73 വയസുകാരി സുഭദ്രയെ പണത്തിനായി കൊന്ന് കുഴിച്ചു മൂടിയ ക്രൂര ദമ്പതികൾ...ഞെട്ടലോടെ കേരളം...ഈ ഒരു ദൃശ്യം മോഡൽ കൊലപാതകത്തിന് പിന്നിൽ ആരൊക്കെയാണ് പ്രതികൾ...? പ്രതികൾ ഇപ്പോഴും ഒളിവിൽ...
ക്ഷേത്രങ്ങളായ ക്ഷേത്രം മുഴുവൻ തീർത്ഥയാത്ര നടത്തുന്ന 73 വയസുകാരി സുഭദ്ര . നാട്ടുകാരോടും സുഹൃത്തുക്കളോട് എല്ലാം തന്റെ യാത്രയുടെ വിശേഷങ്ങൾ പങ്കുവയ്ക്കും . എല്ലാവരോടും സ്നേഹത്തോടെയും സൗഹൃദത്തോടെയും പെരുമാറുന്ന സുഭദ്ര . എന്നാൽ ഈ സുഭദ്രയെ കാണാതായിട്ട് കുറച്ചു ദിവസങ്ങളായി ..ഒടുവിൽ അന്വേഷിച്ചെത്തിയപ്പോൾ ആലപ്പുഴ: മാരാരിക്കുളം കോര്‍ത്തുശേരി ക്ഷേത്രത്തിനു സമീപത്തു വീടിനോടു ചേര്‍ന്നു കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സുഭദ്രയുടെ മൃതദേഹം. ഒരു നാട് മുഴുവൻ ഞെട്ടലിലാണ് . എന്താണ് സുഭദ്രയ്ക്ക് സംഭവിച്ചത് ? ആരാണ് ഇതിനു പിന്നിൽ ? എന്തിനായിരുന്നു കൊലപാതകം ...ഈ ഒരു ദൃശ്യം മോഡൽ കൊലപാതകത്തിന് പിന്നിൽ പ്രതിയാണോ ? അതോ പ്രതികളോ ?
ഈ കൊലപാതക വാർത്ത ഇൻഡെപ്ത് ആയി പരിശോധിക്കാം...സുഭദ്രയുടെ തിരോധാനത്തിൽ പോലീസ് അന്വേഷണത്തിലേക്ക് വഴിതെളിച്ചത് മകൻ രാജീവിന്റെ സംശയങ്ങൾ ആയിരുന്നു. . സുഭദ്ര പതിവായി യാത്രകൾ നടത്തുമെങ്കിലും അക്കാര്യം മകനോട് കൃത്യമായി പറഞ്ഞതിന് ശേഷം മാത്രമാണ് . എന്നാൽ ഇക്കുറി ഒന്നും പറയാത്തതാണ് സംശയത്തിനിട നൽകിയത്.ഭർത്താവ് മരിച്ച ശേഷം വീട്ടിൽ ഒറ്റയ്ക്ക് ആയിരുന്നു സുഭദ്രയുടെ താമസം . കടവന്ത്ര സ്വദേശിയാണ് സുഭദ്ര. എല്ലാ ദിവസവും വൈകീട്ട് സുഭദ്രയ്ക്ക് ഭക്ഷണവുമായി രാജീവ് വീട്ടിലെത്താറുണ്ട്. ഓഗസ്റ്റ് 3-ന് വൈകീട്ട് 6-ന് ഭക്ഷണവുമായി എത്തിയപ്പോൾ വീട് അടഞ്ഞു കിടക്കുകയായിരുന്നു.രാജീവ് പിറ്റേന്നും ഭക്ഷണവുമായെത്തി. അപ്പോഴും വീട് അടഞ്ഞു തന്നെ.
ഇതോടെ സുഭദ്രയുടെ കൂട്ടുകാരിയും അയൽവാസിയുമായ തേനാംപറമ്പിൽ ഡെയ്സിയുടെ അടുത്തെത്തി കാര്യം പറഞ്ഞിരുന്നു.കരിത്തല റോഡിൽ ചായക്കട നടത്തുന്ന ഡെയ്സി ആ ദിവസത്തെ സംഭവങ്ങൾ ഇപ്പോഴും ഓർക്കുന്നുണ്ട്. സുഭദ്രയെ ആലപ്പുഴയിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ വിവരം അറിഞ്ഞ ഞെട്ടലിലായിരുന്നു ഡെയ്സി.കാണാതാകുന്നതിന് തലേദിവസം ഓഗസ്റ്റ് മൂന്നിന് തന്റെ ചായക്കടയിൽ സുഭദ്ര വന്നിരുന്നുവെന്ന് ഡെയ്സി പറഞ്ഞു. കാഷ് കൗണ്ടറിലിരുന്ന തന്റെ അടുത്ത് കസേരയിട്ടിരുന്ന് സുഭദ്ര ഏറെ നേരം സംസാരിച്ചു. കൂടുതലും പറഞ്ഞത് ക്ഷേത്രങ്ങളെക്കുറിച്ചും അങ്ങോട്ടേയ്ക്കുള്ള യാത്രകളെക്കുറിച്ചുമായിരുന്നു.ഡെയ്സിയുടെ മകൻ ഡിബിനും അന്ന് അവിടെയുണ്ടായിരുന്നു.
സാധാരണ അമ്മയെ കാണാൻ സുഭദ്ര വൈകീട്ടാണ് വരാറുള്ളത്. അന്ന് പകൽ 11 ആയപ്പോൾ സുഭദ്ര വന്നിരുന്നുവെന്നും ഡിബിൻ ഒാർക്കുന്നു. പക്ഷെ പിന്നീട് പോലീസിന്റെ അന്വേഷണം മറ്റൊരു തലത്തിലേക്ക് നീങ്ങുകയായിരുന്നു. ദൂരെയുള്ള ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാറുള്ള സുഭദ്രയെ നാലാം തീയതി രാത്രി 8.30നു ശേഷമാണ് കാണാതായത് . സുഭദ്ര ഒറ്റയ്ക്കായിരുന്നു കടവന്ത്രയിലെ വീട്ടിൽ താമസിച്ചിരുന്നത് . ഇവരെ കാണാൻ ഇടയ്ക്ക് ഒരു സ്ത്രീ വന്നിരുന്നു. അവർക്കൊപ്പമാണ് കൊച്ചിയിൽ നിന്ന് പോയതെന്നും സുഭദ്രയുടെ പക്കൽ സ്വർണവും പണവും ഉണ്ടായിരുന്നുവെന്നുംബന്ധുക്കൾ വ്യക്തമാക്കിയതും പൊലീസിന് സംശയം വർധിപ്പിച്ചു. കാണാതായ ദിവസം ഉച്ചകഴിഞ്ഞ് 3-ന് എറണാകുളം സൗത്ത് കരിത്തല റോഡിലൂടെ ഇവർ സുഹൃത്ത് ശർമിളയ്ക്കൊപ്പം പോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യം കിട്ടിയിരുന്നു.
ഇതോടെയാണ് ശർമിളയ്ക്കൊപ്പമാണ് സുഭദ്ര പോയതെന്ന് പോലീസ് ഉറപ്പിച്ചത്. പതിവായി സാരി ഉപയോഗിക്കുന്ന ഇവർ കാണാതായ ദിവസം ചുരിദാറായിരുന്നു ധരിച്ചിരുന്നത്. തീർഥാടന യാത്രയ്ക്കിടെയാണ് ശർമിളയെ സുഭദ്ര പരിചയപ്പെട്ടതെന്നാണ് വിവരം. പിന്നീട് ആ സുഹൃദ് ബന്ധം ദൃഢമായി. ശർമിള ഇടയ്ക്ക് സുഭദ്രയുടെ വീട്ടിൽ വരുകയും താമസിക്കുകയും ചെയ്യും. തിരിച്ച് സുഭദ്രയും ആലപ്പുഴയിലെ ശർമിളയുടെ വീട്ടിലേക്ക് പോയിരുന്നു.നേരത്തേ ശർമിളയും സുഹൃത്തും ചേർന്ന് കരിത്തല റോഡിനു സമീപം ഹോസ്റ്റൽ നടത്തിയിരുന്നു. ഇതിനുള്ള സാമ്പത്തിക സഹായം ചെയ്തത് സുഭദ്രയായിരുന്നു.സുഭദ്രയുടെ ശരീരം കണ്ടെത്തിയ കോര്‍ത്തുശേരിയിലെ വീട്ടില്‍ വാടകയ്ക്കു താമസിച്ചിരുന്നത് ഈ പറയുമാണ് സുഹൃത്ത് ശര്‍മിളയും ഭർത്താവ് കാട്ടൂര്‍ സ്വദേശി മാത്യൂസുമായിരുന്നു . ഇവരെ കണ്ടെത്താനായിട്ടില്ല. ഓഗസ്റ്റ് 7നു കോര്‍ത്തുശേരിയിലെ കൂലിപ്പണിക്കാരനെക്കൊണ്ട് വീടിനു സമീപത്തു കുഴി എടുത്തെന്നു പൊലീസ് കണ്ടെത്തി.
ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മണ്ണുനീക്കി പരിശോധന ആരംഭിച്ചത്.മക്കളായ രാധാകൃഷ്ണനും രഞ്ജിത്തുമാണ് കൊച്ചിയിൽ നിന്ന് ആലപ്പുഴയിലെത്തിയത്. തുടർന്ന് മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. സുഭദ്രയുടെ കാലിലെ ബാന്റേഡ് ഉൾപ്പടെയാണ് ഇവർ തിരിച്ചറിഞ്ഞത്. മുട്ടുവേദനയ്ക്ക് സുഭദ്ര ബാൻ്റേഡ് ഉപയോഗിച്ചിരുന്നു.ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന സുഭദ്ര സമീപത്തെ കടക്കാർക്കും മറ്റും പണം പലിശയ്ക്ക് കൊടുത്തിരുന്നു. 10,000 മുതൽ ലക്ഷം രൂപയിലധികം വരെ ഓരോരുത്തർക്ക് നൽകും. കടകളിലും മറ്റുമെത്തി അത് പിരിച്ചെടുക്കുമായിരുന്നു. ഇത്തരത്തിൽ സാമ്പത്തിക ഇടപാട് ശർമിളയും കുടുംബവുമായുള്ളതായാണ് പോലീസ് സംശയിക്കുന്നത്.ഏതായാലും പ്രതികൾ ഇവർ തെന്നെയെന്ന് ഉറപ്പിക്കുന്ന തെളിവുകൾ എല്ലാം പൊലീസിന് ലഭിച്ചു കഴിഞ്ഞു . പക്ഷെ പ്രതികളെ ഇതുവരെയായിട്ടും കണ്ടെത്താൻ പോലീസിനെ കൊണ്ട് സാധിച്ചിട്ടില്ല. അവർക്കായുള്ള തിരച്ചിൽ തുടരുകയാണ്...
https://www.facebook.com/Malayalivartha