ഭാര്യ ലോക്കറിൽ സൂക്ഷിക്കാൻ നല്‍കിയ സ്വർണം പണയംവച്ച ഭർത്താവ് കുറ്റക്കാരനെന്ന് ഹൈക്കോടതി... ആറ് മാസം തടവിന് ശിക്ഷിച്ചുകൊണ്ടുള്ള മജിസ്ട്രേട്ട് കോടതി വിധി...ആറുമാസം തടവ് ശരിവച്ച് ഹൈക്കോടതി...
ഭാര്യയുടെ അനുവാദമില്ലാതെ ഭർത്താവ് സ്വർണം പണയംവയ്ക്കുന്നത് വിശ്വാസവഞ്ചന; ആറുമാസം തടവ് ശരിവച്ച് ഹൈക്കോടതി.
ഭാര്യ ലോക്കറിൽ സൂക്ഷിക്കാൻ നല്‍കിയ സ്വർണം പണയംവച്ച ഭർത്താവ് കുറ്റക്കാരനെന്ന് ഹൈക്കോടതി. ഭർത്താവ് വിശ്വാസവഞ്ചന കാണിച്ചിതായി തെളിഞ്ഞെന്ന് വ്യക്തമാക്കിയ കോടതി,
ആറ് മാസം തടവിന് ശിക്ഷിച്ചുകൊണ്ടുള്ള മജിസ്ട്രേട്ട് കോടതി വിധി ശരിവക്കുകയും ചെയ്തു. ജസ്റ്റിസ് എ ബദറുദീനാണ് കീഴ്ക്കോടതി വിധി ശരിവച്ചത്. അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരവും നൽകണം.
2009ലായിരുന്നു ദമ്പതികളുടെ വിവാഹം. വിവാഹ സമ്മാനമായി ലഭിച്ച 50 പവൻ സ്വർണം ബാങ്ക് ലോക്കറിൽ സൂക്ഷിക്കാൻ ഭർത്താവ് ആവശ്യപ്പെടുകയായിരുന്നു.
ചോദിക്കുമ്പോൾ എടുത്തുതരണമെന്നും പറഞ്ഞിരുന്നു. എന്നാൽ സ്വർണം തിരികെ ചോദിച്ചപ്പോഴാണ് തന്റെ അറിവോ സമ്മതമോ ഇല്ലാതെ അതു പണയം വച്ചിരിക്കുകയാണെന്ന് ഭാര്യ അറിയുന്നത്. തുടർന്ന് ദമ്പതികൾ തമ്മിൽ തർക്കമുണ്ടായി. ഇതു വിവാഹബന്ധം തകരുന്നതിലേക്കും നീണ്ടു.മാതാപിതാക്കളുടെ അടുക്കലേക്ക് ഭാര്യ മടങ്ങുകയും പണം വച്ച സ്വർണം തിരികെ ആവശ്യപ്പെടുകയും ചെയ്തു. ഇടനിലക്കാർ വഴിയുണ്ടാക്കിയ കരാര്‍ പ്രകാരം സ്വർണം തിരികെ എടുത്തു നൽകാമെന്ന് ഭർത്താവ് പറഞ്ഞു. എന്നാൽ ഇത് നടപ്പായില്ല. ഇതോടെയാണ് ഭാര്യ കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha