നവീന്റെ വീട്ടിൽ കളക്ടർ കയറിയാൽ കുറ്റിച്ചൂൽ എടുക്കും..!! കുടുംബത്തിന്റെ മുന്നറിയിപ്പ്
കണ്ണൂർ കളക്ടർക്കെതിരെ രൂക്ഷ വിമർശനവുമായി കണ്ണൂരിൽ ആത്മഹത്യ ചെയ്ത എഡിഎം നവീൻ
ബാബുവിന്റെ ബന്ധു ബാലകൃഷ്ണൻ. പരാതിയിലെ ഒപ്പുകളിലെ വൈരുധ്യം കൂടി പുറത്ത് വന്നതോടെ എഡിഎമ്മിനെതിരെ വന്നത് വ്യാജ പരാതി തന്നെയാണെന്ന് ബാലകൃഷ്ണൻ പറയുന്നു. ഇതില് വലിയൊരു ഗൂഡാലോചന നടന്നിട്ടുണ്ട്. രണ്ടാഴ്ച മുൻപ് നവീൻ ബാബു നാട്ടിൽ വന്ന സമയത്ത് സംസാരിച്ചത് അനുസരിച്ച് ജോലി സംബന്ധമായ സമ്മർദ്ദം നവീൻ ബാബു നേരിട്ടതായി മനസിലായിരുന്നു. ഒരു പരുവത്തിൽ ഇങ്ങനെ പോയിക്കൊണ്ടിരിക്കുകയാണ്, വല്യ ബുദ്ധിമുട്ടാണ്, എങ്ങനെയെങ്കിലും ട്രാൻസ്ഫർ വാങ്ങി തിരികെ വരണം എന്ന് നവീൻ ബാബു വിശദമാക്കിയതായാണ് ബാലകൃഷ്ണൻ പറയുന്നത്. ട്രാൻസ്ഫർ വാങ്ങി വരണമല്ലോയെന്ന് കരുതി ആരോടും മറുത്ത് സംസാരിക്കാതെ ഇരിക്കുകയാണെന്നും നവീൻ ബാബു പറഞ്ഞിരുന്നു. പല കാര്യങ്ങളും നിയമം വിട്ട് ചെയ്യാൻ നവീൻ ബാബുവിനെ ബുദ്ധിമുട്ടിച്ചതായി മനസിലാക്കിയിരുന്നു. എതിർത്ത് പറഞ്ഞാൽ കള്ളക്കേസിൽ കുടുക്കുമെന്ന ഭയവും നവീനിന് ഉണ്ടായിരുന്നുവെന്നും ബന്ധു പറയുന്നു.
കുറെ നാളുകളായി ഔദ്യോഗിക തലത്തിൽ പ്രശ്നങ്ങൾ നേരിട്ടിരുന്നു. ട്രാൻസ്ഫറിന് തടസം വന്ന സമയത്തായിരുന്നു നവീൻ ബാബു ബന്ധുവിനോട് ഇക്കാര്യം വിശദമാക്കിയിരുന്നു. എന്താണ് സംഭവമെന്ന് ചികഞ്ഞ് ചോദിച്ചിരുന്നില്ലെന്നും ബാലകൃഷ്ണൻ പറയുന്നു. ട്രാൻസ്ഫർ വൈകിക്കുന്നുവെന്ന വിഷമം നവീനിന് ഉണ്ടായിരുന്നു. സമാന സമയത്ത് സ്ഥലം മാറ്റം കിട്ടിയവർക്കെല്ലാം തന്നെ തിരികെ നാട്ടിലേക്ക് ട്രാൻസ്ഫർ ലഭിച്ചിട്ടും നവീനിന് ട്രാൻസ്ഫർ ലഭിച്ചിരുന്നില്ല. ഈ സമയത്താണ് ബാലകൃഷ്ണൻ ജില്ലാ സെക്രട്ടറി വഴി അന്വേഷിച്ചപ്പോൾ മികച്ച ഉദ്യോഗസ്ഥനാണെന്നും ഉടനേ തിരിച്ച് അയയ്ക്കുന്നില്ലെന്നും അറിയാൻ കഴിഞ്ഞിരുന്നു. അതുപറഞ്ഞാണ് ട്രാൻസ്ഫർ തടഞ്ഞിരുന്നത്. നവീന്റെ മൃതദേഹത്തെ അനുഗമിച്ച് പത്തനംതിട്ടയിൽ എത്തിയെങ്കിലും കണ്ണൂർ കളക്ടർ അരുൺ വിജയന് വീട്ടിൽ പ്രവേശനം കിട്ടിയില്ല. ഭാര്യയെയും മക്കളേയും ആശ്വസിപ്പിക്കാൻ അവസരം വേണമെന്ന് ബന്ധുക്കളോട് മറ്റൊരാൾവഴി ആവശ്യപ്പെട്ടെങ്കിലും, താത്പര്യമില്ലെന്ന മറുപടിയാണ് കിട്ടിയത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ പത്തനംതിട്ട ക്രിസ്ത്യൻ മെഡിക്കൽ സെന്ററിലെ മോർച്ചറിയിലേക്ക് മൃതദേഹവുമായിവന്ന ആംബുലൻസിനെ അനുഗമിച്ചാണ് കളക്ടറും എത്തിയത്.
വീട്ടിലേക്ക് ചെല്ലാൻ അനുമതികിട്ടാതെ വന്നതോടെ തിരുവനന്തപുരത്തേക്ക് പോയ കളക്ടർ സംസ്‌കാരം നടന്ന വ്യാഴാഴ്ച പത്തനംതിട്ടയിൽ തിരിച്ചെത്തി.
ഹോട്ടലിൽ തങ്ങിയ അദ്ദേഹം സംസ്‌കാരച്ചടങ്ങുകൾ തീർന്നശേഷമാണ് കണ്ണൂരിന് തിരിച്ചത്.
ഈ യാത്രയിലാണ് നവീന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനുള്ള കത്തെഴുതിയത്.
നവീനെക്കുറിച്ച് നല്ലവാക്കുകളാണ് കത്തിൽ പറഞ്ഞിരിക്കുന്നത്. അനുവാദത്തോടെ ഒരിക്കൽ എത്തുമെന്ന് കളക്ടർ കത്തിൽ പറഞ്ഞിട്ടുണ്ട്. പക്ഷേ, കളക്ടറെ കാണാൻ താത്പര്യമില്ലെന്ന നിലപാടിലാണ് ബന്ധുക്കൾ.
കണ്ണൂർ കളക്ടർ മലയാലപ്പുഴയിലെ വീട്ടിൽ എത്തിയാൽ തടയുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട, യുവമോർച്ച ജില്ലാ പ്രസിഡന്റ് നിതിൻ ശിവ എന്നിവർ പറഞ്ഞു.
https://www.facebook.com/Malayalivartha