നാളെ എഴുന്നേൽക്കരുതെന്ന് വിചാരിച്ചാണ് കിടക്കുന്നത്. മതിയായിട്ടുണ്ട് എനിക്ക് ജീവിച്ച്.'...കോടിയേരി ബാലകൃഷ്ണനെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് വിനോദിനി...
ഈ നിലയ്ക്ക് പോയാൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അവസ്ഥ എന്താകുമെന്നുള്ളത് ഇപ്പോൾ കേരളത്തിലെ ജനങ്ങൾ ഊഹിച്ചു കഴിഞ്ഞു . കുറച്ചു ദിവസമായിട്ട് പി വി അൻവർ എം എൽ എ ഉയർത്തുന്ന ആരോപണങ്ങൾ പാർട്ടിക്ക് മാത്രമല്ല പാർട്ടിയിലെ പല പ്രമുഖരെയും ലക്ഷ്യം വച്ച് കൊണ്ടുള്ളതാണ്. പിണറായി വിജയനെ ചതിയനെന്ന് വിളിച്ച പിവി അന്‍വര്‍ കേരളത്തിന് മുന്നില്‍ അവതരിപ്പിച്ചത് മുഖ്യമന്ത്രിയായ ശേഷം പിണറായിയ്‌ക്കെതിരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങളും ചേര്‍ന്ന കുറ്റപത്രം. കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാര വിവാദവും സ്വര്‍ണ്ണ കടത്തും തുടങ്ങി പിണറായിയെ വെട്ടിലാക്കിയത പലതും വീണ്ടും അന്‍വര്‍ അവതരിപ്പിച്ചു.
കോടിയേരിയുടെ മൃതദേഹം എകെജി സെന്ററിൽ പൊതുദർശനത്തിനു വയ്ക്കാതിരുന്നത് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും യൂറോപ്പിലേക്ക് പോകുന്നതിനു വേണ്ടിയായിരുന്നുവെന്നാണ് അൻവറിന്റെ ആരോപണം. കോടിയേരിയുടെ വിലാപയാത്ര ഒഴിവാക്കിയതിൽ സഖാക്കൾക്ക് വേദനയുണ്ട്. താൻ വാർത്താ സമ്മേളനത്തിനു വരുന്ന സമയത്ത് ഒരു പാർട്ടി സഖാവ് അത് ചൂണ്ടിക്കാട്ടി മെസേജ് അയച്ചെന്നും അൻവർ ആരോപിച്ചതും വലിയ ചർച്ചയായി മാറിയിരിക്കുകയാണ് . മൊത്തത്തിൽ സി പി എം കിടന്ന് പുകയുകയാണ് . ഓരോ ദിവസം കഴിയും തോറും ഓരോ പ്രശ്നങ്ങൾ ആണ് ഉടലെടുത്തു കൊണ്ട് ഇരിക്കുന്നത് . കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓരോ പ്രശ്‌നങ്ങളിലൂടെ കടന്നു പോകുമ്പോള്‍
കോടിയേരി ഉണ്ടായിരുന്നെങ്കില്‍ എന്ന് ജനങ്ങള്‍ ആഗ്രഹിച്ചു പോകുന്നുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി കോടിയേരി ഇപ്പോൾ പറഞ്ഞു കൊണ്ട് രംഗത്ത് വരുന്നതാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. വലിയ പ്രശ്നങ്ങൾ വരുമ്പോൾ അത് ലഘൂകരിച്ച് കൊണ്ടുപോകാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും വിനോദിനി ഒരു മാദ്ധ്യമത്തോട് പറഞ്ഞു.കോടിയേരിയുടെ ഫോൺ ഇപ്പോഴും തന്റെ കൈയിലുണ്ടെന്ന് വിനോദിനി പറയുന്നു. അതിലേക്ക് നൂറ് കണക്കിന് കോളുകൾ വരാറുണ്ട്. ഞങ്ങൾ ഞങ്ങളുടെ സഖാവിനെ ഓർമിക്കുന്നു,
അതുകൊണ്ട് വിളിക്കുന്നുവെന്ന് പറഞ്ഞാണ് ആൾക്കാർ വിളിക്കാറെന്നും അവർ വ്യക്തമാക്കി.മക്കൾക്ക് വേണ്ടി കോടിയേരി പദവി ദുരുപയോഗം ചെയ്തിട്ടില്ലെന്നും വിനോദിനി വ്യക്തമാക്കി. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അർഹിക്കുന്ന ശിക്ഷ അനുഭവിക്കട്ടേയെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ മരണമാണ് തങ്ങൾക്കുണ്ടായ വലിയ നഷ്ടമെന്നും അവർ കൂട്ടിച്ചേർത്തു.കോടിയേരി ബാലകൃഷ്ണൻ അവസാനമായി പറഞ്ഞ കാര്യങ്ങളും വിനോദിനി വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha