മുണ്ടക്കൈ ദുരന്തത്തിലെ ചെലവ്...കോടതിയും വടിയെടുത്ത് രംഗത്തെത്തി..ചെലവഴിച്ച തുകയുടെ എസ്റ്റിമേറ്റ് കണക്കിന്‍റെ മാനദണ്ഡം സര്‍ക്കാര്‍ അറിയിക്കണമെന്ന് ഹൈക്കോടതി...
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ രക്ഷാപ്രവർത്തനങ്ങൾക്കായി സംസ്ഥാനസർക്കാർ തയാറാക്കിയ എസ്റ്റിമേറ്റ് കണക്കുകൾ പുറത്ത് വന്നിരുന്നു . സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മാനദണ്ഡ പ്രകാരം, തയാറാക്കിയിരിക്കുന്ന കണക്കുകളിൽ തുക പെരുപ്പിച്ച് കാണിച്ചിരിക്കുകയാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. ദുരന്തത്തിൽ മരിച്ചവരിൽ ഒരാളുടെ മൃതദേഹം സംസ്കരിക്കാൻ 75,000 രൂപ, ദുരന്ത ബാധിത പ്രദേശത്തേക്ക് വളണ്ടിയർമാരെയും മറ്റും എത്തിക്കാൻ നാലു കോടി രൂപ എന്നിങ്ങനെയാണ് രേഖയിൽ കാണിച്ചിട്ടുള്ളത്.
വയനാട് ദുരന്തനിവാരണത്തിലും സിപിഎം സർക്കാർ തട്ടിപ്പ് കാണിച്ചുവെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന വിമർശനം. അതേസമയം, 90 ദിവസത്തേക്ക് തിരച്ചിൽ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ, ക്യാമ്പുകൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ തുടരാൻ സാധ്യതയുണ്ടെങ്കിൽ എത്ര ചെലവ് വരും എന്ന എസ്റ്റിമേറ്റ് അടങ്ങിയ മെമ്മോറാണ്ടം ആണിതെന്നാണ് ഔദ്യോഗിക വിശദീകരണം. വയനാട് ദുരന്തത്തിൽ കേരള സർക്കാർ സ്വീകരിച്ച നടപടികൾ, ഉണ്ടായ നഷ്ടങ്ങൾ, ചെലവാകുമെന്ന് കരുതുന്ന തുക, ഉൾപ്പെടെ വിശദവിവരങ്ങൾ അടങ്ങിയതാണ് മെമ്മോറാണ്ടം.
എന്നാൽ വിവാദമായതിന് പിന്നാലെ കോടതിയും വടിയെടുത്ത് രംഗത്തെത്തി . വയനാട് ഉരുള്‍പൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ച തുകയുടെ എസ്റ്റിമേറ്റ് കണക്കിന്‍റെ മാനദണ്ഡം സര്‍ക്കാര്‍ അറിയിക്കണമെന്ന് ഹൈക്കോടതി.വയനാട് ഉരുൾപ്പൊട്ടൽ ദുരന്തം സംബന്ധിച്ച കേസ് ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാരിന് നല്‍കിയത്. ചെലവഴിച്ച തുകയെന്ന പേരിൽ വ്യാപക പ്രചരണമുണ്ടായെന്ന് സർക്കാർ കോടതിയില്‍ പറഞ്ഞു,
എസ്റ്റിമേറ്റ് തുക കണക്കാക്കുമ്പോൾ എങ്ങനെ തുക വകയിരുത്തുമെന്നത് കൃത്യമായി വേണ്ടതാണെന്ന് കോടതി പറഞ്ഞു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നും പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും സഹായം ലഭ്യമാക്കാൻ നിർദേശിക്കണമെന്ന് അമിക്കസ് ക്യൂറി കോടതിയോട് അഭ്യര്‍ത്ഥിച്ചു.മുണ്ടക്കെ ദുരന്തത്തിലെ 359 മൃതദേഹങ്ങൾ സംസ്കരിക്കാൻ 2.76 കോടി രൂപ ചെലവ് കണക്കാക്കി സർക്കാർ. ഒരു മൃതദേഹം സംസ്കരിക്കാൻ 75,000 രൂപ ചെലവ് പ്രതീക്ഷിക്കുന്നതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.
https://www.facebook.com/Malayalivartha