രാത്രിയിൽ കൃഷി നശിപ്പിക്കാനെത്തിയ കാട്ടുപന്നിക്കൂട്ടം കൂട്ടത്തോടെ കിണറ്റിൽ വീണു...കിണറ്റിൽ വെച്ചു തന്നെ ഓരോ പന്നികളെയായി വെടിവെച്ചു കൊന്നു...പിന്നീട് പുറത്തെടുക്കുകയുമാണ് ചെയ്തത്...
ചിലയിടങ്ങളിൽ എല്ലാം കാട്ടുപന്നി ശല്യം രൂക്ഷമാകുന്നതിന്റെയും . കൃഷി നാശം വ്യാപകമാവുന്നതിന്റെയും വാർത്തകൾ എപ്പോഴും വരാറുള്ളതാണ് . ഇപ്പോഴിതാ പാലക്കാട് രാത്രിയിൽ കൃഷി നശിപ്പിക്കാനെത്തിയ കാട്ടുപന്നിക്കൂട്ടം കൂട്ടത്തോടെ കിണറ്റിൽ വീണു. പാലക്കാട് എലപ്പുള്ളി കാക്കത്തോട് സ്വദേശി ബാബുരാജിന്റെ വീട്ടിലെ കിണറ്റിലാണ് കാട്ടുപന്നിക്കൂട്ടം വീണത്. പ്രദേശത്ത് രാത്രിയിൽ തീറ്റ തേടിയിറങ്ങുന്ന പന്നികൾ കൃഷിനാശിപ്പിക്കുന്നത് പതിവാണ്. തീറ്റ തേടി നടക്കുന്നതിനിടെ ഇവ കിണറ്റിൽ വീണതാകാമെന്നാണ് നിഗമനം.അഞ്ച് പന്നികളാണ് കിണറ്റിനുളളിൽ ഉണ്ടായിരുന്നത്. രാവിലെയാണ് വീട്ടുകാരും നാട്ടുകാരും പന്നികൾ കിണറ്റിൽ അകപ്പെട്ടത് അറിഞ്ഞത്.
പുലർച്ചെ കിണറ്റിൽ നിന്നും വലിയ ശബ്ദം കേട്ടാണ് വീട്ടുകാർ ചെന്ന് നോക്കിയത്. അപ്പോഴാണ് പന്നികളെ കൂട്ടത്തോടെ കിണറ്റിൽ കണ്ടത്. തുടർന്ന് അയൽവാസികളെയും നാട്ടുകാരെയും വനംവകുപ്പിനെയും അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പന്നികളെ പുറത്തെടുക്കാൻ നീക്കം നടത്തിയെങ്കിലും വിജയിച്ചില്ല.ഇതിനിടെ ഇവയെ ജീവനോടെ പുറത്തുവിട്ടാൽ വീണ്ടും കൃഷി നശിപ്പിക്കുമെന്നും ജനജീവിതത്തിന് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടി നാട്ടുകാരും രംഗത്തെത്തി. തുടർന്നാണ് ഇവയെ വെടിവെച്ച് കൊല്ലാൻ തീരുമാനിച്ചത്. പഞ്ചായത്തിന്റെ നിർദ്ദേശം ലഭിച്ചതോടെ വനം വകുപ്പും അനുമതി നൽകി. തുടർന്ന് വനംവകുപ്പു തന്നെ ഷൂട്ടർമാരെ എത്തിച്ച് വെടിവെയ്‌ക്കുകയായിരുന്നു.
കിണറ്റിൽ വെച്ചു തന്നെ ഓരോ പന്നികളെയായി വെടിവെച്ചു കൊല്ലുകയും പിന്നീട് പുറത്തെടുക്കുകയുമാണ് ചെയ്തത്.വെടിവെച്ച് കൊന്ന ശേഷം വനം വകുപ്പ് ഉദ്യോഗസ്ഥർ കിണറിന്റെ പകുതി വരെയിറങ്ങി പ്ലാസ്റ്റിക് കയറിൽ കുരുക്കിട്ട് പിടിച്ചാണ് ഇവയെ പുറത്തെത്തിച്ചത്. പന്നികൾ കിണറ്റിലകപ്പെട്ടതറിഞ്ഞ് പ്രദേശവാസികളും സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. ഇവരെ കിണറിന്റെ സമീപത്ത് നിന്നും നീക്കിയ ശേഷം വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് അധികൃതരുടെയും സാന്നിധ്യത്തിലായിരുന്നു പന്നികളെ വെടിവെച്ചത്.ആദ്യം ഒരു പന്നിയെയും പിന്നീട് മറ്റുള്ളവയെയും ഓരോന്നായി വെടിവെച്ച് കൊല്ലുകയായിരുന്നു.
കഴിഞ്ഞ കുറച്ചു ആഴ്ചകൾക്ക് മുൻപാണ്സംസ്ഥാനത്ത് കാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ അവയെ വെടിവെയ്ക്കാന്‍ വൈദഗ്ധ്യമുള്ളവരെ ഉള്‍പ്പെടുത്തി പ്രത്യേക പാനല്‍ രൂപീകരിക്കാനും അവയുടെ പ്രവര്‍ത്തനം ഫലപ്രദമായി നടപ്പിലാക്കാനും തീരുമാനമായി. വനം മന്ത്രി എ കെ ശശീന്ദ്രന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.
https://www.facebook.com/Malayalivartha