മയക്ക് മരുന്ന് സംഘം അഭിഭാഷകനെ ആക്രമിച്ച സംഭവം: പ്രതികൾക്ക് ജാമ്യം നൽകണം എന്ന് വാദിച്ച് പബ്ലിക് പ്രോസിക്കുട്ടർ
തിരുവനന്തപുരം വഞ്ചിയൂർ ജില്ലകോടതിയിലെ സീനിയർ അഭിഭാഷകനെ മയക്ക്മരുന്ന് സംഘം ആക്രമിക്കുകയും ഓഫീസ് അടിച്ചു തകർക്കുകയും ചെയ്ത സംഭവത്തിൽ പ്രതികൾ തിരുവനതപുരം ജില്ലാ സെഷൻസ് ജഡ്ജ് ബാലകൃഷ്ണന് മുൻപിൽ ജാമ്യപേക്ഷ സമർപ്പിച്ചിരുന്നു. ഇന്ന് കോടതി ഈ ജാമ്യപേക്ഷ പരിഗണിച്ച സമയം പ്രതിഭാഗം അഭിഭാഷകൻ വാദം ആരംഭിക്കും മുൻപ് തന്നെ ജില്ലാ ഗവണ്മെന്റ് പ്ലീഡറും പബ്ലിക് പ്രോസീക്യൂട്ടറുമായ ടി. ഗീന കുമാരി പ്രതികൾക്ക് ജാമ്യം അനുവദിക്കണമെന്ന് കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് പ്രോസിക്കുട്ടറുടെ വിചിത്ര നടപടിയിൽ എന്ത് കൊണ്ടാണ് ജാമ്യം അനുവദിക്കാൻ ആവശ്യപ്പെട്ടത് എന്ന ചോദ്യത്തിന് പബ്ലിക് പ്രോസിക്കൂട്ടർക്ക് മറുപടി ഇല്ലായിരുന്നു.
തുടർന്ന് ആക്രമിക്കപ്പെട്ട അഭിഭാഷകന് വേണ്ടി ഹാജരായ അഭിഭാഷകൻ ജാമ്യപേക്ഷയെ എതിർത്തതിനെ തുടർന്ന് കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റി. DYFI വഞ്ചിയൂർ ബ്രാഞ്ച് ഭാരവാഹിയായ വഞ്ചിയൂർ സ്വദേശിയുടെ നേതൃത്വത്തിൽ രാത്രി കാലങ്ങളിൽ കോടതി പരിസരത്തും മറ്റും മയക്ക് മരുന്ന് വിൽപ്പന സജീവമാണെന്ന് ആരോപണം ഉണ്ടായിരുന്നു.
ടി സംഘം ജില്ലാ കോടതി ഗേറ്റും അടിച്ചു തകർത്ത സംഭവം ഉണ്ടായിരുന്നു. ഈ സംഭവത്തിൽ ഉൾപ്പെട്ട മയക്കുമരുന്ന് വിൽപ്പനക്കാരായ സംഘമാണ് ഇപ്പോൾ അഭിഭാഷകനെ ആക്രമിച്ചതും. വിഷയത്തിൽ ഇടത്പക്ഷ അനുകൂല സംഘടന ഭരിക്കുന്ന ബാർ അസോസിയേഷൻ ഇതുവരെയും ഇടപ്പെട്ടിട്ടില്ല. തിരുവനന്തപുരം ബാറിലെ അഭിഭാഷകർക്കിടയിൽ കടുത്ത ചേരിതിരിവുണ്ടെന്നും ആക്ഷേപമുണ്ട്.
https://www.facebook.com/Malayalivartha