പിണറായിയുടെ മാഫിയ - ഗുണ്ടാ സംഘത്തിൽ നിന്നും ഒരാൾ പിരിഞ്ഞു - പി സി ജോർജ്
സിപിഐഎം എംഎൽഎയുടെ പ്രസ്താവന കുടി വന്ന സാഹചര്യത്തിൽ പിണറായി വിജയന് അധികാരത്തിൽ തുടരുവാൻ അവകാശമില്ല. എംഎൽഎ ഉയർത്തിയിരിക്കുന്ന ആരോപണങ്ങൾ മുഴുവൻ ശരിയാണ്. വർഷങ്ങൾക്കു മുമ്പ് അതേകാര്യങ്ങൾ തന്നെയാണ് എംഎൽഎയും പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രിക്കും സിപിഐഎം നേത്യത്വത്തിനും എതിരെ വർഷങ്ങളായി നിലനിൽക്കുന്ന ആരോപണങ്ങൾ ശരിവെക്കുന്ന പ്രസ്താവനകൾ നടത്തിയ പി വി അൻവർ എംഎൽഎ എന്തുകൊണ്ട് നേരത്തെ ഈ കാര്യങ്ങൾ ജനങ്ങളോട് പറഞ്ഞില്ല എന്നത് ദുരൂഹത ഉണ്ടാക്കുന്നതാണ്.
എംഎൽഎ എന്ന നിലയിൽ എല്ലാ കാര്യങ്ങളും അറിയാമായിരുന്നിട്ടും പിണറായിക്കും അദ്ദേഹത്തിൻ്റെ ദുഷ് ചെയ്തികൾക്കും സഹായകരമായ നിലപാട് എന്തുകൊണ്ട് സ്വീകരിച്ചു എന്ന് ജനങ്ങളോട് പറയണം. അൻവറിന്റെ തടയണ പ്രശ്നവും, കക്കാടംപൊയിലിലെ പാർക്ക് പ്രശ്നവും ജനങ്ങളിൽ നിന്ന് മറച്ചു പിടിക്കാൻ ഈ ആരോപണങ്ങൾ മതിയാകില്ല. നിയമപരമായി പൊളിച്ചു മാറ്റേണ്ട ഡാമുകൾ പൊളിച്ച് നീക്കി,സർക്കാർ ഭൂമി കൈവശമുണ്ടെങ്കിൽ തിരികെ നൽകിയതിനു ശേഷം ആരോപണം ഉന്നയിച്ചാൽ കേൾക്കാൻ സുഖമുണ്ട്. ഇക്കാര്യങ്ങളിൽ അദ്ദേഹം മാന്യത പുലർത്തുമെന്ന് ഞാൻ കരുതുന്നു.
പി വി അൻവർ എംഎൽഎയുടെ ആരോപണങ്ങൾക്ക് പിന്തുണയുമായി ആദ്യം വന്നത് ഭീകര സംഘടനയായി ലോകം അംഗീകരിച്ച സിമിയുടെ മുൻ നേതാവായിട്ടുള്ള മുൻ മന്ത്രി കെ.റ്റി ജലീലും, പിന്നാലെ മുൻ കൊടുവള്ളി എംഎൽഎ കാരാട്ട് റസാക്കും ആണെന്നത് നിസ്സാര കാര്യമായി ഞാൻ കരുതുന്നില്ല. കേരളത്തിൽ വളരാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന പൊളിറ്റിക്കൽ ഇസ്ലാമിൻ്റെ നീക്കങ്ങളുടെ ഭാഗമാണോ അൻവർ എംഎൽഎയുടെ ഈ നിലപാട് എന്ന് ഞാൻ സംശയിക്കുന്നു. ഈ കാര്യവും അന്വേഷണ വിധേയമാക്കേണ്ടതാണ്.
സ്വർണ്ണ കള്ളക്കടത്ത്, കള്ളപ്പണ ഇടപാട്, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ തുടങ്ങി അതീവ ഗുരുതരമായ രാജ്യദ്രോഹരമായ കുറ്റകൃത്യങ്ങൾ അറിഞ്ഞിട്ടും അത് മറച്ചുവെച്ചത് വഴി ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 239 പ്രകാരം പി. വി അൻവർ എം.എൽ.എ കുറ്റക്കാരനാണ്. ഇക്കാര്യങ്ങളെല്ലാം സിബിഐ അന്വേഷണത്തിലൂടെ മാത്രമേ പുറത്തുകൊണ്ടുവരുവാൻ കഴിയൂ.സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രി തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു.
NB: ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ്റെ പഠന റിപ്പോർട്ട് ശുപാർശകളിൽ സർക്കാർ നടപടി സ്വീകരിക്കണം.
https://www.facebook.com/Malayalivartha