പൊതുമരാമത്ത് ഭരിച്ചിരുന്നത്. കോൺഗ്രസുകാർക്ക് പോലും എടുത്തു പറയത്തക്ക റോൾ ഉണ്ടായിരുന്നില്ല.

 

വിജീലൻസിന് മുൻ മന്ത്രി സുധാകരൻ പൂർണമായ സ്വാതന്ത്ര്യമാണ് അനുവദിച്ചത്. കുറ്റക്കാരെ കണ്ടെത്തി നിയമത്തിനു മുന്നിലെത്തിക്കണമെന്ന ആവശ്യം മാത്രമാണ് മന്ത്രി വിജിലൻസ് മേധാവിയോട് നിർദ്ദേശിച്ചത്. നിയമം നിയമത്തിന്റെ വഴിക്ക് പോകും എന്നാണ് മന്ത്രി വിജിലൻസിനോട് പറഞ്ഞത്. എന്നാൽ മന്ത്രിയുടെ നടപടികൾക്ക് വിജിലൻസിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ചില്ല. മുഖ്യമന്ത്രി രാഷ്ട്രീയക്കാരെ ഒഴിവാക്കി അന്വേഷണം നടത്താൻ നിർദ്ദേശം നൽകി.

റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷൻ, കിറ്റ്കോ, നിർമ്മാണം നടത്തിയ കമ്പനി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുടെ മൊഴി വിജിലൻസ് എടുത്തിരുന്നു. 2014 ൽ പാലം നിർമ്മിക്കുമ്പോൾ എ. പി. എം മുഹമ്മദ് ഹനീഷായിരുന്നു കോർപ്പറേഷൻ എം.ഡി. അദ്ദേഹത്തിലേക്കും അന്വേഷണം നീണ്ടു . കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന ഐ എ എസ് ഉദ്യോഗസ്ഥനാണ് ഹനീഷ് മുഹമ്മദ്. കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. പാലത്തിന്റെ കോൺക്രിറ്റ് സാമ്പിളും കമ്പികളും വിശദ പരിശോധന നടത്തി.

പാലാരിവട്ടം മേൽപാലത്തിൽ കോടികളാണ് മറിഞ്ഞതെന്ന ആരോപണം ശക്തമാണ്. അക്കാലത്ത് നടന്ന എല്ലാ നിർമ്മാണ പ്രവർത്തനങ്ങളിലും പണം മറിഞ്ഞിരുന്നു. നിർമ്മാണം നടത്തുന്ന കമ്പനികളെല്ലാം അന്ന് കാണേണ്ടവരെ കാണേണ്ടത് പോലെ കണ്ടിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിശബ്ദമായി നടത്തിയ അഴിമതികളിൽ പ്രധാനപ്പെട്ടതാണ് പൊതുമരാമത്തിലേത്.

ഇബ്രാഹിംകുഞ്ഞ് സംസ്ഥാന സിപിഎം നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ നേർക്ക് ആരോപണത്തിന്റെ കുന്തമുന ഉയരുമെന്ന് എല്ലാവരും കരുതിയിരുന്നു.. പാലാരിവട്ടത്തിലും ഇതു തന്നെ സംഭവിച്ചു. പി കെ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനാണ് ഇബ്രാഹിംകുഞ്ഞ്. പാലാരിവട്ടം കേസിൽ ഇപ്പോൾ യാതൊന്നും കേൾക്കാനില്ല

അതേ സമയം ഹനീഷിനെതിരായ വിജിലൻസ് കേസ് ഇപ്പോഴും ലൈവാണ്.ഹനീഷിനെ രക്ഷിക്കാൻ സർക്കാർ ഇതു വരെ തയാറായിട്ടില്ല. എ.ഐ. ക്യാമറാ വിഷയത്തിൽ മുഖ്യമന്ത്രിയെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് തയ്യാറാക്കി ഹനീഷ് നൽകിയതും ഇതെല്ലാം മനസിൽ കരുതിയാണ്.

.ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ ഒരിക്കലും ഭരണാധികാരികൾക്ക് അഴിമതി നടത്തുന്നത് എളുപ്പമല്ല. അതാണ് ഐ എ എസുകാരുടെ സഹായത്തോടെ ഓരോ കാലത്തും സർക്കാരുകൾ നടത്താറുള്ളത്. ശിവശങ്കറും ഇതു പോലെ പെട്ടു പോയ ഉദ്യോഗസ്ഥനാണ്. ചില ഐ.എഎസുകാർ സർക്കാരിനെ സ്വന്തം തടി മറന്ന് സഹായിക്കാറുണ്ട്. അവർക്ക് മെച്ചപ്പെട്ട പോസ്റ്റിംഗുകൾ ലഭിക്കാറുണ്ട്. ഹനിഷ് ഇത്തരത്തിൽ ഗ്ലാമർ പോസ്റ്റിൽ നിയമിതനായ വ്യക്തിയാണ്. എൽ ഡി എഫും യു ഡി എഫും നടത്തുന്നത് പരസ്പര സഹായ നിധിയായതിനാൽ ചില ഉദ്യോഗസ്ഥർ ഒരിക്കലും ശിക്ഷിക്കപ്പെടാറില്ല. അഴിമതിയിൽ പിടിക്കപ്പെട്ടാൽ സർക്കാരിനെ സഹായിച്ച് ഇത്തരക്കാർ ഊരും. അതാണ് പതിവ്. ടി.ഒ.സൂരജും ഇത്തരത്തിൽ പെട്ടു പോയെങ്കിലും അദ്ദേഹത്തിന് ഊരാൻ കഴിഞ്ഞില്ല.

ഹനീഷ് മുഹമ്മദാണ് കാർ ഉപയോഗിക്കുന്നതെന്ന കാര്യം സർക്കാരിന് കോടതിയെ അറിയിക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല.എ.ഐ. ക്യാമറാ വിഷയത്തിൽനടത്തിയ അന്വേഷണത്തിനെങ്കിലും പിണറായിക്ക് പ്രത്യുപകാരം കാണിക്കാമായിരുന്നു.എന്നാൽ ജാത്യാ ഉള്ളത് തൂത്താൽ മാറില്ലെന്ന പഴഞ്ചൊല്ലിനെ അന്വർത്ഥമാക്കി കൊണ്ട് പിണറായി ഹനീഷിനെ വീണ്ടും വഞ്ചിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

PINARAYI VIJAYAN ആർ എസ് എസ് ബന്ധം പുറത്ത്  (12 hours ago)

Andhra-Pradesh അവരുടെ ഒരേയൊരു ലക്ഷ്യം  (12 hours ago)

SURESH GOPI വീഡിയോ വൈറൽ  (12 hours ago)

ADGP ആർഎസ്എസ്നേതാവിനെ കണ്ടതെന്തിന്?  (13 hours ago)

മുഖം പോലും മറയ്‌ക്കാതെ ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ച ശേഷം കവർച്ച നടത്തി കള്ളൻ  (14 hours ago)

സ്വർണ്ണക്കള്ളക്കടത്തുകാരെ ഔദ്യോഗികമായി പോലീസ് സംവിധാനങ്ങൾ സഹായിക്കുന്നു; മുഖ്യമന്ത്രിയുടെ ഓഫീസ് വരെ ഈ ബന്ധം എത്തിനിൽക്കുന്നു; കൊള്ള മുതൽ പങ്കുവെക്കുന്നതിലുള്ള തർക്കമാണ് ഇപ്പോൾ കേരളം കണ്ടുകൊണ്ടിരിക  (14 hours ago)

KOLLAM മറ്റൊരു പ്രതി കൂടി? തുടരന്വേഷണം  (15 hours ago)

MV GOVINDHAN ഇനി എല്ലാം നോക്കിയും കണ്ടും...  (15 hours ago)

വ്യക്തി വൈരാഗ്യത്തിൻ്റെ പേരിൽ, അതുമല്ലെങ്കിൽ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാനുള്ള കുബുദ്ധി വച്ച് പുരുഷനെതിരെ ആരോപണം ഉന്നയിച്ചാൽ, ആരോപണത്തിൽ കഴമ്പ് ഉണ്ടോ ഇല്ലയോ എന്നു പോലും നോക്കാതെ ഉടൻ തന്നെ അവൻ്റെ പ  (15 hours ago)

മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എഡിജിപി എം.ആര്‍.അജിത്കുമാര്‍ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്തോത്രേയ ഹൊസബാളയുമായി നടത്തിയ രഹസ്യചര്‍ച്ച പുറത്തുവന്നു; തൃശൂര്‍പൂരം കലക്കാനുള്ള തിരക്കഥ സിപിഎമ്മും ബിജെപ  (15 hours ago)

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമ മേഖലയിലുണ്ടായ പ്രതിസന്ധികളിൽ പ്രതികരിച്ച് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്  (15 hours ago)

മുഖ്യമന്ത്രിയുടെ ഓഫീസ് മഫിയാ തലവന്‍മാരുടെ സങ്കേതമായി മാറിയിരിക്കുന്നു; നിരന്തര ആരോപണങ്ങളാണ് സര്‍ക്കാരിനെതിരെ ഉയരുന്നത്; തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (15 hours ago)

കടലുകളുടെയും സമുദ്രങ്ങളുടെയും അടിത്തട്ടിൽ വെള്ളി കുമിഞ്ഞു കൂടുന്നതായി ഗവേഷകർ....  (15 hours ago)

അരാജകത്വത്തിലേക്കാണ് ഇടത് സർക്കാർ കേരളത്തിനെ നയിക്കുന്നത്; സംസ്ഥാനത്ത് നിയമവാഴ്ച പൂർണമായും തകർന്നുവെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (15 hours ago)

ശക്തൻ തമ്പുരാന്റെ പ്രതിമ സ്വന്തം ചെലവിൽ നിർമ്മിക്കും; പ്രതിമ തൃശൂരിനായി സമർപ്പിക്കും; വൻ പ്രഖ്യാപനവുമായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി  (15 hours ago)

Malayali Vartha Recommends