കരയുദ്ധത്തിന്റെ പെരുമ്പറ മുഴങ്ങുന്നു; ലെബനന്റെ വടക്കന്‍ അതിര്‍ത്തിയില്‍ ഉടനീളം കൂടുതല്‍ ടാങ്കുകളും കവചിത വാഹനങ്ങളും വിന്യസിച്ച് ഇസ്രായേൽ പ്രതിരോധ സേന
ലെബനന്റെ വടക്കന്‍ അതിര്‍ത്തിയില്‍ ഉടനീളം കൂടുതല്‍ ടാങ്കുകളും കവചിത വാഹനങ്ങളും വിന്യസിച്ച് ഇസ്രായേൽ പ്രതിരോധ സേന. കരയുദ്ധത്തിന്റെ സൂചന നല്‍കിയിരിക്കുകയാണ് ഇസ്രയേല്‍ സൈന്യം . കരവഴി ലെബനനിലേക്ക് അധിനിവേശം നടത്താന്‍ ഇസ്രയേല്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് ഈ വൻ നീക്കം നടത്തിയിരിക്കുന്നത്.
ഹിസ്ബുള്ള റോക്കറ്റ് ആക്രമണം തുടര്‍ന്നാല്‍ ലെബനനും ഗാസയുടെ അതേ അവസ്ഥവരുമെന്നാണ് ഇസ്രയേല്‍ ഉന്നത സൈനികോദ്യോഗസ്ഥർ നൽകുന്ന മുന്നറിയിപ്പ്. ആകാശവും കടലും വഴി ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നുണ്ട്.
കരയുദ്ധത്തിനും തയ്യറായിരിക്കണമെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാല്ലന്റ് മുന്നറിയിപ്പ് നല്‍കി. എന്തായാലും ലബനാനിൽ കരയാക്രമണത്തിനായി ഇസ്രായേൽ എല്ലാവിധ സജ്ജീകരണങ്ങളും തയ്യാറാക്കിയതായാണ് വിവരം.
https://www.facebook.com/Malayalivartha