ഓയൂരിലെ തട്ടിക്കൊണ്ടു പോകൽ...കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ...കേസിൽ നാലാമതൊരു പ്രതി കൂടിയുണ്ടെന്ന് കുട്ടിയുടെ അച്ഛൻ...
ഓയൂരിൽ ആറ് വയസുകാരിയെ പണത്തിന് വേണ്ടി തട്ടി കൊണ്ട് പോയ സംഭവം ഏറെ കോളിളക്കവും അത് പോലെ തന്നെ ഞെട്ടിച്ചതുമായിരുന്നു. സാധാരണ ഇത്തരത്തിൽ ഉള്ള തട്ടികൊണ്ട് പോകൽ വാർത്തകൾ വരുമ്പോൾ നമ്മൾ സ്വാഭാവികമായും സംശയിക്കുന്നത് തട്ടിക്കൊണ്ടു പോകൽ മാഫിയകളെയും മറ്റുമാകും എന്നാൽ . ഈ ഒരു കുഞ്ഞിനെ തട്ടി കൊണ്ട് പോയത് അച്ഛനും അമ്മയും മകളും അടങ്ങുന്ന ഒരു കുടുംബത്തിന്റെ മാസ്റ്റർ പ്ലാൻ ആയിരുന്നു. ആ തട്ടി കൊണ്ട് പോകൽ ഒരു തുടക്കം മാത്രമായിരുന്നു. ആദ്യത്തെ പ്ലാൻ വിജയിച്ചാൽ പണം തട്ടിയ ശേഷം ഇനിയും കുട്ടികളെ ഇത്തരത്തിൽ തട്ടി കൊണ്ട് പോകാനായിരുന്നു പദ്ധതി.
പക്ഷെ ആദ്യത്തെ ശ്രമം തന്നെ പാളി പോയിരുന്നു. മണിക്കൂറുകൾക്ക് അകം തന്നെ കുഞ്ഞിനെ പോലീസ് കണ്ടെത്തി. വളരെ ദുരൂഹത നിറഞ്ഞ കേസ് കൂടെയായിരുന്നു. പോലീസ് ആദ്യം കുറെ കുഴങ്ങിയെങ്കിലും പിന്നീട തെളിവുകൾ എല്ലാം ശേഖരിച്ചു പ്രതികളെ ജയിലിലാക്കി. ഇപ്പോൾ ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ. കേസിൽ നാലാമതൊരു പ്രതി കൂടിയുണ്ടെന്ന് കുട്ടിയുടെ അച്ഛൻ ഒരു മാദ്ധ്യമത്തോട് പറഞ്ഞെന്ന പ്രചരണത്തിന് പിന്നാലെയാണ് കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് മേധാവി തുടരന്വേഷണം ആവശ്യപ്പെട്ടത്. എന്നാൽ, നിലവിലെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും കുട്ടിയുടെ അച്ഛൻ പിന്നീട് വ്യക്തമാക്കി.
2023 നവംബറിലാണ് ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയത്. പൊലീസ് തെരച്ചിൽ ശക്തമാക്കിയതോടെ ഒരു ദിവസത്തിന് ശേഷം പ്രതികൾ കുട്ടിയെ കൊല്ലത്തെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചു. ചാത്തന്നൂർ സ്വദേശി പത്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവരാണ് കേസിലെ പ്രതികൾ. മുന്ന് പേരും റിമാൻഡിലായി. പിന്നീട് ഉപരിപഠനത്തിനായി അനുപമയ്ക്ക് കോടതി ജാമ്യം നൽകിയിരുന്നു.കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോയതിൽ നാലാമതൊരാൾ കൂടിയുണ്ടെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞത് പരിശോധിക്കുന്നതിനാണ് തുടരന്വേഷണം എന്ന് പൊലീസ് കോടതിയിൽ അറിയിച്ചു.
മകളെ തട്ടിക്കൊണ്ട് പോയത് നാലുപേർ ചേർന്നാണെന്ന് മകൻ പറഞ്ഞ സംശയമാണ് പങ്കുവച്ചത്. തന്റെ വാക്കുകൾ വളച്ചൊടിച്ചെന്നും കുട്ടിയുടെ അച്ഛൻ പറഞ്ഞു. കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് മേധാവി എം എം ജോസാണ് തുടരന്വേഷണ അപേക്ഷ സമർപ്പിച്ചത്. പൊലീസിന്റെ അപേക്ഷ കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.മറ്റ് കുട്ടികളേയും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിന്റെ സൂചന പൊലീസിന് കിട്ടി. നേരത്തെയും ഒറ്റയ്ക്ക് പോകുന്ന കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ആസൂത്രണം ചെയ്തിരുന്നുവെന്ന് നോട്ട് ബുക്കിൽ എഴുതിയിരുന്ന വിവരങ്ങൾ ക്രൈംബ്രാഞ്ചിന് അന്വേഷണത്തിന്റെ ഭാഗമായി കിട്ടിയത്.
കാറിലുണ്ടായിരുന്നത് ഒരു സ്ത്രീയും മൂന്ന് പുരുഷന്മാരുമെന്നാണ് ദൃക്സാക്ഷിയായ സഹോദരന്‍റെ മൊഴി. എന്നാല്‍, തട്ടിക്കൊണ്ടുപോകൽ തടയാനുള്ള ബലപ്രയോഗത്തിനിടയിലെ മാനസികാവസ്ഥയിൽ തോന്നിയതാകാമെന്നാണ് പൊലീസ് പറയുന്നത്, കേസില്‍ അറസ്റ്റിലായ ചാത്തന്നൂര്‍ സ്വദേശി പത്മകുമാര്‍ പൂജപ്പുര ജയിലിലും ഭാര്യ അനിത കുമാരിയും മകൾ അനുപമയും അട്ടക്കുളങ്ങര വനിതാ ജയിലിലുമാണ് തടവിൽ കഴിയുന്നത്.
https://www.facebook.com/Malayalivartha