സയനൈഡ് ഉപയോഗിച്ചുള്ള കൊലപാതകങ്ങൾ... നാല് പേരെ കൊലപ്പെടുത്തിയ കേസിലാണ് ഇപ്പോൾ മൂന്ന് സ്ത്രീകളെ പോലീസ് പിടികൂടി... ലക്ഷ്യം കൈവശമുള്ള ആഭരണങ്ങളും പണവും കൊള്ളയടിക്കുക...
ഒക്ടോബർ 5, 2019. കേരളം അക്ഷരാർത്ഥത്തിൽ ഞെട്ടിയ ഒരു ദിനം. ഒരു കൂട്ടക്കൊലയെ കുറിച്ച് കേരളം ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. ആ കൂട്ടക്കൊലയിലെ മുഖ്യപ്രതി പിടിയിലായ ദിനമായിരുന്നു ഒക്ടോബർ 5. പക്ഷേ ജനങ്ങളുടെയുള്ളിൽ ഒരു കൂട്ടക്കൊല കേസിലെ പ്രതി പിടിയിലായതിൻ്റെ ആശ്വാസമായിരുന്നില്ല.കേരളത്തെ എന്ന് മാത്രമല്ല എല്ലാവരെയും ഒരുപോലെ ഞെട്ടിച്ച അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണ് കൂടത്തായി സൈനയ്ഡ് കൊലപാതകം.പതിനാല് വര്‍ഷം, ആറ് കൊലപാതകങ്ങള്‍, ഏറെ സ്തംഭിപ്പിച്ച കൂടത്തായി കേസിന് സമാനമായ ഒന്ന് കേരളം അന്നുവരെ കണ്ടിട്ടുണ്ടാകില്ല.
ആര്‍ക്കും സംശയത്തിന്റെ ഒരു കണിക പോലും നല്‍കാതെ ഒരു കുടുംബത്തിലെ ആറുപേരെ കൊലപ്പെടുത്തിയ ജോളി ജോസഫ് പിടിയിലാകുന്നതും കേസിന്റെ നാള്‍വഴികളും ഒരു സിനിമാക്കഥ പോലെ തന്നെയായിരുന്നു നാം വായിച്ചറിഞ്ഞത്.എല്ലാവരോടും സ്‌നേഹമുള്ള സ്ത്രീയായിട്ടായിരുന്നു അതുവരെ ജോളിയെ കുടുംബാംഗങ്ങളും അയല്‍വാസികളും മനസിലാക്കിയത്. ആശ്ചര്യമായിരുന്നു. കാരണം ആ കൊലയാളി ഒരു സ്ത്രീയായിരുന്നു. മലയാളികളെ സംബന്ധിച്ച് അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു കാര്യം. പിന്നീടങ്ങോട്ട് വാർത്തകളിലും മറ്റു ചർച്ചകളിലുമൊക്കെ ഈ സംഭവമായിരുന്നു നിറഞ്ഞുനിന്നത്. 14 വർഷത്തിനിടെ കോഴിക്കോട് ജില്ലയിലെ കൂടത്തായിയിൽ ഒരു കുടുംബത്തിലെ ആറ് പേരുടെ കൊലപാതകങ്ങളാണ് നടന്നത്.
ഇപ്പോഴിത് പറയാൻ കാരണം സമാനമായ രീതിയിൽ എന്ന് പറയാൻ കഴിയില്ലെങ്കിലും സ്ത്രീ കുറ്റവാളികളായിട്ടുള്ള സയനൈഡ് ഉപയോഗിച്ചുള്ള കൊലപാതകങ്ങൾ ചെയ്തു കൊണ്ടിരുന്ന മൂന്നുപേരെയാണ് അറസ്റ് ചെയ്തിരിക്കുന്നത് .ആന്ധ്രാപ്രദേശിലെ തെനാലിയില്‍ പരമ്പര കൊലയാളികളായ മൂന്ന് സ്ത്രീകളെ പോലീസ് പിടികൂടി. മദ്യത്തില്‍ സയനൈഡ് കലര്‍ത്തി നാല് പേരെ കൊലപ്പെടുത്തിയ കേസിലാണ് ഇപ്പോൾ മുനഗപ്പ രജനി(40), രജനിയുടെ അമ്മ ജി. രമണമ്മ(60), എം. വെങ്കിടേശ്വരി(32) എന്നിവരെ ഗുണ്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരുടെ കൊലയ്ക്ക് ഇരയായവരിൽ നാലില്‍ മൂന്നുപേരും സ്ത്രീകളാണെന്നും കൊലപാതകത്തിന് ശേഷം ആഭരണങ്ങളും പണവും മറ്റുവിലപ്പിടിപ്പുള്ള വസ്തുക്കളും കൊള്ളയടിക്കുന്നതാണ് ഇവരുടെ രീതിയെന്നും പോലീസ് കണ്ടെത്തി. ഇക്കഴിഞ്ഞ ജൂണില്‍ ഗുണ്ടൂരിലെ വഡ്‌ലമുഡി ഗ്രാമത്തിലെ ക്വാറിക്ക് സമീപം ഒരു സ്ത്രീയുടെ മൃതദേഹം അഴുകിയനിലയില്‍ കണ്ടെത്തിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവം കൊലപാതകമാണെന്നും കൊല്ലപ്പെട്ടത് ഷെയ്ഖ് നാഗൂര്‍ബി എന്ന സ്ത്രീയാണെന്നും കണ്ടെത്തി. ആദ്യ ഘട്ടത്തിൽ പൊലീസിന് തെളിവുകൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. തുടര്‍ന്ന് രണ്ട് പ്രത്യേകസംഘങ്ങളായി പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മൂവര്‍സംഘമാണ് കൊലയ്ക്ക് പിന്നിലെന്ന് തെളിഞ്ഞത്.
https://www.facebook.com/Malayalivartha