അൻവറിട്ട ബോംബ് പാർട്ടിക്കുള്ളിൽ പുകയുന്നു...അതിനെ കുറിച്ചു ചർച്ചകൾ ആവശ്യമുണ്ടോ..? ഇനിയങ്ങോട്ട് ചര്‍ച്ചകളിൽ പങ്കെടുക്കാൻ പ്രതിനിധികളെ അയക്കണോ..? പാർട്ടി ആലോചിക്കട്ടെയെന്ന് എം വി ഗോവിന്ദൻ...
ഇന്ന് അത്രയും പൊട്ടിത്തെറി ഉണ്ടായ ഒരു സംഭവം ഉണ്ടായാൽ . അതിനെ കുറിച്ച് ചർച്ചക്കായി പല പാർട്ടികളെയും നേതാക്കളെയും വിളിച്ചു വരുത്തി ഒരു അന്ത്യചർച്ച നടത്താറുണ്ട്. എന്നാൽ അത്തരത്തിൽ വന്നിരുന്നു പറയുന്ന കാര്യങ്ങൾ പലപ്പോഴും വലിയ തിരിച്ചടി പാർട്ടിക്ക് തന്നെ ഉണ്ടാക്കി വയ്ക്കാറുണ്ട് . ഇന്ന് പാർട്ടി നേതാക്കൾ മാത്രമല്ല കുറച്ചു കാലമായിട്ട് കൃത്യമായി പറഞ്ഞാൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ തന്നെ അതിജീവിതമാർ അടക്കം വരികയും അനുഭവങ്ങൾ പങ്കു വയ്ക്കുകയും ചെയുന്നുണ്ട്. എന്നാൽ ഇപ്പോൾ പാർട്ടി സെക്രട്ടറി എം വി ഗോവിന്ദന്റെ വാക്കുകൾ ആണ് പാർട്ടിക്കുള്ളിൽ ചർച്ചയാകുന്നത്.
മലയാള ടെലിവിൽ ചാനലുകളിൽ വൈകുന്നേരങ്ങളില്‍ ചര്‍ച്ചകളിൽ പങ്കെടുക്കാൻ പ്രതിനിധികളെ അയക്കണോയെന്നത് സിപിഎം ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യുമെന്ന് ആണ് ഇപ്പോൾ പാർട്ടി സെക്രട്ടറി പറഞ്ഞിരിക്കുന്നത് .നിലമ്പൂർ എംഎൽഎ പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട് എന്തുകൊണ്ട് ചാനല്‍ ചര്‍ച്ചകളിലേക്ക് പ്രതിനിധികളെ സി.പി.എം. അയക്കാത്തത് എന്ന ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു അദ്ദേഹം.എം വി ഗോവിന്ദന്റെ വാക്കുകൾ ഇപ്രകാരമാണ് 'എന്തിനാണ് ഈ വിഷയം ഇതിനുമാത്രം ചര്‍ച്ച ചെയ്യേണ്ട കാര്യം? ഞങ്ങള്‍ക്ക് ഒരു പ്രതിസന്ധിയുമില്ല. നിങ്ങളെന്തും പറഞ്ഞോ. ഈ വിഷയത്തിൽ മാത്രമല്ല. പല വിഷത്തിലും ആലോചിക്കേണ്ടതുണ്ട്.
വൈകുന്നേരമാകുമ്പോൾ കമ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കാന്‍ വേണ്ടിയിട്ടുള്ള ഒരു ചര്‍ച്ചയും ആ ചര്‍ച്ചയുടെ ഭാഗമായിട്ട് ഞങ്ങളുടെ ഏതെങ്കിലുമൊരാളെ വിളിക്കും. പതിനഞ്ചാളെ വേറെയും വിളിക്കും. എന്നിട്ട് എല്ലാവരും കൂടി ചേര്‍ന്ന് സി.പി.എമ്മിന് വിരുദ്ധമായ ഒരു ആശയം ഉത്പാദിപ്പിക്കുന്ന ഈ വൈകുന്നേരത്തെ ചര്‍ച്ചയില്‍ സി.പി.എം. പങ്കെടുക്കേണ്ടതുണ്ടോ എന്ന കാര്യം ഞങ്ങള് ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യാന്‍ പോകുകയാണ്.' -എം.വി. ഗോവിന്ദന്‍ പറഞ്ഞു.പി.വി. അൻവർ എം.എൽ.എയുടെ പരാതി സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് പരിശോധിച്ചുവെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പരാതിയിൽ പത്തനംതിട്ട എസ്.പി. ആയിരുന്ന സുജിത് ദാസിനെ സസ്പെൻഡ് ചെയ്തു.
പി.വി. അൻവറിൻ്റെ പരാതിയിൽ ഉന്നയിച്ചിട്ടുള്ളത് ഭരണതലത്തിലുള്ള ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നും അത് ഭരണതലത്തിൽ പരിശോധിക്കേണ്ടതാണെന്ന അഭിപ്രായമാണ് പാർട്ടിക്കുള്ളതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു."പി.വി. അൻവർ സംസ്ഥാന സർക്കാരിനും സി.പി.എം. സംസ്ഥാന കമ്മിറ്റിക്കും നൽകിയ പരാതി പരിശോധിച്ചു. പരാതിയിൽ ഉന്നയിച്ച സുജിത് ദാസ് ഐ.പി.എസിനെ അന്വേഷണ റിപ്പോട്ടിന്‍റെ പശ്ചാത്തലത്തിൽ സർക്കാർ സസ്പെൻഡ് ചെയ്തു. ഉന്നയിച്ചിട്ടുള്ള പ്രശ്നങ്ങൾ ഭരണതലത്തിലുള്ള ഉദ്യോഗസ്ഥരുടെ വീഴ്ചയുമായി ബന്ധപ്പെട്ടവയാണ്. അതുകൊണ്ട് ഭരണതലത്തിലുള്ള പരിശോധനയാണ് ഇതിൽ ഉണ്ടാകേണ്ടത് എന്ന അഭിപ്രായമാണ് പാർട്ടിക്കുള്ളത്.
https://www.facebook.com/Malayalivartha