വീട്ടുകാരുടെയും സഹപാഠികളുടെയും പ്രതീക്ഷകളെയും പ്രാര്‍ഥനകളെയും തകർത്ത് സെബിൻഷായുടെയും ദേവനന്ദയുടെയും മൃതദേഹങ്ങൾ...
സ്കൂളിൽ നിന്നും മടങ്ങിയെത്താത്ത കൗമാരാക്കാർക്കായി പൊലീസും നാട്ടുകാരും അന്വേഷണം നടത്തുന്നതിനിടെയാണ് രണ്ട് മൃതദേഹങ്ങൾ ശാസ്താംകോട്ട തടാകത്തിൽ ഒഴുകിനടക്കുന്ന നിലയിൽ കണ്ടെത്തിയത്. പൂയപ്പള്ളി മൈലോട് സ്വദേശി ദേവനന്ദ (17), അമ്പലം കുന്ന് ഷെബിൻ ഷാ (17) എന്നിവരുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് നാട്. എന്താണ് മരണകാരണം എന്ന് ഇനിയും വ്യക്തമായിട്ടില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ടിനും വിശദമായ അന്വേഷണത്തിനും ശേഷം മാത്രമേ പതിനേഴുകാരായ അൺകുട്ടിയുടെയും പെൺകുട്ടിയുടെയും മരണകാരണം വ്യക്തമാകു.
പൂയപ്പള്ളിയിൽനിന്ന് കഴിഞ്ഞ ദിവസമാണ് ഷെബിൻ ഷായേയും ദേവനന്ദയേയും കാണാതായത്. സ്കൂളിൽ പോയ ദേവനന്ദയും ഷെബിൻ ഷായും തിരികെ വീട്ടിലെത്തിയില്ലെന്ന് കാണിച്ച് ഇരുവരുടെയും മാതാപിതാക്കൾ പൂയപ്പള്ളി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് വിവിധയിടങ്ങളിൽ പരിശോധന നടത്തിയിരുന്നെങ്കിലും ഇരുവരുടെയും പക്കൽ ഫോണില്ലാത്തതിനാൽ കണ്ടെത്താനായിരുന്നില്ല.
തുടർന്ന് വെള്ളിയാഴ്ച രാവിലെ മൃതദേഹങ്ങൾ തടാകത്തിൽ കണ്ടെത്തുകയായിരുന്നു. ഒഴുകി നടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. കൊട്ടാരക്കര ബോയ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് ഷെബിൻ ഷാ. ഓടനാവട്ടം K.R.G.P.M. സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായിരുന്നു ദേവനന്ദ.
വീട്ടുകാരുടെയും സഹപാഠികളുടെയും പ്രതീക്ഷകളെയും പ്രാര്‍ഥനകളെയും തകര്‍ത്താണ് സെബിൻഷായുടെയും ദേവനന്ദയുടെയും മൃതദേഹങ്ങൾ ശാസ്താംകോട്ട തടാകത്തിൽ നിന്ന് കണ്ടെടുത്തത്. സാധാരണ ഗതിയില്‍ ദേവസ്വം ബോർഡ് കോളജിന് തൊട്ട് താഴെയുള്ള കായൽക്കടവിൽ പകൽ സമയത്ത് ആളനക്കം ഉണ്ടാകാറുള്ളതാണ്. നിര്‍ഭാഗ്യവശാല്‍ സെബിൻഷായും ദേവനന്ദയും ഇവിടേക്ക് എത്തുന്നത് ആരും കണ്ടിരുന്നില്ല. ശാസ്താംകോട്ട തടാകത്തിൽ നിന്ന് കണ്ടെത്തിയ ഇരുവരുടെയും സ്കൂൾ ബാഗിൽ വീട്ടിൽ നിന്ന് കൊടുത്തുവിട്ട ഭക്ഷണം കഴിക്കാതെ അവശേഷിച്ചിരുന്നു. കുട്ടികളെ കാണാതായെങ്കിലും ഇരുവരും ഒരുമിച്ചാണ് പോയതെന്ന് ആദ്യം ആരും കരുതിയിരുന്നില്ല.
രണ്ടുപേരുടെയും ബന്ധുക്കളും അയല്‍വാസികളും വെവ്വേറെയാണ് തിരച്ചിലും നടത്തിയത്. കുട്ടികള്‍ പോകാനിടയുള്ള സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചു. പക്ഷേവിവരമൊന്നും ലഭിച്ചില്ല. കുട്ടികളെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കള്‍ പിന്നീട് പൊലീസില്‍ പരാതികളും നല്‍കി. ദേവനന്ദയുടെ അമ്മയാണ് ആദ്യം പരാതിയുമായി പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലെത്തിയത്. തുടർന്നാണ് സെബിൻഷായെയും കാണാനില്ലെന്ന് അറിയുന്നത്.
വ്യാഴാഴ്ച രാവിലെ എട്ട് മണി കഴിഞ്ഞ് പൂയപ്പള്ളി ജംഗ്ഷനിലെത്തിയ ദേവനന്ദയും ഷെബിന്‍ഷായും ഒരുമിച്ച് കൊട്ടാരക്കര വഴി ശാസ്താംകോട്ടയിലേക്ക് പോയെന്ന് സിസിടിവി ക്യാമറകളിൽ നിന്ന് വ്യക്തമായിരുന്നു. പൊലീസ് അന്വേഷണം നടക്കുന്ന ഘട്ടത്തിലാണ് തടാകത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയ വിവരം നാട്ടുകാരില്‍ ചിലര്‍ പൊലീസിനെ അറിയിച്ചത്. തടാകക്കരയില്‍ കണ്ട സ്കൂള്‍ബാഗുകളിലുണ്ടായിരുന്ന ഐഡന്‍റിറ്റി കാര്‍ഡുകളില്‍ നിന്നാണ് ഇവര്‍ ദേവനനന്ദയും സെബിന്‍ഷായുമാണെന്ന് തിരിച്ചറിഞ്ഞത്.
ഇരുവരും പത്താം ക്ലാസില്‍ മൈലോട് എച്ച്.എസിൽ ഒരുമിച്ചാണ് പഠിച്ചത്. മരിച്ച വിദ്യാര്‍ഥികള്‍ പഠനത്തില്‍ സമര്‍ഥരായിരുന്നു. അതുകൊണ്ടുതന്നെ അധ്യാപകര്‍ക്ക് ഇവരോട് വല്ലാത്ത വൈകാരിക ബന്ധവുമുണ്ടായിരുന്നു. സഹപാഠികള്‍ക്കും ടീച്ചര്‍മാര്‍ക്കും ഇവരുടെ മരണവാര്‍ത്ത ഇതുവരെ ഉള്‍ക്കൊള്ളാനായിട്ടില്ല. രക്ഷിതാക്കൾക്കും ബന്ധുക്കൾക്കും പുറമേ നാട്ടുകാരും സഹപാഠികളുമെല്ലാം ഇരുവർക്കുമായുള്ള തെരച്ചിലിലായിരുന്നു.
സെബിൻ ഷായും ദേവനന്ദയും ക്ലാസ് കട്ടുചെയ്യുകയോ, അനാവശ്യമയി അവധിയെടുക്കുകയോ ചെയ്യുന്നവരായിരുന്നല്ല. ഹയര്‍സെക്കന്‍ഡി രണ്ടുസ്കൂളുകളിലായിരുന്നെങ്കിലും ഇവര്‍ ഇടയ്ക്ക് കണ്ടുമുട്ടാറുമുണ്ടായിരുന്നു. സ്കൂളില്‍ എത്താതിരുന്നപ്പോള്‍ അസുഖമെന്തെങ്കിലുമായിരിക്കുമെന്നാണ് കൂട്ടുകാരും അധ്യാപകരും കരുതിയത് പക്ഷെ പതിവ് സമയം കഴിഞ്ഞിട്ടും വീട്ടിൽ തിരികെയെത്താതായതോടെയാണ് മാതാപിതാക്കള്‍ ഇവരുടെ കൂട്ടുകാരെ ബന്ധപ്പെട്ടത്. അപ്പോഴാണ് ഇരുവരും സ്കൂളില്‍ വന്നിട്ടില്ലെന്ന് അറിയുന്നത്. കുട്ടികള്‍ സ്കൂളില്‍ എത്തിയില്ല എന്നത് രക്ഷിതാക്കൾക്ക് ആദ്യം വിശ്വസിക്കാനുമായില്ല.
പിന്നീട് വീട്ടുകാര്‍ അധ്യാപകരുമായും ബന്ധപ്പെട്ടു. കുട്ടികള്‍ എത്തിയില്ലെന്ന് ഇരുസ്കൂളുകളിലെയും അധ്യാപകരും ഉറപ്പിച്ചതോടെ എല്ലാവരും ആശങ്കയിലായി നാടാകെ തെരഞ്ഞു. ഇരുവരുടെയും ചിത്രങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. പക്ഷെ എല്ലാവരുടെയും ഹൃദയം തകർത്ത് ഇരുവരുടെയും മരണവാര്‍ത്തയാണ് ഒടുവില്‍ പുറത്തുവന്നത്. പൊലീസ് നടപടികള്‍ പൂര്‍ത്തീകരിച്ച് ചെങ്കൂർ ജമാഅത്ത് പള്ളിയിൽ സെബിൻഷായുടെ കബറടക്കി. ദേവനന്ദയുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
https://www.facebook.com/Malayalivartha