ദിവ്യക്കെതിരെ പ്രതിഷേധം ആളിക്കത്തുമ്പോഴും...നവീൻ ബാബുവിനെതിരെ അധിക്ഷേപം തുടർന്ന്, പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ... മുൻകൂർ ജാമ്യാപേക്ഷയിലാണ് ആക്ഷേപങ്ങൾ...
ദിവ്യക്കെതിരെ പ്രതിഷേധം ആളിക്കത്തുമ്പോഴും ഇപ്പോഴും കലിയടങ്ങാത്ത പോലെയാണ് ദിവ്യയുടെ സംസാരം. അരിശം തീരാത്തപോലെ, തന്റെ കുത്തുവാക്കുകളിൽ മനംനൊന്ത് ജീവനൊടുക്കിയ നവീൻ ബാബുവിനെതിരെ അധിക്ഷേപം തുടർന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ.ഇന്നലെ കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് എ.ഡി.എം നവീനിനെതിരായ ആക്ഷേപങ്ങൾ. അഴിമതിയും കൃത്യനിർവഹണത്തിലെ വീഴ്ചയും ചൂണ്ടിക്കാണിച്ച മാതൃകാ ജനപ്രതിനിധിയാണ് താനെന്ന് സ്വയം പുകഴ്ത്തുകയും ചെയ്യുന്നു.വലിഞ്ഞു കയറിയതല്ല,
യാത്രഅയപ്പ് യോഗത്തിന് കളക്ടർ ക്ഷണിച്ചതാണ്. നവീൻ ഫയലുകൾ വച്ചു താമസിപ്പിക്കുന്നെന്ന പരാതി നേരത്തെയുണ്ട്. പെട്രോൾ പമ്പിന് അപേക്ഷിച്ച പ്രശാന്തൻ മാത്രമല്ല, ഗംഗാധരൻ എന്നയാളും പരാതി പറഞ്ഞിട്ടുണ്ട്. ഫയൽ വേഗം തീർപ്പാക്കണമെന്ന് ചൂണ്ടിക്കാട്ടിയതാണ്... ഇങ്ങനെ പോകുന്നു ദിവ്യയുടെ വാദങ്ങൾ.തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് മൂൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയെ എതിർത്ത് നവീൻ ബാബുവിന്റെ കുടുംബം ഇന്ന് കക്ഷിചേരും.
കൈക്കൂലി കൊടുത്തെന്ന് പ്രശാന്തൻ തന്നോട് വെളിപ്പെടുത്തിയെന്നും ദിവ്യ പറയുന്നു. അഴിമതി രഹിത ജില്ലാ പഞ്ചായത്താണ് ലക്ഷ്യം. കളക്ടർ മറ്റൊരു പരിപാടിയിൽ കണ്ടപ്പോഴാണ് യാത്ര അയപ്പ് യോഗത്തിന് ക്ഷണിച്ചത്. യോഗത്തിൽ സംസാരിക്കാൻ ഉദ്ദേശിച്ചില്ല.ഡെപ്യൂട്ടി കളക്ടർ ക്ഷണിച്ചപ്രകാരമാണ് സംസാരിച്ചത്. ഉത്തരവാദപ്പെട്ടവർ ഇരിക്കുന്ന വേദി ആയതിനാലാണ് അഴിമതിക്കാര്യം പറഞ്ഞത്.അതേസമയം, വഴിയേ പോയപ്പോൾ കയറിയെന്നാണ് പ്രസംഗത്തിന്റെ തുടക്കത്തിൽ ദിവ്യ പറഞ്ഞിരുന്നത്. ഇപ്പോഴെല്ലാം കളക്റ്ററുടെ തലയിൽ ചാരുന്ന പോലെയാണ് ദിവ്യയുടെ സംസാരം.
https://www.facebook.com/Malayalivartha