നമ്മളുടെ ഭാഗത്താണ് ശരി എന്ന് വരുത്തി തീർക്കാൻ കാണിക്കുന്നതും ഒന്നും പറയാതെ തന്നെ ജീവിതവുമായി മുന്നോട്ട് പോവുന്നതും തമ്മിൽ അന്തരം ഉണ്ട്; ബാലയുടെയും അമൃതയുടെയും മകൾ പാപ്പുവിന്റെ വീഡിയോ വേണ്ടിയിരുന്നില്ല എന്ന് തന്നെ തോന്നി; തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്
നമ്മളുടെ ഭാഗത്താണ് ശരി എന്ന് വരുത്തി തീർക്കാൻ കാണിക്കുന്നതും ഒന്നും പറയാതെ തന്നെ ജീവിതവുമായി മുന്നോട്ട് പോവുന്നതും തമ്മിൽ അന്തരം ഉണ്ട്. ബാലയുടെയും അമൃതയുടെയും മകൾ പാപ്പുവിന്റെ വീഡിയോ വേണ്ടിയിരുന്നില്ല എന്ന് തന്നെ തോന്നി. തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;
സെലിബ്രിറ്റികളുടെ കുടുംബബന്ധങ്ങളിൽ ഉണ്ടാവുന്ന വിള്ളലുകൾ, രക്തബന്ധങ്ങൾ തമ്മിലുള്ള അടുപ്പം, അകൽച്ച ഇവയൊക്കെ പരസ്യമായി പൊതു സമൂഹത്തിന്റെ മുന്നിൽ തുറന്ന് കാണിക്കുന്നത് കൊണ്ട് ആർക്ക് എന്ത് നേട്ടം? ഇത്തരം വിഴുപ്പലക്കലുകൾ കൊണ്ട് നേട്ടത്തെക്കാളേറെ കോട്ടമാണ് അവർക്ക് സമൂഹത്തിൽ ഉണ്ടാവുക. കാരണം സോഷ്യൽ മീഡിയ ജഡ്ജ്മെന്റ് അല്ല ജീവിതം. അവരുടെ ജഡ്ജ്മെന്റ് കൊണ്ട് നിങ്ങൾക്ക് ഒരു ഗുണവും ഇല്ല. മുന്നോട്ട് ജീവിക്കണം എങ്കിൽ നിങ്ങൾ തന്നെ സ്റ്റിയറിങ്ങ് പിടിക്കണം. ആരെയൊക്കെയോ എന്തൊക്കെയോ ബോധ്യപ്പെടുത്തണം എന്ന നിർബന്ധം വേണ്ടുന്നവർക്കാണ് പരസ്യ പ്പെടുത്തൽ വേണ്ടത്.
ഇന്ന് ബാലയുടെയും അമൃതയുടെയും മകൾ പാപ്പുവിന്റെ വീഡിയോ കണ്ടിരുന്നു. കണ്ടപ്പോൾ സങ്കടം തോന്നി. അങ്ങനൊരു വീഡിയോ വേണ്ടിയിരുന്നില്ല എന്ന് തന്നെ തോന്നി. അച്ഛനോട് ആ കുഞ്ഞിന് ഉള്ള ദേഷ്യം, അവളുടെ സങ്കടം ഒക്കെ ഇങ്ങനെ പൊതുസമൂഹത്തിന് മുന്നിൽ തുറന്ന് കാണിച്ചത് കൊണ്ട് എന്താണ് നേട്ടം? ബാല എന്ന മനുഷ്യൻ എന്നോ സ്വയം exposed ആയതാണ്. അയാളിലെ നന്മയും തിന്മയും ഒക്കെ അയാളിലൂടെ തന്നെ നമ്മൾ കണ്ടതുമാണ്. അതേ പോലെ തന്നെ അമൃതയും.!! അരിയാഹാരം കഴിക്കുന്നവർക്ക് നെല്ലും പതിരും ഒക്കെ തിരിച്ചറിയാൻ പറ്റും. നമ്മളുടെ ഭാഗത്താണ് ശരി എന്ന് വരുത്തി തീർക്കാൻ കാണിക്കുന്നതും ഒന്നും പറയാതെ തന്നെ ജീവിതവുമായി മുന്നോട്ട് പോവുന്നതും തമ്മിൽ അന്തരം ഉണ്ട്.
ഇവിടെയാണ് മഞ്ജു വാര്യർ - ദിലീപ്, ഉർവശി - മനോജ് എന്നിവർ കയ്യടി നേടുന്നത്. ഒരിക്കൽ ഒന്നായി ജീവിച്ചവർ പിരിഞ്ഞപ്പോൾ പരസ്പരം കരി വാരി എറിയാതെ അവനവന്റെ വഴികളിലൂടെ പോകുന്നു, മുന്നേറുന്നു. മക്കൾ അവരവർക്ക് ഇഷ്ടം ഉള്ളത് പോലെ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നു. ആരെയും സോഷ്യൽ ജഡ്ജ്മെന്റിനോ വിചാരണയ്‌ക്കോ ഇട്ടു കൊടുക്കാതെ സ്വന്തം പാട് നോക്കി പോകുന്ന മനുഷ്യർ. ഒന്നും അവർ പറഞ്ഞില്ലെങ്കിൽ കൂടി ഊഹോ പോഹങ്ങൾ വച്ച് ഇവരെയൊക്കെ സൈബർ ഇടങ്ങളിൽ പിച്ചിച്ചീന്തുന്ന മനോരോഗികൾക്ക് ക്ഷാമം ഇല്ലാത്തിടത്താണ് ഇങ്ങനൊരു വീഡിയോ. ബാല എന്ന ആൾ ആവട്ടെ കിട്ടുന്ന ഇടങ്ങളിൽ ഒക്കെ പഴയ ബന്ധം വലിച്ചിട്ട് അവരെ നാണം കെടുത്താറുണ്ട്. അയാൾക്ക് ഇനി കുറേ നാൾ സെന്റിമെന്റൽ ഡ്രാമ കളിക്കാനുള്ള source ആവുകയും ചെയ്തു.
സെലിബ്രിറ്റികളുടെ വിവാഹവും ഡിവോഴ്സും ഒക്കെ മറ്റാരെ പോലെ തന്നെയുള്ള സ്വാഭാവിക വിഷയങ്ങൾ മാത്രമാണ്. ഇതൊന്നും പൊതുസമൂഹത്തെ ബാധിക്കുന്ന വിഷയങ്ങൾ അല്ല. പാപ്പുവിനെ അച്ഛൻ സ്നേഹിച്ചാലും ദ്രോഹിച്ചാലും അത് ഈ സമൂഹത്തെ ബാധിക്കുന്ന പ്രശ്നം അല്ല. പാപ്പുവിന്റെ അമ്മയും വീട്ടുകാരും മോളെ സ്വർണ്ണം കൊണ്ട് തുലാഭാരം തൂക്കിയാലും അത് കൊണ്ട് സാധാരണ ജനത്തിന് ഒരു ഗുണവും ഇല്ല. പാപ്പുവിന്റെ അച്ഛൻ ബാലയുടെ സിനിമ അഭിനയം, അതേ പോലെ അമ്മയുടെ സംഗീതം ഇത് രണ്ടും കണ്ടും കേട്ടും മാത്രമാണ് സമൂഹം അവരെ ശ്രദ്ധിച്ചത്. അങ്ങനെയുള്ളവരുടെ കുടുംബത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ എന്തെന്ന് അറിയാൻ ഉള്ള ആകാംഷയ്ക്കപ്പുറം, അവിടെ എന്ത് നെഗറ്റീവ് - പോസിറ്റീവ് സംഭവിച്ചാലും സമൂഹത്തെ അത് ബാധിക്കുന്നില്ല. അതാണ് സത്യം.
Virtual മീഡിയ അല്ല ജീവിതം. ഇൻസ്റ്റാ റീൽസ് അല്ല റിയൽ ലൈഫ്. ഈ നാട്ടിലെ വെറും സാധാരണക്കാരായ മനുഷ്യർക്ക് രണ്ടറ്റം കൂട്ടി മുട്ടിച്ച് ജീവിക്കണം എങ്കിൽ യഥാർത്ഥ ലോകത്ത് ഇറങ്ങി എല്ലു മുറിയെ പണിയെടുത്തേ മതിയാവൂ. സ്വന്തം വീട്ടിലെ പ്രശ്നങ്ങൾ തീർക്കാൻ നെട്ടോട്ടം ഓടുന്ന പാവം മനുഷ്യർക്ക് ബാല ആരുടെ കൂടെ പോയി, അമൃത ആർക്കൊപ്പം ജീവിക്കുന്നു എന്നൊന്നും അറിയേണ്ടത് ഇല്ല. ഈ വീഡിയോയും കുടുംബം വച്ചുള്ള വിഴുപ്പ് അലക്കലും ചാകര ആവുന്നത് ഇത് വച്ച് അന്നം തേടുന്ന യൂ ട്യൂബർമാർക്ക് മാത്രമാണ്. അവർക്ക് രണ്ട് ഇരകളെ കിട്ടി കഴിഞ്ഞു -ബാലയും അമൃതയും. ഇനി കുറേ നാൾ ചേരി തിരിഞ്ഞുള്ള തല്ല് മാത്രം.
എന്റെ മോളെ, ഇന്നലെ വരെ നീ ഉത്തരം കൊടുക്കേണ്ടിയിരുന്നത് നിനക്ക് ചുറ്റിലും ഉള്ള ആ ഒരു ചെറിയ crowd ന് നീയും അച്ഛനും തമ്മിൽ ഉള്ള ഇഷ്ടം -അനിഷ്ടം എന്നിവയെ കുറിച്ചുള്ള ചെറിയ ചോദ്യങ്ങൾ മാത്രമാണ്. പക്ഷേ ഈ ഒരു വീഡിയോ കൊണ്ട് കുഞ്ഞേ നീ ഇനി നേരിടാൻ പോകുന്ന ചോദ്യങ്ങൾ ഒരുപാടാണ്. ഇനി നിന്റെ അച്ഛന്റെയും അമ്മയുടെയും സ്വഭാവത്തെ ഇഴ കീറി പരിശോധിക്കും. അമൃത എങ്ങനെ ഇന്നത്തെ സെലിബ്രിറ്റി അമൃതയായി മാറി എന്നത് തൊട്ട് അവരുടെ ആദ്യ വിവാഹം, പിന്നീട് ഉണ്ടായ ലിവിങ് ടുഗെതർ റിലേഷൻഷിപ്പ് ഒക്കെ ഓഡിറ്റ് ചെയ്യപ്പെടും. ഇനിയാണ് മോളെ നീ ഈ സോഷ്യൽ മീഡിയയെ അറിയുവാൻ പോകുന്നത്. ഇവിടുത്തെ വിചാരണയെ നേരിടാൻ പോകുന്നത്. വേണ്ടിയിരുന്നില്ല മോളെ
https://www.facebook.com/Malayalivartha