പത്മനാഭസ്വാമി ക്ഷേത്രത്തിൽ സുരക്ഷാവീഴ്ച.... ഭഗവാന്റെ കാവല്‍കാരന്‍ വിഷ്വക്‌സേനന്റെ തീര്‍ത്ഥ ചട്ടിയാണ് മോഷണം പോയത്... ഏതാണ്ട് 75 കൊല്ലത്തിന് മുകളില്‍ പഴക്കമുണ്ട്... നാല് പ്രതികളെയാണ് പോലീസ് പിടികൂടിയിട്ടുള്ളത്..
സംസ്ഥാന പോലീസിൻ്റേയും കേന്ദ്രസേനയുടേയും സുരക്ഷാവലയത്തിലുള്ള സ്ഥലത്തുനിന്നാണ് ഉരുളി മോഷണം പോയത്. ക്ഷേത്രത്തിലെ സുരക്ഷാവീഴ്ച സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. സിസിടിവി പരിശോധിച്ചതിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. സംഭവ ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർക്ക് എതിരെ നടപടിക്ക് സാധ്യതയുണ്ട്. സംസ്ഥാനത്തെ ഏറ്റവും അധികം സുരക്ഷേ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ള ക്ഷേത്രങ്ങളിലൊന്നാണ് ശ്രീ പത്മനാഭ ക്ഷേത്രം. അതിനാൽ ക്ഷേത്രത്തിലെ മോഷണം അതീവ ഗൗരവകരമായാണ് സംസ്ഥാന പൊലീസ് കരുതുന്നത്.
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് മോഷണം പോയത് ഭഗവാന്റെ കാവല്‍കാരന്‍ എന്ന വിശ്വാസ പെരുമയില്‍ കുടിയിരിക്കുന്ന വിഷ്വക്‌സേനന്റെ തീര്‍ത്ഥ ചട്ടി. പത്മനാഭസ്വാമിയുടെ പൂജാ കാര്യങ്ങളെല്ലാം വ്യക്തമായും കൃത്യമായും ഉറപ്പിക്കുന്ന ദൗത്യമാണ് വിഷ്വക്‌സേനന്റേതെന്നാണ് ഐതിഹ്യം. പത്മനാഭ പ്രതിഷ്ഠയുടെ വശത്താണ് കാവല്‍ക്കാരന്റെ സ്ഥാനം. ഭഗവാന് നിവേദ്യം അര്‍പ്പിക്കുന്നത് പോലും വിഷ്വക്‌സേനന്റെ ദൃഷ്ടി വരുന്നിടത്താണ്. ഈ ഭഗവാന്റെ കാവല്‍ക്കാരന്റെ തീര്‍ത്ഥചട്ടിയാണ് ഹരിയാനയിലേക്ക് കൊണ്ടു പോയത്.
തളിപ്പാത്രം മോഷണം പോയ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത മുഖ്യപ്രതിയായ രാജേഷ് ഝാ എന്നയാള്‍ ഓസ്‌ട്രേലിയന്‍ പൌരനായ ഡോക്ടറാണെന്ന് പൊലീസ് പറയുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ സ്ത്രീകളാണ്.ക്ഷേത്രത്തിനകത്തെ ഒറ്റക്കല്‍ മണ്ഡപത്തിന് ചുറ്റും എപ്പോഴും നല്ല തിരക്കാണ്. ഈ അവസ്ഥ മുതലാക്കിയാണ് മോഷണം നടന്നത്. കൈക്കുള്ളില്‍ നിര്‍ത്താവുന്ന വലുപ്പത്തിലുള്ളതാണ് ഈ തീര്‍ത്ഥ ചട്ടി. പോലീസിന്റെ കാര്യക്ഷ്മമായ ഇടപെടലാണ് കള്ളനെ കണ്ടെത്തിയത്. ചെമ്പിലെ ഈ പാത്രത്തിന്റെ വിലയായിരുന്നില്ല പ്രശ്‌നം. അതിന്റെ കാലപ്പഴക്കമാണ് പ്രധാനപ്പെട്ടത്. ഏതാണ്ട് 75 കൊല്ലത്തിന് മുകളില്‍ പഴക്കമുണ്ട്. പുരാവസ്തു മൂല്യമാണ് ഇതിനെ അമൂല്യമാക്കുന്നത്.
https://www.facebook.com/Malayalivartha