ക്ലിഫ് ഹൗസ് മൂകം.... പിണറായിയുടെ ദിവസങ്ങൾ എണ്ണപ്പെട്ടുവെന്ന് രാഷ്ട്രീയ ലോകം...പിണറായിയുടെ മുഖ്യമന്ത്രി പദവി പാർട്ടി ഏൽപ്പിച്ച പദവി ആണെന്ന് അൻവർ ഓർമ്മിപ്പിച്ചത് ഞെട്ടലോടെയാണ് പിണറായി കേട്ടത്....അടുത്ത ഊഴം തനിക്കാണെന്ന് പിണറായിക്കറിയാം....
വിഷയം മാധ്യമങ്ങൾക്കു മുന്നിൽ ഉന്നയിച്ചു തുടങ്ങിയതിനു ശേഷം മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്നും പാര്‍ട്ടി ഓഫിസില്‍നിന്നും പല തവണ തന്നെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുത്തില്ലെന്നും പലതവണ താനും സ്റ്റാഫും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തുവെന്നും പറഞ്ഞ അന്‍വര്‍, ഈ വിഷയം പുറത്തുവരട്ടെ എന്നതു കൊണ്ടാണ് അങ്ങനെ ചെയ്തതെന്നും പറയുന്നു. അല്ലെങ്കില്‍ ആരംഭത്തില്‍ത്തന്നെ ഇടപെട്ടു പ്രശ്‌നം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമമുണ്ടാകുമെന്നും തന്റെ വായടപ്പിക്കാന്‍ നീക്കമുണ്ടാകുമെന്നും അന്‍വറിനു ധാരണയുണ്ടായിരുന്നു. വിഷയം പൊതുസമൂഹത്തിനു മുന്നില്‍ എത്തിയെന്ന് ഉറപ്പായതിനുശേഷം മാത്രമാണ് അന്‍വര്‍ മുഖ്യമന്ത്രിയെയും പാര്‍ട്ടി സെക്രട്ടറിയെയും കാണാന്‍ തുനിഞ്ഞത്.
പിണറായി വിജയന്‍ ‘വീട്ടില്‍നിന്നു വന്ന്’ മുഖ്യമന്ത്രി ആയതല്ലെന്നും പാര്‍ട്ടിയാണ് അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയതെന്നുമുള്ള അന്‍വറിന്റെ പ്രതികരണം ഏറെ ഗൗരവത്തോടെയാണു നേതൃത്വം കാണുന്നത്. അന്തസ്സുള്ള മുഖ്യമന്ത്രിക്കും അന്തസ്സുള്ള പാര്‍ട്ടിക്കുമാണു പരാതി നല്‍കിയിരിക്കുന്നതെന്നു പറയുമ്പോഴും എഡിജിപി അജിത്‌കുമാറിനെ മാറ്റിനിര്‍ത്താതെയുള്ള അന്വേഷണ നീക്കത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിക്കാനും അന്‍വര്‍ മടിച്ചില്ല. ഹെഡ്മാസ്റ്റര്‍ക്കെതിരെ പരാതി പ്യൂണല്ല പരിശോധിക്കേണ്ടത്, അങ്ങനെയുള്ള നയം ഉണ്ടാകില്ലെന്നും അന്‍വര്‍ തുറന്നടിച്ചു. പരിഹാരം വേണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.പാർട്ടിയെ വീണ്ടും അധികാരത്തിലെത്തിച്ച ലക്ഷണക്കണക്കിനു സഖാക്കള്‍ പറയാന്‍ ആഗ്രഹിച്ച കാര്യമാണു താൻ പറയുന്നതെന്നും അതിനെ തള്ളിക്കളയാന്‍ കഴിയുമെന്നു വിശ്വസിക്കുന്നില്ലെന്നും പ്രഖ്യാപിച്ച്, കറകളഞ്ഞ സഖാവെന്ന പ്രതിച്ഛായ ഉയര്‍ത്തി പ്രതിരോധം തീര്‍ക്കാനുള്ള ശ്രമമാണ് അന്‍വറിന്റേത്. ‘വിശ്വസിച്ച് ഏല്‍പിച്ചവര്‍ മുഖ്യമന്ത്രിയെ ചതിച്ചു’ എന്ന അന്‍വറിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ ഓഫിസിന്റെ കെടുകാര്യസ്ഥതയിലേക്കാണു വിരല്‍ ചൂണ്ടുന്നത്.മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എം.ശിവശങ്കര്‍ സ്വര്‍ണക്കടത്തു കേസില്‍ കുടുങ്ങിയ പാഠം മുന്നിലുണ്ടായിട്ടും പൊളിറ്റിക്കല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതില്‍ ജാഗ്രതക്കുറവുണ്ടായെന്ന പ്രതീതിയാണ് അന്‍വറിന്റെ പ്രസ്താവന നല്‍കുന്നത്. പൊലീസ് നിരന്തരം ജനങ്ങളെ വെറുപ്പിക്കുന്ന നടപടികളെടുക്കുന്നത് എന്തുകൊണ്ടാണെന്നും എന്തുകൊണ്ട് തൃശൂര്‍ പൂരം പൊലീസ് കലക്കിയെന്നുമുള്ള അന്‍വറിന്റെ ചോദ്യങ്ങൾ നീളുന്നത് ആഭ്യന്തരവകുപ്പിന്റെ അനാസ്ഥയിലേക്കാണെന്നതില്‍ തര്‍ക്കമില്ല. സര്‍ക്കാരിനെ തകര്‍ക്കാനുള്ള ലോബിക്കെതിരായ വിപ്ലവമായി തന്റെ പോരാട്ടം മാറുമെന്ന അന്‍വറിന്റെ പ്രസ്താവന പാര്‍ട്ടിക്കുള്ളിലെ ആരെയെങ്കിലും ലക്ഷ്യം വച്ചുള്ളതാണോ എന്ന സംശയമാണ് ഉയരുന്നത്. ഈ പോരാട്ടത്തില്‍ അന്‍വറിന്റെ പിന്നിലുള്ള ‘സര്‍വശക്തനായ ദൈവം’ ആരാണെന്ന സംശയവും പൊതുസമൂഹത്തിനുണ്ട്.എഡിജിപി അജിത് കുമാറിന് എതിരെ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം പ്രഹസനമാണോ എന്ന സംശയം പരോക്ഷമായി ഉന്നയിച്ച അന്‍വര്‍ ശക്തമായ താക്കീതും നല്‍കാനും മടികാട്ടിയില്ല. സൂചനാ തെളിവുകളാണു കൊടുത്തിരിക്കുന്നതെന്നും ബാക്കിയുള്ളത് കണ്ടെത്തേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണെന്നും അന്‍വര്‍ പറഞ്ഞു. നിലവിലെ അന്വേഷണ സംഘത്തെ മാറ്റണമെന്ന് ഇപ്പോള്‍ ആവശ്യപ്പെടില്ലെന്ന നിലപാടെടുത്ത അൻവർ, വിധേയരായി അന്വേഷണം നടത്തിയാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മറുപടി പറയേണ്ടിവരുമെന്നും അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ടെന്നും മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. പി.വി.അൻവറിന്റെ ആരോപണങ്ങൾക്ക് പിന്നാലെ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി കെ.ടി.ജലീൽ രംഗത്തെത്തി. സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിച്ച് കൈക്കൂലി കീശയിലാക്കുന്ന സർക്കാർ ഉദ്യോഗസ്ഥർ കരുതിയിരിക്കണം. നിങ്ങളെത്തേടി പൊതുപ്രവർത്തകരുടെ ഒളിക്യാമറകൾ വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.എല്ലാം സംഭവിക്കേണ്ട പോലെത്തന്നെ സംഭവിക്കും. ആർക്കും പരിരക്ഷ കിട്ടില്ല. ചാവേറുകളാകാൻ തീരുമാനിച്ചവരെ ഒരു ശക്തിക്കും അടക്കി നിർത്താനാവില്ല. വഞ്ചകരും അഴിമതിക്കാരുമായ ഐപിഎസ് ഏമാൻമാർ കുടുങ്ങുമെന്നും എല്ലാ കള്ളനാണയങ്ങളെയും തുറന്ന് കാണിക്കുമെന്നും സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ ജലീൽ വ്യക്തമാക്കി. ചുമരുകൾക്ക് ജീവനുള്ള കാലമാണിത്. ദൈവത്തിന്റെ കണ്ണുകൾ എല്ലായിടത്തും മിഴി തുറന്നിരിപ്പുണ്ട്. സ്വർണക്കടത്തിൽ പങ്കാളികളായവരുടെ സാമ്പത്തിക സ്രോതസ്സുകൾ അടിയോടെ മാന്തിപ്പുറത്തിടും. രാത്രിയുടെ അന്ത്യയാമങ്ങളിൽ കടത്തിക്കൊണ്ടു പോയ വസ്തുക്കൾ ഏത് കടലിൽ മുക്കിത്താഴ്ത്തിയാലും കണ്ടെത്തും.സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിച്ച് കൈക്കൂലി കീശയിലാക്കുന്ന സർക്കാർ ഉദ്യോഗസ്ഥർ കരുതിയിരിക്കുക. നിങ്ങളെത്തേടി വരുന്നുണ്ട് പൊതുപ്രവർത്തകരുടെ ഒളിക്യാമറകൾ. എല്ലാം സംഭവിക്കേണ്ട പോലെത്തന്നെ സംഭവിക്കും. ആർക്കും പരിരക്ഷ കിട്ടില്ല. ചാവേറുകളാകാൻ തീരുമാനിച്ചവരെ ഒരു ശക്തിക്കും അടക്കി നിർത്താനാവില്ല. ചരിത്രത്തിലാദ്യമായി നൂറ്റിഇരുപത്തിയഞ്ചിലധികം പൊലീസ് ഓഫിസർമാരെ അവരുടെ കയ്യിലിരിപ്പിന്റെ ഗുണം കൊണ്ട്, സർവീസിൽ നിന്ന് എന്നന്നേക്കുമായി പിരിച്ചുവിട്ട മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്.കുറ്റവാളികൾ ആ ധീര സഖാവിൽ നിന്ന് ഒരു തരിമ്പ് പോലും അനുകമ്പ പ്രതീക്ഷിക്കേണ്ട. ചുണ്ടിനും കപ്പിനുമിടയിലെ ഏതാനും സമയത്തേക്ക് സാങ്കൽപ്പിക കഥകൾ മെനയുന്നവർ നിരാശപ്പെടും. പി.വി.അൻവർ എംഎൽഎ പറഞ്ഞതിൽ അസത്യമുണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരാതി നൽകട്ടെ. അതല്ലെങ്കിൽ കോടതിയെ സമീപിക്കട്ടെ. അപ്പോൾ കാണാം സംഘികൾ കലക്കിയാൽ കലങ്ങാത്ത ‘തൃശൂർപൂരം’ എന്നാണ് ജലീലിന്റെ പോസ്റ്റ്.ജലീലും കൂടി അൻവറിനൊപ്പം ചേർന്നതോടെ സി പി എമ്മിൽ ശുദ്ധികലശം ഉറപ്പായികഴിഞ്ഞു. എന്നാൽ അൻവർ വിഷയത്തിൽ ബിനോയ് വിശ്വം പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.ഒരിക്കലും അൻവറിനെ പിന്തുണക്കാൻ ബിനോയ് തയ്യാറാകില്ല. എന്നാൽ കളങ്കിതർക്കൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസ് നിലകൊള്ളുന്നതിനോട് സി പി ഐക്ക് താത്പര്യമില്ല. ആരോപണ വിധേയനായ പത്തനംതിട്ട എസ് പി. സുജിത് ദാസിനെ സസ്പെന്റ് ചെയ്തിട്ടും അജിത് കുമാറിനെ തൊടാത്തത് അൻവറിനെ പ്രകോപിപ്പിക്കുമെന്ന് ഉറപ്പാണ്. ജലീൽ - അൻവർ കൂട്ടുകെട്ട് നാളെ മന്ത്രി റിയാസിന് പാരയാകുമെന്ന് സി പി എം നേതാക്കൾക്ക് എന്ന പോലെ സി പി ഐകാർക്കുമറിയാം. എന്നാൽ ഇ.പിക്ക് പിന്നാലെ അജിത്തിനെയും ശശിയെയും കൂടി പുറത്താക്കുന്നതിൽ മുഖ്യമന്ത്രി ആശങ്കാകുലനാണ്.തന്റെ സമ്മർദ്ദങ്ങൾ ഫലിക്കില്ലെന്ന് മുഖ്യമന്ത്രിക്ക് നന്നായറിയാം. ഇരുവരെയും മാറ്റിയാൽ അടുത്ത ഊഴം തനിക്കാണെന്ന് പിണറായിക്കറിയാം.
https://www.facebook.com/Malayalivartha