റെയില്‍വേ സ്റ്റേഷന്റെ മേല്‍പ്പാലത്തില്‍... നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളില്‍ കണ്ടെത്തി...കുഞ്ഞിനെ പുതപ്പിച്ച തുണിയാണ് തുമ്പാകുന്നത്...പോലീസ് അന്വേഷണം തുടങ്ങി...
റെയില്‍വേ സ്റ്റേഷന്റെ മേല്‍പ്പാലത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളില്‍ കണ്ടെത്തിയ സംഭവത്തില്‍ ചില സൂചനകള്‍ പുറത്ത്. കുഞ്ഞിനെ പുതപ്പിച്ച തുണിയാണ് തുമ്പാകുന്നത്. ഈ തുണി ആശുപത്രിയിലെ തുണിയെന്നാണ് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിഗമനം. കുട്ടിയുടെ രക്ഷിതാക്കളെ ഉറപ്പിക്കാന്‍ സംശയമുള്ളവരെ തിരിച്ചറിഞ്ഞാല്‍ ഡിഎന്‍എ പരിശോധനയും നടത്തും.അതായത് കുട്ടിയെ പ്രസവിച്ചത് ആശുപത്രിയിലാണെന്നാണ് സംശയം. ആശുപത്രിയില്‍ രേഖകളുണ്ടാകും. മൃതദേഹം ഉപേക്ഷിച്ചവരിലേക്ക് എത്താനുള്ള പിടിവള്ളിയായി ഇത് മാറും. കുട്ടിയെ മാസം തികയാതെ പ്രസവിച്ച താണെന്നാണ് സംശയിക്കുന്നത്.
കൂടുതല്‍ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യത്തിലടക്കം വ്യക്തത ലഭിക്കുകയുള്ളു. പോസ്റ്റ് മോര്‍ട്ടം നിര്‍ണ്ണായകമാകും. സിസിടിവി പരിശോധനയും തുടരുകയാണ്. ജനിച്ച് ഒരു ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ മൃതദേഹമാണിതെന്നാണ് സംശയം. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.8.45ഓടെ സുരക്ഷാ ജീവനക്കാര്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. റെയില്‍വേ സ്റ്റേഷന്റെ മദ്ധ്യഭാഗത്തുള്ള മേല്‍പ്പാലത്തില്‍ ലിഫ്റ്റിനോട് ചേര്‍ന്നാണ് ബാഗ് കണ്ടത്. തുടര്‍ന്ന് ശോഭ എന്ന ജീവനക്കാരി ബാഗ് പരിശോധിച്ചു.
.മഞ്ഞ ടർക്കിയിൽ പൊതിഞ്ഞാണ് ചോര കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് റെയിൽവേ സ്റ്റേഷനിലെ ക്ലീനിംഗ് സ്റ്റാഫ്. ആർപിഎഫ് ഉദ്യോഗസ്ഥയുടെ നിർദ്ദേശപ്രകാരമാണ് ബാഗ് തുറന്നതെന്നും ശുചീകരണ തൊഴിലാളി പറഞ്ഞു.പടികൾ തൂക്കുന്നതിനിടയിൽ ലിഫ്റ്റിന്റെ അരികിലായാണ് ബാഗ് കണ്ടത്. അതിന് അടുത്തായി ഒരു പുരുഷനും സ്ത്രീയും കുട്ടിയും ഇരിക്കുന്നുണ്ടായിരുന്നു. അവരുടേതാണോ ബാഗ് എന്ന് തിരക്കിയപ്പോൾ അല്ലെന്ന് അറിഞ്ഞതോടെ ബാഗ് മാറ്റിവച്ചു. കനം തോന്നിയതോടെ അതുവഴി വന്ന ആർപിഎഫ് ഉദ്യോഗസ്ഥയോട് കാര്യം പറഞ്ഞു. തുറന്ന് നോക്കാൻ അവർ നിർദ്ദേശിച്ചു.
https://www.facebook.com/Malayalivartha