അർജുന് അന്തിമോപചാരം അർപ്പിച്ച് ഉറ്റവരും നാടും നാട്ടുകാരും; മുദ്രാവാക്യ വിളികളോടെ അർജുനെ നാട് ഏറ്റുവാങ്ങി
ഇത് വരെ ഉണ്ടായിട്ടില്ലാത്ത രീതിയിലുള്ള അന്ത്യ യാത്രയാണ് കേരളം കണ്ടത് . അർജുന് അന്തിമോപചാരം അർപ്പിച്ച് നാടും നാട്ടുകാരും അർജുന്റെ ലോറി ഉടമ മനാഫും മുങ്ങൽ വിദഗ്ദൻ മാൽപേയും. അനിയൻ അഭിജിത്തും ബന്ധുക്കളുമാണ് അന്ത്യകർമങ്ങൾ നടത്തിയത്. കുടുംബം അർജുന് അന്ത്യാഞ്ജലി അർപ്പിച്ചു. തുടർന്ന് മൃതദേഹം മുറ്റത്തെ പന്തലിൽ പൊതുദർശനത്തിന് വച്ചു. അർജുന്റെ മൃതദേഹം സംസ്‌കാരത്തിനായി ചിതയിലേക്ക് എടുത്തു. അച്ഛന്റെ വരവ് പ്രതീക്ഷിച്ചിരുന്ന അര്‍ജുന്റെ മകന്‍ കണ്ണീര്‍ക്കാഴ്ചയായി മാറി.
നേതാക്കളും അന്ത്യാഞ്ജലി അർപ്പിച്ചിരുന്നു. കാർവാർ എംഎൽഎ സതീഷ് സെയിൽ, ഈശ്വർ മൽപെ, എം.കെ.രാഘവൻ എംപി, ഷാഫി പറമ്പിൽ എംപി, മന്ത്രി എ.കെ ശശീന്ദ്രൻ, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, അഹമ്മദ് ദേവർകോവിൽ എംഎൽഎ, കെ.എം.സച്ചിൻ ദേവ് എംഎൽഎ, ലിന്റോ ജോസഫ് എംഎൽഎ, മേയർ ബീന ഫിലിപ്പ്, പി.കെ. ഫിറോസ്, കെ.എം.അഭിജിത്ത്, എ. പ്രദീപ് കുമാർ, പി.ഗവാസ് തുടങ്ങിയവർ സ്ഥലത്തുണ്ട്.
മുദ്രാവാക്യം വിളികളോടെയാണ് അർജുനെ നാട് ഏറ്റുവാങ്ങിയത്. ആദ്യം ബന്ധുക്കള്‍ക്ക് മാത്രം കുറച്ച് സമയം അന്ത്യാഞ്ജലി അർപ്പിക്കാൻ സമയം നൽകി. പിന്നീട് നാട്ടുകാർക്കും ആദരമർപ്പിക്കാനായി പൊതുദർശനം. വഴിയിലുടനീളം അർജുന് ആദരം കിട്ടി . വീടിന് സമീപത്തെത്തിയപ്പോൾ പൊലീസിന് ആളുകളെ നിയന്ത്രിക്കേണ്ടി വന്നു. സംസ്കാര ചടങ്ങുകൾ പൂർത്തിയായതോടെ അർജുന് ബാഷ്പാഞ്ജലി നേർന്നിരിക്കുകയാണ്.
https://www.facebook.com/Malayalivartha