പുഴക്കടിയിൽ നിന്ന് കൈ കൊണ്ട് തെരഞ്ഞാണ് ലോറിയുടെ ഭാഗം കണ്ടെത്തിയത്; മണ്ണിനടിയിൽ 3 മീറ്റർ ആഴത്തിൽ ചെളിയിൽ പൂണ്ടുപോയ നിലയിലായിരുന്നു ലോറി ; മലയാളി ഡൈവറുടെ വെളിപ്പെടുത്തൽ
ഗംഗാവലി പുഴയിൽ അർജുന് വേണ്ടിയുള്ള തെരച്ചിൽ വലിയൊരു ദൗത്യമായിരുന്നു . ആ ദൗത്യത്തിൽ പങ്കു ചേർന്ന ഡൈവിംഗ് ടീമിലെ മലയാളി ജോമോൻ ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ്. വലിയ വെല്ലുവിളി നേരിട്ടിരുന്നുവെന്ന് ജോമോൻ പറഞ്ഞു. പുഴക്കടിയിൽ നിന്ന് കൈ കൊണ്ട് തെരഞ്ഞാണ് ലോറിയുടെ ഭാഗം കണ്ടെത്തിയത്.
മണ്ണിനടിയിൽ 3 മീറ്റർ ആഴത്തിൽ ചെളിയിൽ പൂണ്ടുപോയ നിലയിലായിരുന്നു ലോറി കിടന്നിരുന്നത്. ലോറി കണ്ടെത്താനായതിൽ ആശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഴ പെയ്ത് വെള്ളം കലങ്ങിയിരുന്നതിനാൽ ഒന്നും കാണാൻ കഴിഞ്ഞില്ല. കൊല്ലം സ്വദേശിയാണ് ജോമോൻ.
ഷിരൂരില്‍ ഗംഗാവലിപ്പുഴയില്‍ നിന്ന് അര്‍ജുന്റെ ലോറി കരയ്ക്ക് കയറ്റി... ക്യാബിനുള്ളില്‍ കൂടുതല്‍ അസ്ഥികളുണ്ടെന്ന് സൂചന...ലോറിക്കകത്ത് നിന്ന് ഇവ പൂര്‍ണമായും ശേഖരിക്കും. ലോറിയുടെ കാബിനുള്ളില്‍ നിന്ന് കിട്ടിയ വസ്ത്രങ്ങള്‍ സഹോദരന്‍ തിരിച്ചറിഞ്ഞു. ഡിഎന്‍എ ഫലം കിട്ടിയാലുടന്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി തുടങ്ങും. അര്‍ജുന്‍ ഉപയോഗിച്ച വസ്തുക്കള്‍ മുഴുവന്‍ ലോറിയില്‍ നിന്ന് തിരികെ വീട്ടിലേക്ക് കൊണ്ടുവരണമെന്നാണ് ഭാര്യ ഷിരൂരിലുള്ള സഹോദരനോട് ആവശ്യപ്പെട്ടത്.
ഷിരൂരില്‍ നിന്ന് അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് തുടക്കമായി. ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. പരിശോധനാ ഫലം വന്നാല്‍ നാളെ തന്നെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറുന്നതാണ്. എത്രയും വേഗം നടപടികള്‍ പൂര്‍ത്തീകരിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. വേഗത്തില്‍ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ് .
https://www.facebook.com/Malayalivartha