സുരേഷ് ഗോപിക്കെതിരായി ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് അഭിഭാഷകന്‍; അപമര്യാദയായി പെരുമാറി എന്ന കേസില്‍ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി കേന്ദ്രമന്ത്രി സുരേഷ് ഗോപി...
മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസില്‍ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിക്കും. ജാമ്യ നടപടികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി സുരേഷ് ഗോപി ഇന്നലെ രാവിലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് നാല് കോടതിയിൽ ജഡ്ജി പി.അഞ്ജലിക്കു മുന്നിൽ ഹാജരായിരുന്നു. സുരേഷ് ഗോപിക്കെതിരായി ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് അഭിഭാഷകന്‍ കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കഴിഞ്ഞ ഒക്‌ടോബർ 27നു രേവതി പട്ടത്താനം ഉദ്ഘാടനം ചെയ്യാൻ കോഴിക്കോട്ടെത്തിയ സുരേഷ് ഗോപിയെ മാധ്യമപ്രവർത്തകർ കാണുന്നതിനിടെ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്നാണു കേസ്. ഇന്നലെയാണ് കേസ് പരിഗണിക്കാനിരുന്നതെങ്കിലും ഇന്നലെ തന്നെ സുരേഷ് ഗോപി കോടതിയിൽ ഹാജരാവുകയായിരുന്നു. തുടർന്ന് കേസ് ഒരു ദിവസം നേരത്തെ പരിഗണിക്കാൻ അപേക്ഷ നൽകി. ഇന്നലെ അരുണാചൽപ്രദേശിൽ എത്തേണ്ടതിനാണ് കേസ് നേരത്തെ പരിഗണിക്കാൻ അപേക്ഷ നൽകിയത്.
സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ബാബുവും സുഭാഷ് ബാബുവിന്റെ ഭാര്യ റാണിയുമാണ് ജാമ്യക്കാരായെത്തിയത്. കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നതടക്കമുള്ള നടപടികളാണ് ഇനിയുണ്ടാകുക. ഹൈക്കോടതി തുടർ നടപടികൾ തടഞ്ഞില്ലെങ്കിൽ നേരിട്ടു കോടതിയിൽ ഹാജരാകുന്നതിൽ ഇളവിന് അപേക്ഷ നൽകും. ജനുവരി 17-നാണ് കേസ് വീണ്ടും പരിഗണിക്കുക. അതിന് മുമ്പ് ഹൈക്കോടതിയെ സമീപിക്കുമെന്നും അഭിഭാഷകന്‍ ബി.എന്‍. ശിവശങ്കരന്‍ അറിയിച്ചു. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നാലില്‍ ബുധനാഴ്ചയാണ് സുരേഷ് ഗോപി ഹാജരായത്. നേരത്തെ മുന്‍കൂര്‍ ജാമ്യത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.
ജാമ്യനടപടികള്‍ പൂര്‍ത്തികരിക്കുന്നതിന്റെ ഭാഗമായാണ് സുരേഷ് ഗോപി ബുധനാഴ്ച കോടതിയില്‍ ഹാജരായത്. സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിയും ഭാര്യയും ജാമ്യം നിന്നു. കേസ് ഫ്രെയിം ചെയ്യുന്ന മുറയ്ക്ക് ഓപ്പണ്‍ കോടതിയില്‍ ഹാജരാവുമ്പോള്‍ കുറ്റപത്രം അടക്കം വായിച്ച് കേള്‍പ്പിക്കും. കേസില്‍ നേരത്തെ സുരേഷ് ഗോപി സമൂഹമാധ്യമങ്ങളിലൂടെ ഖേദപ്രകടനം നടത്തിയിരുന്നു. എന്നാല്‍ അത് നിരാകരിച്ചാണ് മാധ്യമ പ്രവര്‍ത്തക പോലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ഒക്ടോബര്‍ 27-ന് എരഞ്ഞിപ്പാലത്തെ സ്വകാര്യ ഹോട്ടലില്‍വച്ച് ലോക്സഭാ തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ അഭിപ്രായം തേടുന്നതിനിടെയായിരുന്നു പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. അതിനിടെയായിരുന്നു പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ അനുവാദമില്ലാതെ സുരേഷ് ഗോപി കൈവെയ്ക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തക ഒഴിഞ്ഞുമാറിയെങ്കിലും സുരേഷ് ഗോപി വീണ്ടും കൈവെച്ചു. ഈ ഘട്ടത്തില്‍ മാധ്യമപ്രവര്‍ത്തക സുരേഷ് ഗോപിയുടെ കൈ തട്ടിമാറ്റി തന്റെ നീരസം അറിയിച്ചിരുന്നു. പിന്നാലെ സംഭവത്തില്‍ വിശദീകരണവുമായി സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. വാത്സല്യപൂര്‍വ്വമായിരുന്നു തന്റെ പെരുമാറ്റമെന്നായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം. മാധ്യമ പ്രവര്‍ത്തകയ്ക്ക് എന്തെങ്കിലും തരത്തിലുള്ള വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, സുരേഷ് ഗോപിയുടെ വാദം തള്ളിയ മാധ്യമ പ്രവര്‍ത്തക പരാതിയുമായി മുന്നോട്ടുപോകുകയായിരുന്നു.
സുരേഷ് ഗോപി സ്ത്രീത്വത്തെ അപമാനിച്ചുവെന്നും മോശം ഉദ്ദേശത്തോടെ പെരുമാറിയെന്നുമായിരുന്നു മാധ്യമ പ്രവര്‍ത്തക കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയത്. തുടര്‍ന്ന് സുരേഷ് ഗോപിക്കെതിരെ ഐപിസി 354, കേരള പൊലീസ് ആക്ട് 119 എ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. മാധ്യമപ്രവര്‍ത്തകയ്ക്ക് മാനഹാനിയുണ്ടാക്കുന്ന രീതിയില്‍ സുരേഷ് ഗോപി പ്രവര്‍ത്തിച്ചു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. രണ്ട് വര്‍ഷം തടവോ അല്ലെങ്കില്‍ പിഴയോ ഇതുരണ്ടും ഒരുമിച്ചോ ലഭിക്കാവുന്ന വകുപ്പാണിത്.
https://www.facebook.com/Malayalivartha