315 ഗ്രാം സ്വർണം ഗുളിക രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമം...യാത്രക്കാരനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി...26,000 ത്തോളം വിദേശ സിഗരറ്റുകളും പിടിച്ചെടുത്തു..
സ്വർണക്കടത്തുകാർ പലവിധക്കാരുണ്ട്. ‘ചെറുമീനുകൾ മുതൽ സ്രാവുകൾ’ വരെയെന്ന് ആലങ്കാരികമായി പറയാം. പോക്കറ്റ് മണിക്കായി സ്വർണം കടത്തുന്ന വിദ്യാർഥികളും നാട്ടിലെത്താൻ വിമാനടിക്കറ്റിനായി സമ്മതം മൂളുന്നവരും ആഡംബര ജീവിതത്തിനായി കടത്തുന്നവരുമെല്ലാം കൂട്ടത്തിലുണ്ട്. ഒരു കിലോയിൽ താഴെ സ്വർണമായിരിക്കും ഇവരെല്ലാം മിക്കപ്പോഴും കടത്തുന്നത്.സുരക്ഷിതത്വം കൂടുന്തോറും സ്വർണത്തിന്റെ അളവും കൂടും. ഒരിക്കലും പിടിക്കപ്പെടില്ലെന്ന ധാരണയിലാണ് നയതന്ത്ര ബാഗേജ് വഴി 30 കിലോ സ്വർണം എത്തിക്കാൻ തയാറായത്. സ്വർണം എത്തിക്കുന്ന കാരിയേഴ്സിനെ സപ്ലൈ ചെയ്യാൻ ദുബായിലും കേരളത്തിലും റിക്രൂട്ടിങ് ഏജൻസികളുണ്ടെന്നു കസ്റ്റംസ് പറയുന്നു.
ഒരു കാരിയറിനെ നൽകിയാൽ 5000 രൂപയാണ് ഏജൻസികളുടെ പ്രതിഫലം.പക്ഷെ ഇവരൊക്കെ കൃത്യമായി കസ്റ്റംസിന്റെ പിടിയിലാവുകയും ചെയ്യാറുണ്ട്. ഇപ്പോൾ 26 ലക്ഷത്തിന്റെ സ്വർണവും നാലര ലക്ഷത്തിന്റെ സിഗരറ്റുകളും കടത്താൻ ശ്രമിച്ച യാത്രക്കാരനെ പിടികൂടി. ഗൾഫിൽ നിന്നും വന്ന യാത്രക്കാരനെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടിയത്. മലപ്പുറം തിരൂർ സ്വദേശി താജുദ്ദീനിൽ നിന്നുമാണ് സ്വർണം പിടിച്ചെടുത്തത്. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബഹറൈനിൽ നിന്നും വന്ന ഇയാൾ 315 ഗ്രാം സ്വർണം ഗുളിക രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചും, 50 ഗ്രാ സ്വർണം ചെയിൻ രൂപത്തിലാക്കിയുമാണ് കടത്താൻ ശ്രമിച്ചത്.
26,000 ത്തോളം വിദേശ സിഗരറ്റുകളും പിടിച്ചെടുത്തു.ഈ വർഷം തന്നെയാണ് മറ്റൊരു കേസും പിടിക്കപ്പെട്ടത് . സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ എയർ ഹോസ്റ്റസ് സുരഭി കാത്തൂൺ അറസ്റ്റിലായിരുന്നു. കൊൽക്കത്ത സ്വദേശി സുരഭി കാട്ടൂണിൽ നിന്നാണ് 960 ഗ്രാം സ്വർണം പിടികൂടിയത്.മസ്കത്തിൽ നിന്നെത്തിയ വിമാനത്തിലെ എയർ ഹോസ്റ്റസ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ റവന്യൂ ഇൻ്റലിജൻസ് ഡയറക്ടറേറ്റിൻ്റെ പിടിയിലാകുന്നത്.4 കാപ്സ്യൂളുകളായാണ് ഇവർ സ്വർണം ഒളിപ്പിച്ചത്. പ്രാഥമിക ചോദ്യംചെയ്യലിന് ശേഷം ഇവരെ മജിസ്‌ട്രേറ്റിനുമുന്നിൽ ഹാജരാക്കിയിരുന്നു. പരിശീലനം ലഭിക്കാത്ത ഒരാൾക്ക് ഇത്രയധികം സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ കഴിയില്ലെന്നതാണ് ഇതിന് കാരണം.
https://www.facebook.com/Malayalivartha