സീതാറാം യെച്ചൂരിയുടെ നില ഗുരുതരം ആയി തുടരുകയാണ്...48 മണിക്കൂർ നിർണ്ണായകമെന്നാണ് ഡോക്ടർമാർ...യെച്ചൂരിയെ സന്ദർശിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇന്ന് ഡൽഹിയിലേക്ക് പോകും...
ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള സി.പി.എം ജനറൽ സെകട്ടറി സീതാറാം യെച്ചൂരിയുടെ നില ഗുരുതരം ആയി തുടരുകയാണ് . 48 മണിക്കൂർ നിർണ്ണായകമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം സീതാറാം യെച്ചൂരിയെ നിരീക്ഷിച്ചു.വെന്റിലേറ്ററിൽ കഴിയുന്ന അദ്ദേഹത്തിന് ശ്വാസ തടസമുണ്ടെന്നും ആരോഗ്യനില ഡോക്ടർമാരുടെ സംഘം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സി.പി.എം പ്രസ്താവനയിൽ അറിയിച്ചു.
കടുത്ത പനിയെ തുടർന്ന് ആഗസ്റ്റ് 19നാണ് യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിച്ചത്.ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.പ്രത്യേക ഡോക്ടര്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ് അദ്ദേഹം.എയിംസിലെ മുതിര്‍ന്ന ഡോക്ടര്‍മാരുടെ സംഘം യെച്ചൂരിയുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. മുഖ്യമന്ത്രി പിണറായി വിജയനും എം എ ബേബിയും അടക്കമുള്ളവര്‍ നേരത്തെ യെച്ചൂരിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. 72കാരനായ സീതാറാം യെച്ചൂരി അടുത്തിടെ തിമിര ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.കൃത്രിമ ശ്വാസോച്ഛ്വാസ സഹായക്കോടെയാണ് ചികിത്സ തുടരുന്നതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
നാലുദിവസമായി വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് യെച്ചൂരി ചികിത്സയില്‍ തുടരുന്നത്. ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്നും നിലവില്‍ ഗുരുതരാവസ്ഥയിലാണെന്നാണ് അറിയിച്ചിട്ടുള്ളതെന്നും വാര്‍ത്താക്കുറിപ്പിലുണ്ട്.ഓഗസ്റ്റ് 22-ന് അന്തരിച്ച പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് യെച്ചൂരി ട്വിറ്ററില്‍ ആറു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.വരുന്ന ജമ്മുകശ്മീര്‍ നിയമസഭാ തിരിഞ്ഞെടുപ്പിനായുള്ള സിപിഎം-കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യധാരണയ്ക്ക് ഐകദാര്‍ഡ്യം പ്രഖ്യാപിച്ച് ഓഗസ്റ്റ് 23-ന് വീണ്ടും അദ്ദേഹം എക്‌സില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഓഗസ്റ്റ് 29-നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. തന്റെ അടുത്ത സുഹൃത്തുകൂടിയായ അന്തരിച്ച അബ്ദുള്‍ ഗഫൂര്‍ നൂറാനിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് അദ്ദേഹം എക്‌സില്‍ പോസ്റ്റ്് ചെയ്തിരുന്നു.
എന്നാല്‍ ഓഗസ്റ്റ് 31-ന് അദ്ദേഹത്തിന്റെ ആരോഗ്യനില പൊടുന്നനെ ഗുരുതരമാകുകയായിരുന്നു. ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായതിനേത്തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റുകയും ചെയ്തതായി അന്ന് സിപിഎം പുറത്തുവിട്ട ഔദ്യോഗിക കുറിപ്പില്‍ അറിയിച്ചു. പിന്നീട് സെപ്റ്റംബര്‍ ആറിന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്കു മാറ്റി.യെച്ചൂരിയെ സന്ദർശിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇന്ന് ഡൽഹിയിലേക്ക് പോകും. ഡൽഹിയിലുള്ള പാർട്ടി നേതാക്കളുമായി നിരന്തരം ബന്ധപ്പെട്ടുവരിയാണെന്നും യെച്ചൂരിയുടെ ആരോഗ്യസ്ഥിതി മോശമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
https://www.facebook.com/Malayalivartha