ഒക്ടോബർ ആറിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്: എഡിഎമ്മിൻ്റെ അരികിലേക്ക് പിന്തുടർന്നെത്തിയത് പ്രശാന്തന്‍..? ട്രെയിനില്‍ കയറിയെന്ന് കുടുംബത്തോട്... പിന്നീട് സംഭവിച്ചത് എന്ത്..?
കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന് കൈക്കൂലി നൽകിയെന്ന് പറയുന്ന ഒക്ടോബർ ആറിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. നവീന്‍ ബാബുവിന്റെ ക്വാട്ടേഴ്‌സില്‍ പരാതിക്കാരനായ പ്രശാന്തന്‍ എത്തിയെന്ന് ആരോപിക്കപ്പെടുന്ന ദിവസം ഇരുവരും കണ്ടുമുട്ടിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ആണ് പുറത്ത് വന്നത്. പള്ളിക്കരയിലെ ക്വാട്ടേഴ്‌സിന്റെ മുന്നില്‍വെച്ച് ഇരുവരും കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇവ.
എഡിഎം ഓഫീസിൽ നിന്ന് തൻ്റെ ക്വാർട്ടേർസിലേക്ക് നടന്നുപോകുമ്പോൾ പിന്തുടർന്ന് വന്ന സ്കൂട്ടർ യാത്രികൻ എഡിഎമ്മിൻ്റെ അരികിലേക്ക് വാഹനം കൊണ്ടുവന്ന ശേഷം, വേഗത കുറച്ച് എന്തോ സംസാരിച്ച ശേഷം വേഗത്തിൽ പോകുന്നതാണ് ദൃശ്യം. എഡിഎമ്മിനെ പിന്തുടർന്ന സ്കൂട്ടർ യാത്രികൻ പ്രശാന്തനാണ് എന്ന് പൊലീസ് സംശയിക്കുന്നു. ഒക്ടോബർ ആറ് അവധി ദിവസമായിരുന്നു. കണ്ണൂർ പള്ളിക്കുന്നിൽ കെഎംഎം വിമൻസ് കോളേജിന് സമീപത്തെ ക്വാർട്ടേർസിലേക്ക് എഡിഎം നടന്നുപോകുമ്പോഴാണ് സ്കൂട്ടറിലെത്തിയ ആൾ അടുത്തേക്ക് വന്നത്. ഒക്ടോബർ ആറിന് എഡിഎമ്മിൻ്റെ വീട്ടിൽ പോയി കൈക്കൂലിയായി നൽകിയെന്നാണ് പ്രശാന്തൻ്റെ ആരോപണം.
എഡിഎമ്മിൻ്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ ഭാഗമായാണ് പൊലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചത്. അതിനിടെ എഡിഎം നവീൻ ബാബുവിന് കൈക്കൂലി നൽകി എന്നാരോപിച്ച് ടി വി പ്രശാന്തൻ നൽകിയ പരാതി വ്യാജമെന്ന് തെളിയുന്നു. പരാതിയിലെ പ്രശാന്തന്റെ ഒപ്പും പെട്രോൾ പമ്പിൻ്റെ ഭൂമിക്കായുള്ള പാട്ടക്കരാറിലെ ഒപ്പും വ്യത്യസ്തമാണ്. പേരുകളിലും വൈരുധ്യമുണ്ട്. പരാതിയിൽ പേര് പ്രശാന്തൻ എന്നും പാട്ട കരാറിൽ പ്രശാന്ത് എന്നുമാണ് രേഖപ്പെടുപത്തിയത്.
അതേ സമയം, എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ദുരൂഹത. യാത്ര അയപ്പ് ചടങ്ങില്‍ അപമാനിക്കപ്പെട്ട അന്ന് രാത്രി താന്‍ ട്രെയിനില്‍ കയറിയെന്ന് നവീന്‍ കുടുംബത്തിന് സന്ദേശം അയച്ചിരുന്നുവെന്ന് നാട്ടുകാരി ഒരു പ്രാദേശിക ചാനലിനോട് വെളിപ്പെടുത്തി. രാത്രി വരെ മക്കളുമായി നവീന്‍ സംസാരിച്ചു. രാവിലെ അഞ്ച് മണിയാകുമ്പോള്‍ താന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുമെന്നും, അവിടെ വരണമെന്നും നവീന്‍ കുടുംബത്തോട് ആവശ്യപ്പെട്ടെന്നും നാട്ടുകാരി പറയുന്നു. എന്നാല്‍ ട്രെയിനില്‍ കയറിയതിന് ശേഷം നവീന് എന്തു സംഭവിച്ചുവെന്നതാണ് ന്നാണ് കുടുംബം ചോദിക്കുന്നത്. കുടുംബാംഗങ്ങള്‍ക്ക് ചില സംശയങ്ങളുണ്ടെന്നും നാട്ടുകാരി വെളിപ്പെടുത്തി.
''യാത്രയയപ്പ് കഴിഞ്ഞ ദിവസം നവീന്‍ ബാബു കുടുംബത്തെ വിളിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ വേദിയില്‍ അപമാനിച്ചു. മാനസികമായി ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം കുടുംബത്തോട് പറഞ്ഞു. നാട്ടിലേക്ക് വരാനും, ഇവിടെ ജോലിയില്‍ ജോയിന്‍ ചെയ്യാനുമായിരുന്നു ഭാര്യ നവീന് നല്‍കിയ മറുപടി. എട്ട് മണിയായപ്പോള്‍ താന്‍ ട്രെയിനില്‍ കയറിയെന്ന് നവീന്‍ കുടുംബാംഗങ്ങള്‍ക്ക് സന്ദേശം അയച്ചു. പിന്നീട് വിളിച്ചപ്പോള്‍ ട്രെയിനിലാണ്, എസിയിലാണ് എന്നായിരുന്നു മറുപടി. രാവിലെ റെയില്‍വേ സ്റ്റേഷനില്‍ വന്നാല്‍ മതിയെന്നും നവീന്‍ കുടുംബത്തോട് നിര്‍ദ്ദേശിച്ചു.
നവീനുമായി സംസാരിക്കുമ്പോള്‍ മറ്റ് ശബ്ദങ്ങളൊന്നും കേട്ടിരുന്നില്ലെന്ന് കുടുംബം പറഞ്ഞു. രാത്രി 11.10 വരെ മക്കളുമായി നവീന്‍ സംസാരിച്ചു. രാവിലെ അഞ്ച് മണിക്ക് താന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുമെന്നും, 5.30 ആകുമ്പോള്‍ സ്‌റ്റേഷനില്‍ വരണമെന്നുമായിരുന്നു നവീന്‍ വീട്ടുകാരോട് ആവശ്യപ്പെട്ടത്. പിന്നീട് അവര്‍ ഉറങ്ങി. തുടര്‍ന്ന് നവീന്‍ ആവശ്യപ്പെട്ടതുപോലെ കുടുംബം ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തുകയും ചെയ്തു. ട്രെയിനില്‍ കയറിയ ആള്‍ക്ക് പിന്നീട് എന്ത് സംഭവിച്ചുവെന്നാണ് അവര്‍ ചോദിക്കുന്നത്.
https://www.facebook.com/Malayalivartha