പാറ പുറംപോക്കെന്ന് സര്‍ക്കാര്‍ അടയാളപ്പെടുത്തിയിരിക്കുന്ന ഭൂമി കയ്യേറാന്‍ സര്‍ക്കാര്‍ തന്നെ കൂട്ടു നിന്നു; സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റമാണ് ചൊക്രമുടിയില്‍ നടന്നിരിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റമാണ് ചൊക്രമുടിയില്‍ നടന്നിരിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;- പാറ പുറംപോക്കെന്ന് സര്‍ക്കാര്‍ അടയാളപ്പെടുത്തിയിരിക്കുന്ന ഭൂമി കയ്യേറാന്‍ സര്‍ക്കാര്‍ തന്നെ കൂട്ടു നിന്നിരിക്കുകയാണ്. റവന്യൂ വകുപ്പ് ഭരിക്കുന്ന കക്ഷിയുടെ നേതാക്കളുടെ ഒത്താശയോടെയാണ് ഈ കയ്യേറ്റം. ഡേറ്റ് ഇല്ലാതെ റവന്യൂ മന്ത്രിക്ക് ലഭിച്ച കത്താണ് ഈ കുഴപ്പങ്ങള്‍ക്കെല്ലാം കാരണമെന്ന് ഐ.ജിയുടെ റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നുണ്ട്. കത്തിന്റെ അടിസ്ഥാനത്തിലാണ് 354 ഹെക്ടര്‍ സ്ഥലം ക്രമപ്പെടുത്തിയെടുത്തത് എന്നും വി ഡി സതീശൻ പറഞ്ഞു.
സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് പാറകള്‍ പൊട്ടിക്കുകയും നീര്‍ച്ചാലുകള്‍ തടസപ്പെടുത്തുകയും ചെയ്തു. വരയാടുകള്‍ പോലുള്ള സംരക്ഷിത മൃഗങ്ങള്‍ എത്തുന്നതും നിലക്കുറിഞ്ഞി പോലുള്ള സംരക്ഷിത ചെടികള്‍ വളരുന്നതും ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ റെഡ് സോണില്‍ ഉള്‍പ്പെട്ടതുമായ സ്ഥലമാണ് കൈയ്യേറിയത്. ഒരിക്കലും തൊടാന്‍ പാടില്ലാത്ത സ്വാഭാവികമായ പ്രദേശമാണ് സര്‍ക്കാരിന്റെ അനുമതിയോടും ഉന്നത നേതാക്കളുടെ ഒത്താശയോടെയും കയ്യേറിയത് എന്നും വി ഡി സതീശൻ പറഞ്ഞു..
മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള രീതിയിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടന്നിരിക്കുന്നത്. ഐ.ജി റിപ്പോര്‍ട്ട് നല്‍കിയിട്ടും സര്‍ക്കാര്‍ ചെറുവിരല്‍ അനക്കിയിട്ടില്ല. സി.പി.ഐ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്ക് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം തന്നെ പാര്‍ട്ടിക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നിട്ടും ഒരു അനക്കവുമില്ല. ഇക്കാര്യത്തില്‍ റവന്യൂ മന്ത്രിക്ക് ഉത്തരവാദിത്തമുണ്ട് എന്നും വി ഡി സതീശൻ പറഞ്ഞു..
https://www.facebook.com/Malayalivartha