പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ കുരുക്ക് മുറുകുന്നു... കക്കാടംപൊയിലിലെ പിവിആര്‍ നാച്ചുറോ പാര്‍ക്കിലെ അനധികൃത തടയണ പൊളിക്കാന്‍...പഞ്ചായത്ത് നടപടികള്‍ തുടങ്ങി... റീ ടെണ്ടര്‍ ക്ഷണിക്കാന്‍ ഭരണസമിതി യോഗം തീരുമാനിച്ചു...
പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ കുരുക്ക് മുറുകുന്നു. സി പി എമ്മിനെതിരെയും പിണറായിക്കെതിരെയും അൻവർ രംഗത്ത് വന്നതോടെ കേരളം രാഷ്ട്രീയത്തിൽ നടക്കുന്നത് വലിയ ചൂടേറിയ ചർച്ചയാണ് . എന്താണ് ഇനി അൻവറിന്റെ നീക്കങ്ങൾ എന്നുള്ളതാണ് എല്ലാവരും ഉറ്റു നോക്കുന്നത്. ഇപ്പോഴിതാ നല്ല എട്ടിന്റെ പണിയുമായി എത്തിയിരിക്കുകയാണ് . പി വി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പിവിആര്‍ നാച്ചുറോ പാര്‍ക്കിലെ അനധികൃത തടയണ പൊളിക്കാന്‍ കൂടരഞ്ഞി പഞ്ചായത്ത് നടപടികള്‍ തുടങ്ങി. അനധികൃത തടയണ പൊളിച്ച് നീക്കാന്‍ റീ ടെണ്ടര്‍ ക്ഷണിക്കാന്‍ ഭരണസമിതി യോഗം തീരുമാനിച്ചു.
സിപിഐഎം നേതൃത്വത്തിലുള്ള പഞ്ചായത്താണ് കൂടരഞ്ഞി. തടയണകള്‍ പൊളിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ട് എട്ട് മാസമായിട്ടും നടപടി എടുത്തിരുന്നില്ല.മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎമ്മിനുമെതിരെ തുടര്‍ച്ചയായി രംഗത്തുവന്നതിന് പിന്നാലെ അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ നടപടികള്‍ തുടരുകയാണ്. അനധികൃതമായി ഫോണ്‍ ചോര്‍ത്തിയെന്ന പരാതിയില്‍ അന്‍വറിനെതിരെ ഇന്നലെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പിവിആര്‍ നാച്ചുറോ പാര്‍ക്കിലെ അനധികൃത തടയണ പൊളിക്കാനുള്ള നീക്കം പഞ്ചായത്ത് ശക്തമാക്കിയത്. തടയണ പൊളിച്ചു നീക്കണമെന്ന് ഇക്കഴിഞ്ഞ ജനുവരി മുപ്പത്തിയൊന്നിന് ഹൈക്കോടതി ഉത്തരവിട്ടതാണ്. മുന്‍ നദീതട സംരക്ഷണ സമിതി ചെയര്‍മാന്‍ ടി വി രാജന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതി ഉത്തരവ്.
എന്നാല്‍ തടയണ പൊളിച്ചു നീക്കാന്‍ നടപടിയുണ്ടായില്ല. മഴ സാധ്യത കണക്കിലെടുത്ത് തടയണ ഉടന്‍ പൊളിച്ചു നീക്കണമെന്ന് ജൂലൈ 31ന് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗും ഉത്തരവിട്ടു. ഇതനുസരിച്ച് പഞ്ചാത്ത് ടെണ്ടര്‍ വിളിച്ചുവെങ്കിലും ആരും പങ്കെടുത്തിരുന്നില്ല.കൂടുതലൊന്നും ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു പഞ്ചായത്തിന്റെ നിലപാട്. ഇതിനിടെ മലപ്പുറം ചീങ്കണ്ണിപ്പാലയില്‍ അന്‍വര്‍ കെട്ടിയ തടയണ പൊളിച്ചു നീക്കുകയും ചെയ്തു. കൂടരണി പഞ്ചായത്ത് മെല്ലെപ്പോക്ക് തുടര്‍ന്നതോടെ വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ അവിടെയും നടപടിയുണ്ടായിരുന്നില്ല.മലപ്പുറം പൊലീസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചുകൊണ്ടാണ് പി വി അന്‍വര്‍ സിപിഐഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ തുറന്ന യുദ്ധത്തിന് തുടക്കമിട്ടത്.
https://www.facebook.com/Malayalivartha